മണാലി മുതല്‍ കന്യാകുമാരിവരെ സ്‌കേറ്റ്‌ബോര്‍ഡില്‍; അതിശയകരമായ യാത്ര
Monday, April 8, 2024 11:41 AM IST
അതിരുകള്‍ താണ്ടിയുള്ള യാത്രകള്‍ മനുഷ്യനെ വലിയ കാഴ്ചപ്പാടുളള ഒരാളാക്കി മാറ്റും. പല സംസ്‌കാരം, പല ജീവിതചര്യ, വേറിട്ട ഇടങ്ങള്‍ ഇവയൊക്കെ ഒരാളുടെ അതുവരെയുള്ള ചിന്താഗതികളെ തകിടം മറിയ്ക്കും.

ഇക്കാലത്ത് പലരും ബൈക്കിലും ട്രെയിനിലുമൊക്കെയാണ് ഇത്തരത്തില്‍ യാത്ര ചെയ്യാറുള്ളത്. എന്നാല്‍ സ്‌കേറ്റ്‌ബോര്‍ഡില്‍ നീണ്ടയൊരു യാത്ര ചെയ്ത് ശ്രദ്ധ നേടിയിരിക്കുകയാണ് ഒരു മനുഷ്യന്‍. റിതിക് ക്രാറ്റ്‌സെല്‍ എന്നാണ് അദ്ദേഹത്തിന്‍റെ പേര്.

പ്രൊഫഷണല്‍ സ്‌കേറ്റ്‌ബോര്‍ഡര്‍ ആണദ്ദേഹം. ഇദ്ദേഹം മണാലി മുതല്‍ കന്യാകുമാരിവരെ സ്‌കേറ്റ് ബോര്‍ഡില്‍ മാത്രം സഞ്ചരിക്കുകയാുണ്ടായി. ഏകദേശം 100 ദിവസമെടുത്താണ് അദ്ദേഹം ഈ യാത്ര പൂര്‍ത്തീകരിച്ചത്. ഈ ഏപ്രില്‍ ഒന്നിനാണദ്ദേഹം കന്യാകുമാരിയില്‍ എത്തിച്ചേര്‍ച്ചര്‍ന്നത്.

തന്‍റെ യാത്രയുടെ വിശദാംശങ്ങളെല്ലാം അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഗൂഗിള്‍ മാപ്പ് പ്രവര്‍ത്തിക്കാത്ത ഇടങ്ങളിലൂടെയും ഇടതൂര്‍ന്ന മൂടല്‍മഞ്ഞുള്ള പ്രദേശങ്ങളിലൂടെയും ഹൈവേയിലൂടെയും അദ്ദേഹം സഞ്ചരിക്കുകയുണ്ടായി.

ഇന്‍സ്റ്റഗ്രാമില്‍ ഈ യാത്രയുടെ ദൃശ്യങ്ങളും ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. നിരവധിപേര്‍ അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തി. "ദുഷ്‌കരമായ യാത്ര; പക്ഷേ അദ്ദേഹം പൂര്‍ത്തീകരിച്ചു. റിതിക് വലിയ മാതൃക' എന്നാണൊരാള്‍ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.