ഭാമയുടെയും കാമാച്ചിയുടെയും 55 വര്‍ഷത്തെ സൗഹൃദം; ഹൃദയസ്പര്‍ശിയായ കഥ
Saturday, April 27, 2024 12:46 PM IST
സൗഹൃദം എന്നത് ഏറെ വിലയേറിയ ഒന്നാണല്ലൊ. ഓരോ മനുഷ്യര്‍ക്കും ആത്മവിശ്വാസം നല്‍കുവാനും അവരെ മുന്നോട്ട് ജീവിക്കുവാനും ഇത്തരം കൂട്ടുക്കെട്ടുകള്‍ വഴിവയ്ക്കും. എന്നാല്‍ മനുഷ്യര്‍ക്കിടയില്‍ മാത്രമല്ല മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമിടയിലും ഇത്തരം സൗഹൃദങ്ങള്‍ നിലനില്‍ക്കുന്നു.

അത്തരത്തില്‍ ഏറെ സവിശേഷമായ ഒരു സൗഹൃദത്തിന്‍റെ കഥയാണിത്. ഈ കഥയിലെ സുഹൃത്തുക്കള്‍ ഭാമ (75), കാമാച്ചി (65) എന്നിവരാണ്. ഇവര്‍ കഴിഞ്ഞ 55 കൊല്ലമായി ഉറ്റച്ചങ്ങാതിമാരാണ്.

എന്നാല്‍ ഇവര്‍ മനുഷ്യരല്ല കേട്ടോ. ഭാമയും കാമാച്ചിയും ആനകളാണ്. അവര്‍ തമിഴ്നാട്ടിലെ മുതുമലയിലെ തെപ്പക്കാടുള്ള ആനക്ക്യാമ്പിലെ അന്തോവാസികളാണ്. ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള ഈ ക്യാമ്പില്‍ ഭാമയും കാമച്ചിയും ഉള്‍പ്പെടെ 27 ആനകള്‍ ഉണ്ട്.

ഉറ്റസുഹൃത്തുക്കളായ ഭാമയും കാമാച്ചിയും വന്യജീവി പ്രേമികള്‍ക്കും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവരാണ്. ഇവര്‍ രണ്ടാളും എപ്പോഴും ഒരുമിച്ചാണ് നടക്കുക. ഭക്ഷണം കഴിക്കുമ്പോഴും അങ്ങനെതന്നെ. ഇവരില്‍ ഒരാള്‍ക്ക് മാത്രമായി ഭക്ഷണം കൊടുക്കാന്‍ അധികൃതര്‍ ശ്രമിക്കാറില്ല.

ഐഎഎസ് ഓഫീസര്‍ സുപ്രിയ സാഹു ഈ ആനകളുടെ നിരവധി കഥകളും വീഡിയോകളും പങ്കുവച്ചു. ഒരിക്കല്‍ ഭാമയുടെ പാപ്പാനായ ഗോപന്‍ ആനയെ കാട്ടില്‍ മേയാന്‍ കൊണ്ടു പോയപ്പോള്‍ ഒരു പുള്ളിപ്പുലി ആക്രമിച്ചു. ഭാമ ഒറ്റയ്ക്ക് പുലിയെ ഓടിച്ചിട്ട് തന്‍റെ പാപ്പാന്‍റെ ജീവന്‍ രക്ഷിച്ചവത്രെ.

ഒരിക്കല്‍ കാമാച്ചിയെ ഒരു കൊമ്പന്‍ ആക്രമിച്ചു. ആ മുറിവ് ഉണങ്ങാന്‍ വര്‍ഷങ്ങളെടുത്തു. എന്നിട്ടും കാമാച്ചി ആ സാഹചര്യത്തെ സാധാരണമായിത്തന്നെ നേരിട്ടു.

ഭാമയുടെയും കാമാച്ചിയുടെയും സൗഹൃദത്തിന്‍റെ കഥ വായിച്ച സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ നിരവധി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. "വിസ്മയിപ്പിക്കുന്ന ബന്ധം' എന്നാണൊരാള്‍ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.