പ്രിയപ്പെട്ട എംഎസ് താങ്കളുടെ ഏറ്റവും വലിയ ആരാധിക ഇതാ; 82 വയസുകാരി നെറ്റിസണില്‍ താരം
Wednesday, April 10, 2024 2:47 PM IST
ക്രിക്കറ്റ് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോള്‍ വലിയ ആവേശമാണ്. ഒരു കായിക ഇനം എന്നതിലും ഉപരിയായി വികാരമാണ് ക്രിക്കറ്റ്. ഈ കളിയിലെ വിജയത്തിലും പരാജയത്തിലും നേട്ടത്തിലും വിരമിക്കലിലുമൊക്കെ നമ്മുടെ കണ്ണ് നിറയാറുണ്ട്.

ക്രിക്കറ്റ് നിമിത്തം സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന അദ്ഭുത മനുഷ്യന്‍ നമ്മളില്‍ തീര്‍ത്ത അടുപ്പം വളരെ വലിയതാണല്ലൊ. അദ്ദേഹത്തിനുശേഷം ഏറ്റവും കൂടുതല്‍ ആളുകളെ തന്നിലേക്ക് ആകര്‍ഷിച്ച ഒരാളാണല്ലൊ എം.എസ്. ധോണി.

ഇന്ത്യയ്ക്കായി ലോകകപ്പുകള്‍ നേടിത്തന്ന അദ്ദേഹം "ക്യാപ്റ്റന്‍ കൂള്‍' ആണല്ലൊ. രാജ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഐപിഎല്‍ ട്വന്‍റി- 20 മത്‌സരങ്ങളില്‍ അദ്ദേഹം ഇപ്പോഴും സജീവമാണ്.

ഇപ്പോഴിതാ ധോണിയുടെ ഒരു ആരാധികയുടെ ചിത്രം സമൂഹ മാധ്യമങ്ങള്‍ ആഘോഷിക്കുന്നു.
ജാനകി പാതി എന്ന 82 വയസുകാരിയാണ് ഈ ആരാധിക. അടുത്തിടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ഒരു മത്‌സരം കാണാന്‍ ഇവര്‍ എത്തിയിരുന്നു.

2004 ലെ ധോനിയുടെ അരങ്ങേറ്റ മത്‌സരം മുതല്‍ താന്‍ അദ്ദേഹത്തെ ശ്രദ്ധിക്കുമായിരുന്നത്രെ. അതിനു മുമ്പ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ പ്രകടനം തന്‍റെ മനസില്‍ വലിയ സന്തോഷം നല്‍കിയിരുന്നു. പല ജോലികളുടെ തിരക്കില്‍ ഉള്ളപ്പോഴും താന്‍ അദ്ദേഹത്തിന്‍റെ ബാറ്റിംഗ് കാണുമായിരുന്നു.

വര്‍ഷങ്ങള്‍ക്കിപ്പുറം അതേ ആനന്ദം തനിക്ക് നല്‍കിയത് ധോണിയായിരുന്നു. മത്സരത്തിന് ശേഷമുള്ള അദ്ദേഹത്തിന്‍റെ പ്രസംഗങ്ങള്‍ തനിക്ക് വലിയ ഊര്‍ജം തന്നിരുന്നുവത്രെ. ധോണി ഇനിയും കൂടുതല്‍ മത്‌സരങ്ങള്‍ കളിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നതായും അവര്‍ പറയുന്നു.

ഏതായാലും ജാനകി എന്ന ആരാധികയെ ധോണി ഫാന്‍സ് ഏറ്റെടുത്തു കഴിഞ്ഞു. ധോണി ജാനകിക്കൊപ്പം ഡിന്നര്‍ കഴിക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു. "82-ാം വയസിലും ഈ പടികള്‍ കയറി മത്‌സരം കാണാനെത്തുന്ന അവര്‍ ഏറ്റവും വലിയ ആരാധകതന്നെ' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.