ദുരൂഹതയിലേക്ക് പറന്നുപോയ പൈലറ്റ്; ഓസ്‌ട്രേലിയയുടെ ഏറ്റവും വലിയ ഏവിയേഷന്‍ മിസ്റ്ററി
Tuesday, April 2, 2024 12:26 PM IST
ഭൂതകാലങ്ങളില്‍ തുടങ്ങി ഇപ്പോഴും നിലനില്‍ക്കുന്ന ഏറ്റവും വലിയ കൗതുകമാണ് അന്യഗ്രഹ ജീവി എന്നത്. അവ ഇല്ല എന്നും ഉണ്ടെന്നും ഉള്ള ചര്‍ച്ചകള്‍ ലോകമെമ്പാടും എല്ലായ്‌പ്പോഴുമുണ്ട്.

പലപ്പോഴും, അന്യഗ്രഹ ജീവികള്‍ ഉണ്ടെന്നതിന് ഉദാഹരണങ്ങളായി മാറുന്നത് അസാധാരണമായ ചില സംഭവങ്ങളാണ്. അക്കൂട്ടത്തില്‍ മുന്‍പന്തിയിലുള്ള ഒന്നാണ് വിമാനങ്ങളുടെ തിരോധാനം. പറന്നുയര്‍ന്ന വിമാനം പിന്നീട് യാതൊരു അവശേഷിപ്പുമില്ലാതെ ചോദ്യം മാത്രമാകുമ്പോള്‍ ആളുകള്‍ അമ്പരക്കും. അവിടെ അന്യഗ്രഹ ജീവി എന്ന ഉത്തരം ഉടലെടുക്കും.

ഓസ്‌ട്രേലിയയുടെ ഏവിയേഷന്‍ മിസ്റ്ററി ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്നുകേട്ടിട്ടുള്ള ഒന്നാണ് ഫ്രെഡറിക് വാലന്‍റിച്ച് എന്ന പൈലറ്റിന്‍റെ തിരോധാനം. 1978 ഒക്ടോബര്‍ 21 ന്, 20 വയസുള്ള പൈലറ്റ് ഫ്രെഡറിക് വാലന്‍റിച്ച് തെക്കന്‍ മെല്‍ബണിലെ മൂറബിന്‍ വിമാനത്താവളത്തില്‍ നിന്ന് കിംഗ് ഐലന്‍ഡിലേക്ക് സെസ്ന 182 എല്‍ ലൈറ്റ് എയര്‍ക്രാഫ്റ്റ് പറത്തുന്നതിനിടെ അപ്രത്യക്ഷമാവുകയായിരുന്നു.

അതും പറന്നുയര്‍ന്ന് ഒരു മണിക്കൂറിനുള്ളില്‍. സാമാന്യം പരിചയസമ്പന്നനായ ഒരു പൈലറ്റായിരുന്നു ഫ്രെഡറിക്. അന്നേ ദിവസം രാത്രി 7.06ന് അദ്ദേഹം ഒരു റേഡിയോ സന്ദേശം അയയ്ക്കുകയുണ്ടായി.

4,500 അടി ഉയരത്തില്‍ ഒരു അജ്ഞാത വിമാനം പിന്തുടരുന്നു എന്നായിരുന്നു ആ സന്ദേശം. ആ വിമാനത്തിൽ നാല് ശോഭയുള്ള ലാന്‍ഡിംഗ് ലൈറ്റുകള്‍ ഉണ്ടായിരുന്നു. ലാന്‍ഡിംഗ് ലൈറ്റുകള്‍ക്ക് പുറമേ, വാലന്‍റിച്ചിന് നല്‍കാന്‍ കഴിഞ്ഞ വിവരണം വിമാനത്തിന്‍റെ പുറംഭാഗം തിളങ്ങുന്നതും ലോഹവുമാണ്, അതില്‍ പച്ച വെളിച്ചം ഉണ്ടായിരുന്നു എന്നതാണ്.

അത് തനിക്ക് മുകളില്‍ 1,000 അടി കടന്നു അതിവേഗത്തില്‍ നീങ്ങിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. അടുത്ത അഞ്ച് മിനിറ്റില്‍ അദ്ദേഹം ആ വാഹനത്തിന്‍റെ ചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആ വിമാനം തന്‍റെ വിമാനത്തിനരികിലായി വരുന്നുവെന്ന് ഫ്രെഡറിക് പറഞ്ഞു.

മറ്റേ പൈലറ്റ് തന്നോടൊപ്പം കളിക്കുകയാണെന്ന് കരുതിയെന്നും അത് തനിക്ക് മുകളില്‍ "ഭ്രമണം' ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ വിമാനത്തിന് എന്‍ജിന്‍ തകരാര്‍ ഉണ്ടാകുന്നതായും ഫ്രെഡറിക് പറയുകയുണ്ടായി.

റേഡിയോ ഉദ്യോഗസ്ഥര്‍ അവസാനമായി കേട്ടത് "മെറ്റാലിക്, സ്‌ക്രാപ്പിംഗ് ശബ്ദം' ആയിരുന്നു. ഫ്രെഡറിക് വാലന്‍റിച്ച് സഞ്ചരിച്ച വിമാനം തകര്‍ന്നതായാണ് മെല്‍ബണ്‍ ഫ്ലൈറ്റ് സര്‍വീസിലെ റേഡിയോ ഉദ്യോഗസ്ഥര്‍ അനുമാനിച്ചത്.

അദ്ദേഹം അവസാനം റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തെ കടലിലും കരയിലുമൊക്കെ അവര്‍ തിരച്ചില്‍ നടത്തി. എന്നാല്‍ യാതൊന്നും അവര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. വാലന്‍റിച്ചിന്‍റെ തിരോധാനത്തെക്കുറിച്ച് ഓസ്‌ട്രേലിയന്‍ ഗതാഗത വകുപ്പ് അന്വേഷിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഒടുവില്‍ ഒരുത്തരവുമില്ലാതെ ആ അന്വേഷണങ്ങള്‍ അവസാനിച്ചു. അഞ്ച് വര്‍ഷത്തിന് ശേഷം, 1983-ല്‍, ഫ്ലിന്‍ഡേഴ്‌സ് ദ്വീപില്‍ ഒരു എഞ്ചിന്‍ കൗള്‍ ഫ്ലാപ്പ് തീരത്ത് കണ്ടെത്തി. ഫ്രെഡറിക് വാലന്‍റിച്ച് സഞ്ചരിച്ചിരുന്ന സെസ്ന 182 വിമാനത്തിന്‍റെ സീരിയല്‍ നമ്പര്‍ ആയിരുന്നു അതില്‍. എങ്കിലും വിമാനത്തിന്‍റെ മറ്റു ഭാഗങ്ങള്‍ ഒന്നും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഫ്രെഡറിക്കിന്‍റെ വിധി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.

നിരവധി പഠനങ്ങള്‍ പൈലറ്റ് ഫ്രെഡറിക് വാലന്‍റിച്ചിന്‍റെ തിരോധാന സംഭവത്തില്‍ ഇപ്പോഴും നടക്കുന്നുണ്ട്. 2013-ല്‍ നടത്തിയ ഒരു അവലോകനം, ചക്രവാളത്തിന്‍റെ മിഥ്യാധാരണയാല്‍ അനുഭവപരിചയമില്ലാത്ത ഫ്രെഡറിക്ക് തെറ്റിധരിക്കപ്പെട്ടുവെന്ന് അഭിപ്രായപ്പെട്ടു. അദ്ദേഹം ജീവനൊടുക്കിയതാകാം എന്ന് കരുതുന്നവരുമുണ്ട്. എന്നാല്‍ ഫ്രെഡറിക്കിനെ അറിയാവുന്ന ഡോക്ടര്‍മാരും സഹപ്രവര്‍ത്തകരും ഇത് തള്ളിക്കളയുന്നു.

ഫ്രെഡറിക്കിന്‍റെ പിതാവായ ഗൈഡോ വാലന്‍റിച്ച് കരുതുന്നത് തന്‍റെ മകനെ അന്യഗ്രഹ ജീവികള്‍ കൊണ്ടുപോയി എന്നാണ്. മകന്‍ ഇത്തരം കാര്യങ്ങളില്‍ ഏറെ വിശ്വസിച്ചിരുന്നതായി അദ്ദേഹം പറയുന്നു. അദ്ദേഹത്തെ അന്യഗ്രഹജീവികള്‍ തട്ടിക്കൊണ്ടുപോയതാണെന്ന് അവകാശവാദമുന്നയിച്ച് യുഫോളജിസ്റ്റുകളും രംഗത്ത് ശക്തമാണ്.

സത്യം എന്തുതന്നെ ആയാലും ഒരുദിനം തെളിയുമെന്ന പ്രതീക്ഷ ബാക്കി നില്‍ക്കുന്നു. അതുവരെ ഊഹാപോഹങ്ങളിലും കഥകളിലും വിചാരങ്ങളിലും ഫ്രെഡറിക് സഞ്ചരിച്ചുകൊണ്ടിരിക്കും...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.