മൂന്നു പേർ മണൽ കയത്തിൽ മുങ്ങി മരിച്ചു
മൂന്നു പേർ  മണൽ കയത്തിൽ  മുങ്ങി മരിച്ചു
Saturday, May 4, 2024 12:40 AM IST
ചാത്തന്നൂർ: നെടുമ്പന മുട്ടയ്ക്കാവ് മുളവറക്കുന്നിൽ മണൽ കയത്തിൽ കുളിക്കാനിറങ്ങിയ യുവതിയും ഇവരെ രക്ഷപെടുത്താൻ ശ്രമിച്ച ദമ്പതിമാരും മുങ്ങിമരിച്ചു. തിരുവനന്തപുരം പോത്തൻകോട്നിന്നും ഒരാഴ്ച മുമ്പ് മുളവറക്കുന്നിൽ വാടക വീട്ടിൽ താമസിക്കാനെത്തിയ ദമ്പതികളാണ് മരിച്ചത്.

മുളവറക്കുന്ന് ബിജു ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന സബീർ, ഭാര്യ സുമയ്യ ഇവരുടെ ബന്ധുവായ കൊല്ലം പള്ളിത്തോട്ടം ഡിപ്പോ പുരയിടത്തിൽ അർഷാദിന്‍റെ ഭാര്യ കായംകുളം വള്ളിക്കുന്നം സ്വദേശി സജീന എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു അപകടം. വീടിന് സമീപത്തെ ചെളിയെടുത്ത കുഴിയിൽ കുളിക്കാൻ ശ്രമിക്കുന്നതിനിടെ സജീന കാൽ വഴുതി കയത്തിൽ അകപ്പെടുകയായിരുന്നു. ഇവരെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് സബീറും സുമയ്യയും വെള്ളക്കെട്ടിലെ ചെളിയിൽ താഴ്ന്നത്. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടി സബീറിനെയും സുമയ്യയെയും കരയ്ക്കെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഏറെക്കഴിയും മുമ്പെ മരിച്ചിരുന്നു.


ഫയർഫോഴ്സ് സംഘം എത്തിയാണ് സജീനയുടെ മൃതദേഹം പുറത്തെടുത്തത്. കണ്ണനല്ലൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതശരീരങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.