മേയർ ആര്യക്കെതിരേ കെഎസ്ആർടിസി ഡ്രൈവർ ഇന്ന് കേസ് ഫയൽ ചെയ്യും
മേയർ ആര്യക്കെതിരേ കെഎസ്ആർടിസി ഡ്രൈവർ ഇന്ന് കേസ് ഫയൽ ചെയ്യും
Saturday, May 4, 2024 12:40 AM IST
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനുമെതിരേ കെഎസ്ആർടിസി ഡ്രൈവർ യദു ഇന്ന് കേസ് ഫയൽ ചെയ്യും.

തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് ഫയൽ ചെയ്യുന്നത്. മേയർ ആര്യ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനും പുറമേ കാറിലുണ്ടായിരുന്ന മറ്റുള്ളവർക്കെതിരേയും കേസെടുക്കണമെന്നാണ് യദുവിന്‍റെ ആവശ്യം.

മേയറും സംഘവും ബസ് തടഞ്ഞ സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർ യദുവിന്‍റെ പരാതിയിൽ ഇനിയും പോലീസ് കേസെടുത്തിട്ടില്ല. മേയറുടെ പരാതിയിൽ ഡ്രൈവർക്കെതിരേ മാത്രമാണ് കേസെടുത്തത്.

പോലീസ് കേസെടുക്കാൻ മടിക്കുന്ന സാഹചര്യത്തിലാണ് ഡ്രൈവർ യദു ഇന്നു മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുന്നത്. സീബ്രാ ലൈനിൽ കാറിട്ട് ബസ് തടഞ്ഞ് കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാണ് കണ്ടക്ടറുടെ പരാതി. ഇതിനിടെ ഡ്രൈവർ മേയറോട് അശ്ലീല ആംഗ്യം കാണിക്കുന്നത് കണ്ടിട്ടില്ലെന്നു ബസ് കണ്ടക്ടർ സുബിൻ ഇന്നലെ പോലീസിനു മൊഴി നൽകി.

കന്‍റോണ്‍മെന്‍റ് പോലീസ് സ്റ്റേഷനിലെത്തിയാണ് സുബിൻ ഇന്നലെ മൊഴി നൽകിയത്. പിൻസീറ്റിലായതിനാൽ ഒന്നും കണ്ടിട്ടില്ല. മേയർ സഞ്ചരിച്ച വാഹനത്തെ ബസ് ഓവർ ടേക് ചെയ്തിട്ടുണ്ടോയെന്ന് അറിയില്ലെന്നും മൊഴിയിൽ സുബിൻ പറയുന്നു.


ഇതിനിടെ കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരേ നടി റോഷ്ണ ഫേസ്ബുക്കിലൂടെ ആരോപണവുമായി രംഗത്തെത്തി. മലപ്പുറത്തുനിന്നും എറണാകുളത്തേക്ക് വരുന്നതിനിടെ കുന്നംകുളത്ത് തന്‍റെ വാഹനത്തെ യദു അപകടരമായ രീതിയിൽ മറികടന്നുവെന്നും ചോദ്യം ചെയ്തപ്പോൾ മോശമായി പെരുമാറിയെന്നും നടി ആരോപിച്ചു.

അതേസമയം കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ പോലീസിന് ഇനിയും കൃത്യമായ വിവരം ലഭിച്ചിട്ടില്ല. തന്പാനൂർ ഡിപ്പോയിൽ കൃത്യമായ സിസിടിവി ദൃശ്യങ്ങളില്ലെന്നാണ് പോലീസ് പറയുന്നത്.

ദൃശ്യങ്ങൾ പരിശോധിക്കുന്നതിനു പോലീസ് എത്തുന്നതിനു തൊട്ടുമുന്പാണ് കാർഡ് നഷ്ടമായതെന്നാണ് വിവരം. കെഎസ്ആർടിസി സെൻട്രൽ ഡിപ്പോയിലെ ജനറൽ കണ്‍ട്രോളിംഗ് ഇൻസ്പെക്ടർ തന്പാനൂർ പോലീസിനു നൽകിയ പരാതിയിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

ബസ് തടയുകയും ബസിലെ ഡ്രൈവറുമായി വാക്കേറ്റമുണ്ടാകുകയും ചെയ്ത സംഭവത്തിലെ നിർണായക തെളിവാണ് മെമ്മറി കാർഡിലുള്ളത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.