വൈദ്യുതി ഉപയോഗം കൂടിയാൽ പ്രാദേശിക നിയന്ത്രണം
വൈദ്യുതി ഉപയോഗം  കൂടിയാൽ പ്രാദേശിക നിയന്ത്രണം
Saturday, May 4, 2024 2:02 AM IST
തിരുവനന്തപുരം: വൈദ്യുതി ഉപയോഗം അമിതമായി വർധിക്കുന്ന മേഖലകളിൽ പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തി വിതരണ ശൃംഖല തകരാറിലാകാതെ നോക്കാൻ നിർദേശം. മതിയായ പ്രാദേശിക ക്രമീകരണം ഏർപ്പെടുത്താൻ ഡെപ്യൂട്ടി ചീഫ് എൻജിനിയർമാരെ ചുമതലപ്പെടുത്തിയതായി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.

ക്രമീകരണം ഏർപ്പെടുത്തിയ ശേഷമുള്ള രണ്ടു ദിവസത്തെ സ്ഥിതി വിലയിരുത്തിയശേഷം കെഎസ്ഇബി വീണ്ടും സർക്കാരിന് റിപ്പോർട്ട് നൽകും.

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗവും പീക് ലോഡ് സമയത്തെ ആവശ്യവും വീണ്ടും റിക്കാർഡ് ഇട്ടെങ്കിലും ലോഡ് ഷെഡിംഗ് ഏർപ്പെടുത്തേണ്ടതില്ലെന്നാണു തീരുമാനം. വ്യാഴാഴ്ച വൈദ്യുതി ഉപയോഗം 11.41852 കോടി യൂണിറ്റും പീക് ലോഡ് 5854 മെഗാവാട്ടും ആയി ഉയർന്നു റിക്കാർഡ് ഇട്ടു.

രാത്രി 10 മുതൽ പുലർച്ചെ രണ്ടു വരെ വൻകിട വ്യവസായങ്ങളുടെ ഉപയോഗം പുനഃക്രമീകരിക്കാൻ ആവശ്യപ്പെടും. ഈ സമയം ഒഴിവാക്കി ജല അഥോറിറ്റിയുടെ പന്പിംഗ് ക്രമീകരിക്കണമെന്നു നിർദേശിക്കും.


ലിഫ്റ്റ് ഇറിഗേഷനായുള്ള പന്പുകളും ഈ സമയം പ്രവർത്തിപ്പിക്കാൻ പാടില്ല. രാത്രി ഒന്പത് കഴിഞ്ഞ് വാണിജ്യ സ്ഥാപനങ്ങളിൽ അലങ്കാര ദീപങ്ങളും പരസ്യ ബോർഡുകളിലെ ലൈറ്റുകളും ഓഫ് ചെയ്യണം.

ഗാർഹിക ഉപയോക്താക്കൾ എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളിൽ സെറ്റ് ചെയ്യണം. പീക് ലോഡ് സമയത്ത് അനാവശ്യ ലൈറ്റുകളും മറ്റ് ഉപകരണങ്ങളും ഓഫാക്കണം.

ഇപ്പോഴത്തെ അസാധാരണ സാഹചര്യം പ്രകൃതിദുരന്തമായി കണ്ട് രാത്രി 10 മുതൽ പുലർച്ചെ രണ്ടുവരെയുള്ള സമയത്ത് പരമാവധി ഉപയോഗം കുറയ്ക്കാൻ എല്ലാവരും സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യർഥിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.