കാറില്‍ ആംബുലന്‍സ് ഇടിച്ച് അച്ഛനും മക്കളും മരിച്ചു
കാറില്‍ ആംബുലന്‍സ് ഇടിച്ച് അച്ഛനും മക്കളും മരിച്ചു
Wednesday, May 8, 2024 6:23 AM IST
കാസര്‍ഗോഡ്/ഇരിങ്ങാലക്കുട: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രദര്‍ശനം കഴിഞ്ഞു നാട്ടിലേക്കു മടങ്ങുകയായിരുന്ന അച്ഛനും രണ്ടു മക്കളും വാഹനാപകടത്തില്‍ മരിച്ചു. ഇരിങ്ങാലക്കുട കണ്ഠേശ്വരം പുതുമന ശിവദം വീട്ടില്‍ ശിവകുമാര്‍ (54), മക്കളായ ശരത് (23), സൗരവ് (15) എന്നിവരാണു മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാറില്‍ ആംബുലന്‍സ് ഇടിച്ചാണ് അപകടം.

ഇന്നലെ രാവിലെ 10.50ഓടെ കാസര്‍ഗോഡ്-തലപ്പാടി ദേശീയപാതയിലെ മഞ്ചേശ്വരം കുഞ്ചത്തൂര്‍ ജംഗ്ഷനിലാണ് അപകടം. കാസര്‍ഗോട്ടുനിന്നു മംഗളൂരുവിലേക്കു രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ഇവര്‍ സഞ്ചരിച്ച ഹ്യുണ്ടായ് ഇയോണ്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ആംബുലന്‍സ് തെറ്റായ ദിശയില്‍ കയറിയതാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം.

കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. രണ്ടുപേര്‍ സംഭവസ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്.

കാറില്‍ ഇടിച്ചശേഷം ആംബുലന്‍സ് മറിഞ്ഞു. ഇതിലുണ്ടായിരുന്ന ഉഷ, ഭര്‍ത്താവ് ശിവദാസ്, നഴ്‌സ് റോബിന്‍, ഡ്രൈവര്‍ അബ്ദുള്‍ റഹ്‌മാന്‍ എന്നിവര്‍ക്കു പരിക്കേറ്റു. ഇവരെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കു ചട്ടഞ്ചാലില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഉഷയ്ക്കു പരിക്കേറ്റിരുന്നു. ഇവരെ വിദഗ്ധചികിത്സയ്ക്കായി മംഗളൂരുവിലേക്കു കൊണ്ടുപോകവേയാണ് അപകടമുണ്ടായത്.


മൃതദേഹങ്ങള്‍ മംഗല്‍പാടി താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്കു മാറ്റി. ശിവകുമാര്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഉത്സവത്തിനുമുമ്പായാണ് ദുബായില്‍നിന്നു നാട്ടിലെത്തിയത്. ഈ മാസം 18നു തിരിച്ചുപോകാനിരിക്കുകയായിരുന്നു.

ശരത് ബിടെക് കഴിഞ്ഞ് അയര്‍ലൻഡില്‍ പോകാനുള്ള തയാറെടുപ്പിലുമായിരുന്നു. സൗരവ് നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. ആരോഗ്യപ്രശ്‌നങ്ങളെതുടര്‍ന്ന് വിശ്രമത്തിലായതിനാല്‍ ശിവകുമാറിന്‍റെ ഭാര്യ സ്മിത മൂകാംബിക യാത്രയില്‍ ഒപ്പമുണ്ടായിരുന്നില്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.