ഛത്തീസ്ഗഡ് മദ്യ അഴിമതി: 205 കോടിയുടെ ആസ്തി ഇഡി കണ്ടുകെട്ടി
ഛത്തീസ്ഗഡ് മദ്യ അഴിമതി: 205 കോടിയുടെ ആസ്തി ഇഡി കണ്ടുകെട്ടി
Saturday, May 4, 2024 2:02 AM IST
ന്യൂഡൽഹി: ഛത്തീസ്ഗഡിലെ മദ്യ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥൻ അനിൽ തുതേജ, റായ്പുർ മേയറുടെ സഹോദരൻ, മുൻ എക്സൈസ് സ്പെഷൽ സെക്രട്ടറി തുടങ്ങിയവരുടെ 205 കോടിയുടെ ആസ്തി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.

അനിൽ തുതേജയുടെ 15.82 കോടിയുടെ ആസ്തിയും റായ്പുർ മേയറും കോൺഗ്രസ് നേതാവുമായ ഐജാസ് ധബാറിന്‍റെ ജേഷ്ഠൻ അൻവർ ധേബാറിന്‍റെ 116.16 കോടി വരുന്ന സ്വത്തുക്കളും വികാസ് അഗർവാളിന്‍റെ 1.54 കോടിയുടെ സ്വത്തും അരവിന്ദ് സിംഗിന്‍റെ 12.99 കോടിയുടെ സ്വത്തുമാണ് ഇഡി കണ്ടുകെട്ടിയത്.

ടെലികോം വകുപ്പ് ഉദ്യോഗസ്ഥനും എക്സൈസ് സ്പെഷൽ സെക്രട്ടറി സെക്രട്ടറിയുമായ അരുൺപതി ത്രിപാഠിയുടെ 1.35 കോടി രൂപയുടെ സ്വത്ത്, മദ്യവ്യവസായി ത്രിലോക് സിംഗ് ധില്ലന്‍റെ 28.13 കോടി രൂപയുടെ സ്വത്ത്, നവീൻ കേദിയയുടെ 27.96 കോടിയുടെ സ്വത്ത് എന്നിവയും ഇഡി കണ്ടുകെട്ടി.


കൂടാതെ, ആഷിഷ് സൗരഭ് കേഡിയയുടെ 1.2 കോടി രൂപ വിലമതിക്കുന്ന വസ്തുക്കളും വാഹനവും ഇഡി കണ്ടുകെട്ടി. അനിൽ തുതേജയെ നേരത്തേ ഇഡി അറസ്റ്റ് ചെയ്തിരുന്നു. വിദേശമദ്യ നിർമാണത്തിലും വില്പനയിലും നടത്തിയ ക്രമക്കേടിൽ സർക്കാരിന് 2161 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.

2003 കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ അനിൽ തുതേജ, വാണിജ്യ–വ്യവസായ വകുപ്പിൽ ജോയിന്‍റ് സെക്രട്ടറിയായിരുന്നു. ആദായനികുതി വകുപ്പിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡി ആദ്യം കേസെടുത്തിരുന്നത്. ഈ എഫ്ഐആർ സുപ്രീം കോടതി അടുത്തിടെ റദ്ദാക്കിയതിനു പിന്നാലെയാണ് മദ്യ അഴിമതിക്കേസിൽ ഇഡി പുതിയ കള്ളപ്പണം വെളുപ്പിക്കൽ കേസ് ഫയൽ ചെയ്തത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.