റായ്ബറേലിയുടെ കോൺഗ്രസ് ബന്ധം; ഫിറോസ് ഗാന്ധി മുതൽ രാഹുൽ വരെ
റായ്ബറേലിയുടെ കോൺഗ്രസ് ബന്ധം; ഫിറോസ് ഗാന്ധി മുതൽ രാഹുൽ വരെ
Saturday, May 4, 2024 2:02 AM IST
റായ്ബറേലിയിൽ കോൺഗ്രസിന് അടിത്തറയിട്ടത് രാഹുൽഗാന്ധിയുടെ മുത്തച്ഛൻ ഫിറോസ്ഗാന്ധിയാണ്. സ്വാതന്ത്ര്യത്തിനുശേഷം നടന്ന ആദ്യ രണ്ടു തെരഞ്ഞെടുപ്പുകളിലും ഫിറോസ് ആയിരുന്നു റായ്ബറേലിയുടെ പ്രതിനിധി. അടിത്തറയിട്ടത് ഫിറോസാണെങ്കിലും റായ്ബറേലിയെ പോഷിപ്പിച്ചതും ശക്തിപ്പെടുത്തിയതും ഇന്ദിരാഗാന്ധിയായിരുന്നു. ഇന്ദിരയ്ക്കുശേഷം ബന്ധുക്കളും മണ്ഡലത്തെ പ്രതിനിധീകരിച്ചു.

1967, 1971, 1980 തെരഞ്ഞെടുപ്പുകളിൽ റായ്ബറേലിയിൽ ഇന്ദിരാഗാന്ധി വിജയിച്ചു. അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന 1977ലെ തെരഞ്ഞെടുപ്പിൽ ജനതാപാർട്ടിയിലെ രാജ് നാരായണിനോട് 55,202 വോട്ടിനു തോറ്റു. (2019ൽ അമേഠിയിൽ സ്മൃതി ഇറാനിയോട് രാഹുൽഗാന്ധി തോറ്റത് 55,120 വോട്ടിനാണെന്നതാണു ശ്രദ്ധേയം)

1980ൽ ഇന്ദിരാഗാന്ധി റായ്ബറേലിയിലും ആന്ധ്രപ്രദേശിലെ(ഇന്നലെ തെലുങ്കാന) മേഡക്കിലും മത്സരിച്ചു വിജയിച്ചു. റായ്ബറേലി ഒഴിഞ്ഞ ഇന്ദിര മേഡക് നിലനിർത്തി. ഉപതെരഞ്ഞെടുപ്പിൽ ബന്ധുവായ അരുൺ നെഹ്റു വിജയിച്ചു.


1984ലും അരുൺ നെഹ്റു വിജയം ആവർത്തിച്ചു.
1989ലും 1991ലും ഇന്ദിരയുടെ അമ്മായിയായ ഷീലാ കൗൾ ആണ് റായ്ബറേലിയെ പ്രതിനിധീകരിച്ചത്. 1996, 1998 തെരഞ്ഞെടുപ്പുകളിൽ ബിജെപിയിലെ അശോക് സിംഗ് ആണു വിജയിച്ചത്.
1999ൽ സതീഷ് ശർമയിലൂടെ മണ്ഡലം കോൺഗ്രസ് തിരിച്ചുപിടിച്ചു. 2004ൽ സോണിയ റായ്ബറേലിയിലെത്തി. വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. 2009, 2014, 2019 തെരഞ്ഞെടുപ്പുകളിലും വൻ ഭൂരിപക്ഷത്തിൽ വിജയം ആവർത്തിച്ചു.

അനാരോഗ്യത്തെത്തുടർന്ന് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നു പ്രഖ്യാപിച്ച സോണിയ രാജസ്ഥാനിൽനിന്നു രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

1960ൽ ഫിറോസ്ഗാന്ധിയുടെ നിര്യാണത്തെത്തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് ആർ.പി. സിംഗാണ് റായ്ബറേലിയിൽ വിജയിച്ചത്. 1962ൽ ബൈജ് നാഥ് കുരീൽ വിജയിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.