അമേഠിയിൽ 25 വർഷത്തിനുശേഷം കോണ്‍ഗ്രസിന് നെഹ്റു കുടുംബത്തിനു പുറത്തുനിന്നു സ്ഥാനാർഥി
അമേഠിയിൽ 25 വർഷത്തിനുശേഷം കോണ്‍ഗ്രസിന് നെഹ്റു കുടുംബത്തിനു  പുറത്തുനിന്നു സ്ഥാനാർഥി
Saturday, May 4, 2024 2:02 AM IST
അമേഠിയിൽ 25 വർഷത്തിനുശേഷം നെഹ്റു കുടുംബത്തിനു പുറത്തുനിന്നുള്ള കോണ്‍ഗ്രസ്‌ സ്ഥാനാർഥിയാണ് കിശോരിലാൽ ശർമ. 1967ൽ രൂപവത്കരിക്കപ്പെട്ട മണ്ഡലത്തെ 31 വർഷവും പ്രതിനിധാനം ചെയ്തത് നെഹ്റു കുടുംബാംഗങ്ങളാണ്.

ഇതിനു മുന്പ് 1998ലാണ് നെഹ്റുകുടുംബത്തിനു പുറത്തുനിന്ന് ഒരാൾ അമേഠിയിൽ മത്സരിച്ചത്. രാജീവ് ഗാന്ധിയുടെ ഉറ്റ സഹായി ആയിരുന്ന സതീഷ് ശർമയാണ് അന്ന് കോൺഗ്രസ് ടിക്കറ്റിൽ ജനവിധി തേടിയത്. എന്നാൽ, ബിജെപിയിലെ സഞ്ജയ് സിംഗിനോടു തോറ്റു.

ആ തെരഞ്ഞെടുപ്പിൽ യുപിയിലെ എല്ലാ കോൺഗ്രസ് സ്ഥാനാർഥികളും പരാജയപ്പെട്ടിരുന്നു. 1999ൽ സോണിയഗാന്ധി അമേഠി തിരിച്ചുപിടിച്ചു. മൂന്നു ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. 2004ൽ സോണിയ റായ്ബറേലിയിലേക്കു മാറി.

മകൻ രാഹുൽ അമേഠിയിൽ മത്സരിച്ചു വിജയിച്ചു, 2009, 2014 തെരഞ്ഞെടുപ്പുകളിലും രാഹുൽ വിജയം ആവർത്തിച്ചു. 2019ൽ ബിജെപിയിലെ സ്മൃതി ഇറാനിയോട് 55,000 വോട്ടിനു പരാജയപ്പെട്ടു.

തിലോയി, സലോൺ, ജഗദീഷ്പുർ, ഗൗരിഗഞ്ച്, അമേഠി എന്നിവയാണ് അമേഠി ലോക്സഭാ മണ്ഡലത്തിനു കീഴിൽ വരുന്ന നിയമസഭാ മണ്ഡലങ്ങൾ. അമേഠിയിലും ഗൗരിഗഞ്ചിലും എസ്പിയും മറ്റു മൂന്നു മണ്ഡലങ്ങളിൽ ബിജെപിയുമാണു വിജയിച്ചത്. ഇത്തവണ എസ്പിയുടെ പിന്തുണ കോൺഗ്രസിനാണ്.

1967ൽ കോൺഗ്രസിലെ വിദ്യാധർ ബാജ്പേയി ആണ് ഇവിടെനിന്ന് ആദ്യമായി വിജയിച്ചത്. 1971ലും അദ്ദേഹം ജയം ആവർത്തിച്ചു. 1977ൽ സഞ്ജയ് ഗാന്ധിയുടെ പരാജയത്തോടെയാണ് അമേഠി ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ടത്.

ജനതാ പാർട്ടിയിലെ രവീന്ദ്ര പ്രതാപ് സിംഗ് ആണ് സഞ്ജയ് ഗാന്ധിയെ അട്ടിമറിച്ചത്. 1980ൽ സിംഗിനെ തോൽപ്പിച്ച് സഞ്ജയ് ഗാന്ധി പകരം വീട്ടി.


ആ വർഷം അവസാനം സഞ്ജയ് ഗാന്ധി വിമാനാപകടത്തിൽ മരിച്ചു. തുടർന്ന് 1981ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സഞ്ജയ് യുടെ മൂത്ത സഹോദരൻ രാജീവ്ഗാന്ധി രണ്ടു ലക്ഷം വോട്ടിനു വിജയിച്ചു. 1985ലും അമേഠിയിൽനിന്നു രാജീവ് തെരഞ്ഞെടുക്കപ്പെട്ടു.

സഞ്ജയ് ഗാന്ധിയുടെ ഭാര്യ മേനക ഗാന്ധിയായിരുന്നു രാജീവിന്‍റെ എതിരാളി. 83.67 ശതമാനം വോട്ട് രാജീവ് നേടിയപ്പോൾ മേനകയ്ക്കു കിട്ടിയത് വെറും 11.50 ശതമാനം വോട്ട് 1989ലും രാജീവ് വിജയം ആവർത്തിച്ചു.

അത്തവണ രാജ്മോഹൻ ഗാന്ധിയായിരുന്നു എതിരാളി. 1991ൽ അമേഠിയിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം വരുന്നതിനു മുന്പായിരുന്നു എൽടിടിഇ തീവ്രവാദികൾ രാജീവ്ഗാന്ധിയെ വധിച്ചത്. 1.12 ലക്ഷം വോട്ടിനു രാജീവ് വിജയിച്ചു. തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ സതീഷ് ശർമ വിജയിച്ചു. 1996ലും ശർമ വിജയം ആവർത്തിച്ചു.

കെ.എൽ. ശർമ നെഹ്റുകുടുംബത്തിന്‍റെ വിശ്വസ്തൻ

നാലു ദശകത്തിലേറെയായി കോണ്‍ഗ്രസിൽ പ്രവർത്തിക്കുന്ന കിശോരിലാൽ ശർമ നെഹ്റു കുടുംബത്തിന്‍റെ വിശ്വസ്തനാണ്. പഞ്ചാബിലെ ലുധിയാന സ്വദേശിയാണ് ഇദ്ദേഹം. 1983ൽ രാജീവ്ഗാന്ധിയാണു ശർമയെ അമേഠിയിൽ പരിചയപ്പെടുത്തിയത്. അന്നു മുതൽ അമേഠിയിൽ ശർമ പ്രവർത്തിക്കുന്നു.

രാജീവ്ഗാന്ധി വധിക്കപ്പെട്ടശേഷം നെഹ്റുകുടുംബവുമായുള്ള ബന്ധം കൂടുതൽ ശക്തമായി. 1999ൽ സോണിയഗാന്ധി അമേഠിയിൽ മത്സരിക്കാനെത്തിയപ്പോൾ തെരഞ്ഞെടുപ്പു ചുമതല ശർമയ്ക്കായിരുന്നു. സോണിയയുടെ വൻ വിജയത്തിനു ചുക്കാൻ പിടിച്ചത് ശർമയായിരുന്നു.

2004ൽ രാഹുൽഗാന്ധി അമേഠിയിലും സോണിയ റായ്ബറേലിയിലും മത്സരിച്ചതോടെ കെ.പി. ശർമ രണ്ടു മണ്ഡലങ്ങളുടെയും ചുമതലക്കാരനായി. ബിഹാറിന്‍റെയും പഞ്ചാബിന്‍റെയും ചുമതലയും വഹിച്ചിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.