രേവണ്ണയും പ്രജ്വലും ഊരാക്കുടുക്കിലേക്ക്
രേവണ്ണയും പ്രജ്വലും ഊരാക്കുടുക്കിലേക്ക്
Saturday, May 4, 2024 2:04 AM IST
ബംഗളുരു: ബലാത്സംഗക്കേസിനു പുറമേ പ്രജ്വൽ രേവണ്ണയ്ക്കും അച്ഛൻ എച്ച്.ഡി. രേവണ്ണയ്ക്കുമെതിരേ കേസുകളുടെ എണ്ണം കൂടുന്നു. ഹാസനു പുറമേ മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിലായാണ് ഇരുവർക്കുമെതിരേ കേസുകൾ.

സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ നാഗലക്ഷ്മി ചൗധരി നൽകിയ പരാതിയെത്തുടർന്ന് ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.

ജനതാദൾ (എസ്) വനിതാ നേതാവ് നൽകിയ പരാതിയിൽ കഴിഞ്ഞദിവസമാണു പ്രജ്വലിനെതിരേ ബംഗളൂരു പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പ്രജ്വൽ ബലാത്സംഗം ചെയ്തുവെന്നാണ് വനിതാ നേതാവിന്‍റെ പരാതി.

തുടർന്ന് ഇതിന്‍റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് പലതവണ ഭീഷണിപ്പെടുത്തി. ആവശ്യപ്പെടുന്പോൾ വഴങ്ങിയില്ലെങ്കിൽ വീഡിയോ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്നായിരുന്നു ഭീഷണിയെന്നും പരാതിയിൽ പറയുന്നു.

മൈസൂരുവിൽ വെള്ളിയാഴ്ച രാത്രിയാണ് രേവണ്ണയ്ക്കും അനുയായി സതീഷ് ബബണ്ണയ്ക്കുമെതിരേ കേസ് രജിസ്റ്റർ ചെയ്തത്. രേവണ്ണയുടെ ഹോളനരസിപുരയിലുള്ള വീട്ടിൽ ആറുവർഷം മുന്പ് ജോലി ചെയ്തിരുന്ന തന്‍റെ അമ്മയെ തട്ടിക്കൊണ്ടുപോയെന്നു കാണിച്ച് 20 കാരനായ മകൻ നൽകിയ പരാതിയിലാണ് നടപടി.


ജോലി മതിയാക്കി മൂന്നുവർഷം മുന്പാണ് വീട്ടിൽ തിരിച്ചെത്തിയത്. അഞ്ചുദിവസം മുന്പ് രേവണ്ണയുടെ സഹായിയായ ബബണ്ണ എന്നയാൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തി.

ഒരു കേസിലെ അന്വേഷണത്തിനായി പോലീസ് എത്തുമെന്നും അവരോട് യാതൊന്നും വെളിപ്പെടുത്തരുതെന്നുമായിരുന്നു ബബണ്ണയുടെ നിർദേശം. തുടർന്ന് കഴിഞ്ഞ 29ന് അമ്മയെ മോട്ടോർസൈക്കളിൽ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റി. അമ്മയുടെ ജീവനുഭീഷണിയുണ്ടെന്നും യുവാവിന്‍റെ പരാതിയിലുണ്ട്.

ഈ കേസിൽ ബബണ്ണയെ അറസ്റ്റ് ചെയ്തുവെന്ന് സ്ഥിരീകരിച്ച പോലീസ് തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണെന്നും വ്യക്തമാക്കി. നേരത്തേ രേവണ്ണയ്ക്കും പ്രജ്വലിനുമെതിരേ ഹാസനിൽ മാനഭംഗത്തിനു കേസ് രജിസ്റ്റർ ചെയ്തിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.