പ്ലേറ്റ്‌ലെറ്റ് കൗണ്ട് വര്‍ധിപ്പിക്കാം; ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതി...
Friday, April 26, 2024 1:14 PM IST
പ്ലേറ്റ്‌ലെറ്റ് അല്ലെങ്കില്‍ ത്രോംബോസൈറ്റുകള്‍ നമ്മുടെ രക്തത്തില്‍ കാണപ്പെടുന്ന ചെറുതും നിറമില്ലാത്തതുമായ കോശ ശകലങ്ങളാണ്. രക്തം കട്ടപിടിക്കുന്നതിലും മുറിവ് ഉണക്കുന്നതിലും ഇവ നിര്‍ണായക പങ്ക് വഹിക്കുന്നു.

രക്തക്കുഴലിന് കേടുപാടുകള്‍ സംഭവിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്യുമ്പോള്‍, ആ സ്ഥലത്ത് പ്ലേറ്റ്‌ലെറ്റുകള്‍ അടിഞ്ഞുകൂടുകയും അമിതമായ രക്തസ്രാവം തടയുകയും ചെയ്യുന്നു. മുറിവ്, ഗുരുതര പരിക്ക് തുടങ്ങിയ ഉണ്ടാകുമ്പോള്‍ അമിതമായ രക്തസ്രാവം തടയാന്‍ പ്ലേറ്റ്‌ലെറ്റ് ആവശ്യമാണ്.

മുറിവ് വേഗത്തില്‍ സുഖപ്പെടുത്തുക, രോഗപ്രതിരോധ പ്രതികരണത്തെ സഹായിക്കുക തുടങ്ങിയ കാര്യങ്ങളും പ്ലേറ്റ്‌ലെറ്റ് മൂലമാണ് ശരീരത്തില്‍ സാധ്യമാകുന്നത്. ആരോഗ്യമുള്ള ഒരാളുടെ ശരീരത്തില്‍ ഏകദേശം 1.50 ലക്ഷം മുതല്‍ 4.50 ലക്ഷംവരെ പ്ലേറ്റ്‌ലെറ്റ് ഉണ്ടാകും.

പ്ലേറ്റ്‌ലെറ്റ് കുറഞ്ഞാല്‍ എന്നതുപോലെ കൂടിയാലും കുഴപ്പങ്ങളുണ്ട്. പ്ലേറ്റ്‌ലെറ്റ് ഹൃദയധമിനികളില്‍ അടിഞ്ഞുകൂടി ഹൃദയാഘാതത്തിനു കാരണമായേക്കാം. പ്ലേറ്റ്‌ലെറ്റ് കൗണ്ട് വര്‍ധിപ്പിക്കണോ വേണ്ടയോ എന്നത് പരിശോധനയിലൂടെ അറിയാം.

പ്ലേറ്റ്‌ലെറ്റ് കൗണ്ട് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ചില സൂപ്പര്‍ ഫുഡുകളെ കുറിച്ച്...

പപ്പായ, മുട്ട

പപ്പായ, മുട്ട എന്നിവയാണ് പ്ലേറ്റ്‌ലെറ്റ് വര്‍ധിക്കാന്‍ ഏറ്റവും ഉപകാരപ്രദവും സുലഭവുമായ ഭക്ഷണങ്ങള്‍. വിറ്റാമിന്‍ സി, എ, ഇ എന്നിവയാല്‍ സമ്പന്നമാണ് പപ്പായ. പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണവും മൊത്തത്തിലുള്ള പ്രതിരോധശേഷിയും വര്‍ധിപ്പിക്കാന്‍ പപ്പായയ്ക്കു സാധിക്കും.

അതുപോലെ മുട്ടകള്‍ പ്രോട്ടീന്‍റെ അതിശയകരമായ ഉറവിടമാണ്, ഇത് പ്ലേറ്റ്‌ലെറ്റുകളുടെ വളര്‍ച്ചയ്ക്കും വികാസത്തിനും സഹായിക്കും.

മാതളനാരങ്ങ, പാലക്ക്, ബീറ്റ്‌റൂട്ട്

മാതളനാരങ്ങ, പാലക്ക് അഥവാ ഇന്ത്യന്‍ സ്പിനാച്ച്, ബീറ്റ്‌റൂട്ട് തുടങ്ങിയവയും പ്ലേറ്റ്‌ലെറ്റ് കൗണ്ട് വര്‍ധിപ്പിക്കാന്‍ സഹായകമാണ്. പാലക്കില്‍ ഇരുമ്പ്, വിറ്റാമിന്‍ കെ എന്നിവ അടങ്ങിയിട്ടുണ്ട്.


ഇത് പ്ലേറ്റ്‌ലെറ്റുകളുടെ ഉത്പാദനത്തിനും വളര്‍ച്ചയ്ക്കും സഹായിക്കുന്നു. പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്ന ആന്‍റിഓക്‌സിഡന്‍റുകള്‍ മാതളനാരങ്ങില്‍ അടങ്ങിയിട്ടുണ്ട്.

അതുപോലെ ഇരുമ്പിന്‍റെ അളവ് കൂടുതലുള്ള ഭക്ഷണമാണ് ബീറ്റ്‌റൂട്ട്. അതുകൊണ്ടുതന്നെ ബീറ്റ്‌റൂട്ടിന് പ്ലേറ്റ്‌ലെറ്റ് വര്‍ധിപ്പിക്കാന്‍ സാധിക്കും.

മത്തങ്ങ, കരള്‍, ചിക്കന്‍, ടര്‍ക്കി

മത്തങ്ങ മുതല്‍ ചിക്കന്‍, ടര്‍ക്കി തുടങ്ങിയ നേര്‍ത്ത മാസംവരെ പ്ലേറ്റ്‌ലെറ്റ് ഉത്പാദനത്തിനു ശരീരത്തെ സഹായിക്കുന്നവയാണ്. വിറ്റാമിന്‍ എ, സി, ഇ എന്നിവയാല്‍ സമ്പന്നമാണ് മത്തങ്ങ. പ്ലേറ്റ്‌ലെറ്റ് ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യം വര്‍ധിപ്പിക്കുന്നതിനും മത്തങ്ങ ഗുണകരമാണ്.

ഇരുമ്പിന്‍റെയും മറ്റ് പോഷകങ്ങളുടെയും മികച്ച ഉറവിടമായതിനാല്‍, കരള്‍ കഴിക്കുന്നത് ശരീരത്തില്‍ പ്ലേറ്റ്‌ലെറ്റ് ഉത്പാദനത്തെ സഹായിക്കും. അതുപോലെ ചിക്കന്‍, ടര്‍ക്കി തുടങ്ങിയ മാംസങ്ങളില്‍ ഇരുമ്പ്, വിറ്റാമിന്‍ ബി12 എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പ്ലേറ്റ്‌ലെറ്റുകള്‍ക്ക് അത്യാവശ്യമാണ്.

ബ്രോക്കോളി, വെളുത്തുള്ളി

ബ്രൊക്കോളിയില്‍ ആന്‍റിഓക്‌സിഡന്‍റുകള്‍, വിറ്റാമിന്‍ കെ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും പ്ലേറ്റ്‌ലെറ്റിന്‍റെ ആരോഗ്യത്തിന് നിര്‍ണായകമാണ്. വെളുത്തുള്ളിയിലെ അല്ലിസിന്‍ എന്ന സംയുക്തം പ്ലേറ്റ്‌ലെറ്റുകളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും ആരോഗ്യകരമായ രക്തചംക്രമണം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുക മാത്രമല്ല, ശരീരത്തിന്‍റെ മൊത്തത്തിലുള്ള ക്ഷേമത്തെ പിന്തുണയ്ക്കുന്ന അവശ്യ പോഷകങ്ങള്‍ നല്‍കാനും മേല്‍പ്പറഞ്ഞ ഭക്ഷണങ്ങള്‍ക്കു സാധിക്കും.

എങ്കിലും ശരിയായ പരിശോധനയും ഡോക്ടറുടെ നിര്‍ദേശവും ആരോഗ്യപരിപാലനത്തില്‍ നിര്‍ണായകമാണ് എന്നത് വിസ്മരിക്കാതിരിക്കുക.