കൗമാരത്തിലും യൗവനത്തിലും പ്രമേഹം കണ്ടെത്താം; ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
Friday, February 9, 2024 3:16 PM IST
പ്രമേഹം എന്നത് പ്രായമായവര്‍ക്ക് മാത്രമുള്ള ഒരു രോഗമല്ലാതായിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. കൗമാരത്തിലും യൗവനത്തിലും ആളുകള്‍ ജീവിതശൈലീരോഗമായ പ്രമേഹത്തിന്‍റെ പിടിയിലാകുന്നു.

പ്രമേഹം നേരത്തേ തിരിച്ചറിഞ്ഞ് മതിയായ മുന്‍കരുതലുകള്‍ എടുക്കുക എന്നതാണ് ഇതിനുള്ള പ്രതിവിധി. അതിനായി രോഗത്തിന്‍റെ ലക്ഷണങ്ങള്‍ നേരത്തേ കണ്ടെത്തുന്നത് പ്രധാനമാണ്.

കൗമാരത്തിലും യൗവനത്തിലും ടൈപ് 1, ടൈപ് 2 പ്രമേഹങ്ങള്‍ കണ്ടുവരുന്നു. ടൈപ്പ് 2 (ഡയബറ്റിസ് മെലിറ്റസ്) പലപ്പോഴും ലക്ഷണങ്ങളില്ലാത്തതും അമിതവണ്ണം പോലുള്ള അവസ്ഥകള്‍ക്കുള്ള സ്‌ക്രീനിംഗ് സമയത്ത് കണ്ടെത്തപ്പെടുന്നതാണ്.

കൗമരത്തിലും യൗവനത്തിലുമുള്ള പ്രമേഹം ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ തിരിച്ചറിയാവുന്നതാണ്. അങ്ങനെ നേരത്തേ തിരിച്ചറിഞ്ഞാല്‍ അതിന് അനുസരിച്ച തരത്തില്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തുകയും രോഗപ്രതിരോധം നടത്തുകയുമാകാം.

പ്രമേഹം നേരത്തേ തിരിച്ചറിയാനുള്ള ചില മാര്‍ഗങ്ങള്‍:

1. വര്‍ധിച്ച മൂത്രമൊഴിക്കലും ദാഹവും: ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹത്തിന്‍റെ ആദ്യ ലക്ഷണങ്ങളിലൊന്നാണ് തുടരെ തുടരെ മൂത്രമൊഴിക്കലും അമിതമായ ദാഹവും.

ലക്ഷണങ്ങള്‍ ഉള്ള ചെറുപ്പക്കാര്‍ ജാഗ്രത പാലിക്കണം, കാരണം ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്നതായുള്ള സൂചനയാണ്.

2. അകാരണമായി ശരീരഭാരം കുറയുക: കൃത്യമായി ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും അകാരണമായി ശരീരഭാരം കുറയുന്നതും പ്രമേഹത്തിന്‍റെ മറ്റൊരു ലക്ഷണമാണ്.

ശരീരത്തിലെ മുറിവുകള്‍ കരിയാതിരിക്കുക എന്നതും മറ്റൊരു സൂചനയാണ്. പ്രമേഹമുള്ള ചെറുപ്പക്കാര്‍ക്ക് ശരീരഭാരം വര്‍ധിക്കുന്നില്ലെന്നതാണ് കണ്ടെത്തല്‍.

3. ക്ഷീണം: പതിവില്‍ കൂടുതല്‍ ശരീര ക്ഷീണം അനുഭവപ്പെടുന്നത് പ്രമേഹത്തിന്‍റെ സൂചനയായിരിക്കാം. ഊര്‍ജത്തിനായി ഗ്ലൂക്കോസ് ഫലപ്രദമായി ഉപയോഗിക്കാന്‍ ശരീരത്തിനു സാധിക്കാതെ വരുന്നതാണ് ക്ഷീണത്തിലേക്കു നയിക്കുന്നത്.


നേരത്തേ തിരിച്ചറിഞ്ഞ് ഫലപ്രദമായ നിയന്ത്രണത്തിലൂടെയും പരിചരണത്തിലൂടെയും ഇതെല്ലാം മറികടക്കാവുന്നതാണ്.

4. കാഴ്ച മങ്ങുന്നത്: കാഴ്ചയില്‍ ഉണ്ടാകുന്ന മാറ്റങ്ങളും പ്രമേഹത്തിന്‍റെ തുടക്ക ലക്ഷണങ്ങളാണ്. മങ്ങിയ കാഴ്ച രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നതിനെയാണ് സൂചിപ്പിക്കുന്നത്.

ചെറുപ്പക്കാര്‍ തങ്ങളുടെ കാഴ്ചയിലെ മാറ്റങ്ങള്‍ ശ്രദ്ധിക്കുകയും ഉടന്‍ വൈദ്യസഹായം തേടുകയും ചെയ്യേണ്ടതാണ്.

നേരത്തേ തിരിച്ചറിഞ്ഞാല്‍

മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ പ്രമേഹ രോഗത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നുണ്ടോ എന്ന് പരിശോധിച്ച് അറിയാവുന്നതാണ്. പഞ്ചസാരയുടെ അളവ് 200 കഴിഞ്ഞാല്‍ നിയന്ത്രണവിധേയമാക്കുക ദുഷ്‌കരമാണ്.

ഇത് കണ്ടെത്താതിരിക്കുകയും ചികിത്സിക്കാതിരിക്കുകയും ചെയ്താല്‍, പ്രത്യേകിച്ച്, ടൈപ്പ് 1 പ്രമേഹമുള്ളവര്‍ക്ക് ജീവന്‍ അപകടപ്പെടുത്തുന്ന ഡയബറ്റിക് കീറ്റോ അസിഡോസിസ് (ഡികെഎ) ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

ടൈപ്പ് 1 പ്രമേഹമുള്ള വ്യക്തികള്‍ക്ക്, രോഗലക്ഷണങ്ങള്‍ തിരിച്ചറിയപ്പെടുന്നില്ലെങ്കിലാണ് ഡയബറ്റിക് കീറ്റോ അസിഡോസിസ് ഉണ്ടാകാനുള്ള സാധ്യതയുള്ളത്.

ശരീരത്തിന്‍റെ ഊര്‍ജത്തിനായി ഗ്ലൂക്കോസ് ഉപയോഗിക്കാന്‍ കഴിയാതെ വരുകയും അതോടെ കൊഴുപ്പ് വിഘടിക്കാന്‍ തുടങ്ങുകയും ഇത് കീറ്റോണുകളുടെ ഉല്‍പാദനത്തിലേക്ക് നയിക്കുകയും ചെയ്യുമ്പോഴാണ് ഡയബറ്റിക് കീറ്റോ അസിഡോസിസ് സംഭവിക്കുന്നത്. ഇത് ജീവനുതന്നെ ഭീഷണിയാണ്.