ചിക്കൻപോക്സ് 10 ദിവസം വരെ നീണ്ടുനിൽക്കും
Friday, February 23, 2024 12:49 PM IST
ചിക്കൻപോക്സ് രോഗലക്ഷണങ്ങൾ പ്രത്യക്ഷമായി അഞ്ച് മുതൽ ഏഴ് ദിവസം വരെ ശരീരത്തിൽ കുമിളകൾ പുതുതായി ഉണ്ടായിക്കൊണ്ടിരിക്കും. ഓരോ കുമിളയും പൊട്ടി ഉണങ്ങാൻ രണ്ടുമൂന്നു ദിവസം എടുക്കും.

ഏഴാമത്തെ ദിവസം ഉണ്ടാകുന്ന കുമിളകൾ പൊട്ടി ഉണങ്ങുന്നത് ഉൾപ്പെടെ 10 ദിവസം വരെ ചിക്കൻപോക്സ് നീണ്ടുനിൽക്കുമെന്നു സാരം.

രോഗം പകരുന്നത്

അതുവരെ രോഗിയുടെ സ്പർശം, ഉമിനീർ, തുമ്മൽ, തുപ്പൽ, ഉപയോഗിച്ച വസ്ത്രങ്ങൾ, പാത്രങ്ങൾ തുടങ്ങിയവയിലൂടെ രോഗം മറ്റൊരാളിലേക്കു പകരാം.

* ജലദോഷം ആരംഭിക്കുന്ന ആദ്യ ദിവസങ്ങളിലും പൊട്ടി ഉണങ്ങിയ കുമിളകൾ പൂർണമായും പൊഴിയുന്ന അവസാന ദിവസങ്ങളിലും രോഗം പകരാനുള്ള സാധ്യത കൂടുതലാണ്.

പനി മാറി‌യാൽ കുളിക്കാം

* പനി മാറിയാൽ പച്ചവെള്ളത്തിലോ ചൂടാക്കി തണുപ്പിച്ച വെള്ളത്തിലോ വേപ്പില ഇട്ട് തിളപ്പിച്ചാറിയ വെള്ളത്തിലോ ദിവസേന കുളിക്കാം. വേപ്പില ഏതുവിധേനയും ഉപയോഗിക്കണം.

* സോപ്പ് ഉപയോഗിക്കരുത്. വസ്ത്രങ്ങൾ കഴുകാനും വീര്യം കുറഞ്ഞ സോപ്പ് മതി. കണ്ണിൽ മരുന്ന് ഇറ്റിക്കുന്നത് നല്ലത്.

കണ്ണിനുളിൽ കുരു, തലകറക്കം, ശ്വാസംമുട്ടൽ തുടങ്ങിയവ ഇല്ലെങ്കിൽ നിസാരവിധത്തിലുള്ള ചികിത്സ മാത്രമേ ചിക്കൻ പോക്സിന് ആവശ്യമുള്ളൂ.


പകരാതിരിക്കാൻ

മറ്റൊരാളിലേക്ക് പകരാതിരിക്കാൻ - ചിക്കൻപോക്സ് ആണെന്ന് സംശയം തോന്നിയാലുടൻ മറ്റുള്ളവരിൽ നിന്ന് താത്കാലികമായി അകന്നിരിക്കുകയാണ് വേണ്ടത്.

* പൊതുവായി മറ്റുള്ളവർ ഉപയോഗിക്കുന്ന ഒന്നിലും തൊടരുത്. റൂമിൽ നിന്നു പുറത്തിറങ്ങരുത് എന്നൊന്നും അർഥമില്ല. മറ്റൊരാളിലേക്ക് പകരാനുള്ള അവസരം ഉണ്ടാക്കരുതെന്നു മാത്രം.

* പൊതുവാഹനങ്ങൾ, പൊതുസ്ഥലങ്ങൾ, ഓഫീസ്, സ്കൂൾ, സിനിമ തിയേറ്റർ തുടങ്ങി ആൾക്കാർ കൂടുന്ന ഇടങ്ങളിലേക്ക് പോകരുത്.

* ബുദ്ധിമുട്ടുണ്ടാകാത്ത വിധം മുറിക്കുള്ളിൽ പുകയ്ക്കണം.

പരിചരിക്കേണ്ടത് ആര്?

ഒരിക്കൽ രോഗം വന്നവർക്ക് വീണ്ടും വരാനുള്ള സാധ്യത കുറവാണ്. അങ്ങനെയുള്ളവർ രോഗിക്ക് ശരിയായ പരിചരണം കൊടുക്കാൻ മുൻകൈ എടുക്കണം.

അനുബന്ധ രോഗങ്ങൾ ഇല്ലെങ്കിൽ ലാബ് ടെസ്റ്റ് ഉൾപ്പെടെ മറ്റ് പരിശോധനകൾ ഒന്നും തന്നെ ആവശ്യമില്ലാത്ത രോഗമാണ് ചിക്കൻപോക്സ്.

വിവരങ്ങൾ - ഡോ. ഷർമദ് ഖാൻ
BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ,
ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം.
ഫോൺ - 94479 63481.