Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
അമേരിക്കൻ മലയാളിയുടെ കൊലപാതകം: ശരീരഭാഗങ്ങൾ കണ്ടെത്തി; മകന്റെ അറസ്റ്റ് രേഖപ്പെടുത്തി
<യ>ഉടൽ ചങ്ങനാശേരി ബൈപ്പാസിനു സമീപത്തുനിന്നും തല ചിങ്ങവനം പോലീസ് സ്റ്റേഷന് സമീപത്തു നിന്നുമാണ് കണ്ടെത്തിയത്
ചെങ്ങന്നൂർ: അമേരിക്കൻ പൗരത്വമുള്ള ചെങ്ങന്നൂർ സ്വദേശിയെ മകൻ വെടിവെച്ച് കൊന്ന സംഭവത്തിൽ ശരീരഭാഗങ്ങൾ ചങ്ങനാശേരിയിൽ നിന്നും ചിങ്ങവനത്തു നിന്നുമായി കണ്ടെത്തി. ഞായറാഴ്ച ചെങ്ങന്നൂർ വാഴാർ മംഗലത്ത് ഉഴത്തിൽ ജോയി പി. ജോസഫിന്റെതെന്നു കരുതുന്ന ഇടതുകൈ പാണ്ടനാട് ഇടക്കടവിൽ നിന്നും കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഉടൽ ചങ്ങനാശേരി ബൈപ്പാസിനു സമീപത്തു നിന്നും തല ചിങ്ങവനം പോലീസ് സ്റ്റേഷന് തെക്ക് ഭാഗത്ത് എംസി റോഡിലെ മാലിന്യ കൂമ്പാരത്തിൽ നിന്നും കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയിൽ നടന്ന ചോദ്യം ചെയ്യലിലാണ് ഷെറിൻ ഈ കാര്യങ്ങളൊക്കെ പോലീസിനോട് പറഞ്ഞത്. രാവിലെ തന്നെ പോലീസ് സ്‌ഥലത്തെത്തി ഇവ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ 25ന് ആഡംബര കാർ സർവീസിംഗിന് കൊടുക്കാനായി പോയ ഇവരെ കാണാതായി എന്ന ജോയിയുടെ ഭാര്യയുടെ പരാതിയിൻ മേലായിരുന്നു പോലീസ് അന്വേഷണം ആരംഭിച്ചത്. രാവിലെ കാർ നന്നാക്കാനായി പോയ ഇവർ ഇത് നടക്കാത്തതിനെ തുടർന്ന് 12.30 ഓടെ തിരുവന്തപുരത്തുനിന്നും നാട്ടിലേക്ക് തിരിച്ചിരുന്നു. പിന്നീട് 4.30ഓടെ ഭാര്യ മറിയാമ്മ ജോയിയെ ബന്ധപ്പെട്ടപ്പോൾ മുളക്കുഴയെത്തിയെന്ന് അറിയിച്ചു. പിന്നീട് ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. രാത്രിയോടെ ഷെറിൻ വീട്ടിലേക്ക് വിളിച്ച് മാതാവിനോട് താൻ പിതാവിനെ കൊലപ്പെടുത്തിയെന്ന് പറയുകയായിരുന്നു.
തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ഇവരുടെ ഉടമസ്‌ഥതയിലുള്ള ഉഴത്തിൽ ബിൽഡിംഗ്സിൽ നിന്ന് മാംസം കത്തിച്ചതിന്റെ ഭാഗങ്ങളും തുണികഷ്ണങ്ങളും ജോയിയുടെ ചെരുപ്പും ഷർട്ടിലെ ബട്ടൻസും മറ്റും കണ്ടെത്തിയിരുന്നു. ഷെറിന്റെ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഷെറിൻ കോട്ടയത്തു നിന്ന് പിടിയിലാകുകയായിരുന്നു. ഷെറിൻ സഞ്ചരിച്ചിരുന്ന സ്കോഡാകാറും കൊലപാതകത്തിന് ഉപയോഗിച്ച തോക്കും കോട്ടയത്ത് നിന്ന് കണ്ടെത്തിയിരുന്നു.
ചോദ്യം ചെയ്യലിനിടെ ഇവർ തമ്മിൽ മുളക്കഴയിൽ വെച്ച് വാക്കുതർക്കമുണ്ടായിയെന്നും ഇതിനെ തുടർന്ന് ജോയി ഷെറിനു നേരെയെടുത്ത തോക്ക് ഷെറിൻ പിടിച്ചുമേടിച്ച് കാറിനുള്ളിൽ വെച്ച് ജോയിയെ വെടിവെച്ചു വീഴ്ത്തുകയും. മൃതദേഹവുമായി ടൗണിൽ കറങ്ങിനടന്ന ശേഷം ഗോഡൗണിലെത്തിച്ച് മൃതശരീരം കത്തിച്ച്. കൈയ്യും കാലും മുറിച്ച് ചാക്കുകെട്ടിലാക്കി നദിയിലൊഴുക്കുകയുമാണെന്ന് ചെയ്തതെന്നാണ് ഷെറിൻ പോലീസിനോട് പറഞ്ഞത്. കൊലപാതകത്തിന് കാരണമായത് പിതാവിന്റെ വഴിവിട്ട ജീവിതവും സ്വത്തുതർക്കവുമാണെന്ന് ഇയാൾ പറഞ്ഞതായി പോലീസ് പറഞ്ഞു.
ഷെറിന്റെ മൊഴിയിൽ വൈരുദ്ധ്യങ്ങൾ നിറഞ്ഞു നിൽക്കുന്നത് പോലീസിനെ കുഴയ്ക്കുകയാണ്. മുളക്കുഴയിൽ കാറിനുള്ളിൽ വച്ച് വെടിവെച്ച് കൊലപ്പെടുത്തിയെന്നുള്ളതും. പിന്നീട് അത് മാറ്റി ഗോഡൗണിൽ വെച്ചാണ് കൃത്യം നിർവഹിച്ചെന്നു പറഞ്ഞതും ചാക്കിൽ കെട്ടി മൃതദേഹം ഒഴുക്കികളഞ്ഞെന്നു പറഞ്ഞശേഷം ശരീരം വെട്ടിമുറിച്ചാണ് ഒഴുക്കിയതെന്നും പറഞ്ഞതുമൊക്കെയാണ് പോലീസിനെ കുഴക്കുന്നത്. ഗോഡൗണിന്റെ ഇടനാഴിയിൽ രക്‌തം തെറിച്ചിരിക്കുന്നതായ് കണ്ടതും കാറിലെ രക്‌തകറകളും പോലീസിനെ കുഴയ്ക്കുകയാണ്. ഇത് ആസുത്രിതമായ കൊലപാതകമാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.
ഷെറിന് മലയാളം സംസാരിക്കാനറിയാത്തതും ചോദ്യം ചെയ്യലിനെ ബാധിക്കുന്നുണ്ട്. ഷെറിന്റെ മാതാവായ മറിയാമ്മയേയും സഹോദരൻ ഡേവിഡിനേയും പോലീസ് ചോദ്യം ചെയ്തു. ഞായറാഴ്ച ഉച്ചയോടെയാണ് മൃതദേഹത്തിന്റെ ഇടതു കൈയ്യുടെ ഭാഗം പാണ്ടനാട് ഇടക്കടവ് ഭാഗത്ത് നിന്ന് കണ്ടെത്തിയത്. ഇത് ജോയിയുടേതാണെന്നാണ് പോലീസിന്റെ നിഗമനം. മുങ്ങൽ വിദഗ്ധർ ഷെറിൻ പറഞ്ഞ പലഭാഗങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും മറ്റൊന്നും കാണാനായിരുന്നില്ല. എന്നാൽ ഞായറാഴ്ച രാത്രിയോടെ നടന്ന ചോദ്യം ചെയ്യലിലാണ് പ്രതി ചങ്ങനാശേരിയിലും ചിങ്ങവനത്തുമായി ശരീരഭാഗങ്ങൾ തള്ളിയിട്ടുണ്ടെന്ന് വ്യക്‌തമാക്കിയത്. പ്രതിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കൊലപാതകരീതിക്ക് പ്രവീൺ വധക്കേസുമായി സാമ്യം
ചെങ്ങന്നൂർ: അമേരിക്കൻ മലയാളി ജോയി പി. ജോണിന്റെ കൊലപാതകത്തിന് പ്രമാദമായ പ്രവീൺ വധക്കേസുമായി അടുത്ത സാ
നാടിനെ നടുക്കിയ രണ്ടു കൊലപാതകങ്ങൾക്ക് പിന്നിലും ‘ഷെറിൻ’
ചെങ്ങന്നൂർ: നാടിനെ നടുക്കിയ രണ്ടു കൊലപാതകങ്ങൾക്ക് പിന്നിലും ഷെറിൻമാർ. ചെങ്ങന്നൂർ ഭാസ്കര കാർണവർ വധക്ക
കൊലപാതകത്തിന് പിന്നിൽ ഷെറിൻ മാത്രമോ?
ചെങ്ങന്നൂർ: അമേരിക്കൻ മലയാളിയായ ജോയി പി. ജോണിന്റെ കൊലപാതകത്തിൽ മകൻ ഷെറിനു മാത്രമേ പങ്കുള്ളോ എന്ന സംശ
ഷെറിന് മലയാളം അറിയാത്തത് ചോദ്യം ചെയ്യലിനെ ബാധിക്കുന്നു
ചെങ്ങന്നൂർ: പ്രതി ഷെറിന് ലയാളം വശമല്ലാത്തത് ചോദ്യം ചെയ്യലിൽ പോലീസിനെ കുഴക്കുന്നു. ചോദ്യങ്ങൾ കൃത്യമായ
മൊഴിയിലെ വൈരുദ്ധ്യങ്ങൾ പോലീസിനെ കുഴയ്ക്കുന്നു
ചെങ്ങന്നൂർ: ഷെറിന്റെ മൊഴിയിലെ വൈരുദ്ധ്യങ്ങൾ പോലീസിനെ കുഴയ്ക്കുന്നു. ആദ്യം പറയുന്നതല്ല പിന്നീട് ഒന്നു
Latest News
കേജരിവാൾ ജയിൽ മോചിതൻ; ആർപ്പ് വിളിച്ച് അണികൾ
മൊഴികളിൽ വൈരുധ്യം; യദുവിന്റെ ചോദ്യം ചെയ്യൽ തുടരുന്നു
കാലടിയിൽ വാഹനങ്ങളുടെ കൂട്ടയിടി ; അഞ്ചു പേര്‍ക്ക് പരിക്ക്
കാട്ടുപന്നി ആക്രമണം; കുട്ടികളടക്കം അഞ്ചു പേർക്ക് പരിക്ക്
വിഎച്ച്എസ്ഇ പ്രവേശനം: അപേക്ഷ 16 മുതല്‍
Latest News
കേജരിവാൾ ജയിൽ മോചിതൻ; ആർപ്പ് വിളിച്ച് അണികൾ
മൊഴികളിൽ വൈരുധ്യം; യദുവിന്റെ ചോദ്യം ചെയ്യൽ തുടരുന്നു
കാലടിയിൽ വാഹനങ്ങളുടെ കൂട്ടയിടി ; അഞ്ചു പേര്‍ക്ക് പരിക്ക്
കാട്ടുപന്നി ആക്രമണം; കുട്ടികളടക്കം അഞ്ചു പേർക്ക് പരിക്ക്
വിഎച്ച്എസ്ഇ പ്രവേശനം: അപേക്ഷ 16 മുതല്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top