"വയറു നിറച്ച് കഴിച്ചോണം'; അതിഥിക്ക് ആഹാരവുമായി എത്തുന്ന ചൈനീസ് റോബോട്ട്
Monday, March 11, 2024 10:44 AM IST
സാങ്കേതിക വിദ്യ നാള്‍ക്കുനാള്‍ മാലോകരെ അദ്ഭുതപ്പെടുത്തി മുന്നേറുകയാണല്ലൊ. ഇക്കാര്യത്തില്‍ ആളുകളെ ഏറ്റവും ഞെട്ടിക്കാറുള്ള ഒരു രാജ്യം ചെെനയാണ്. അവര്‍ വ്യത്യസ്തവും കൗതുകകരവുമായ പല കാര്യങ്ങളും അവതരിപ്പിച്ച് മറ്റ് രാജ്യക്കാരെ ഞെട്ടിക്കും.

ഇവരുടെ പല കണ്ടുപിടിത്തവും മറ്റ് രാജ്യങ്ങള്‍ യഥേഷ്ടം പ്രയോജനപ്പെടുത്തുകയും ചെയ്യും. ഇപ്പോഴിതാ ഒരു ട്രാവലര്‍ വ്ലോഗര്‍ ചൈനയില്‍ ചെന്നപ്പോഴുണ്ടായ അനുഭവം സമൂഹ മാധ്യമങ്ങളില്‍ എത്തിയിരിക്കുന്നു.

വ്ലോഗറായ കെന്‍ എബ്രോഡ് ഷാംഗ്ഹായിലെ ഒരു ഹോട്ടലില്‍ താമസിക്കുകയുണ്ടായി. അന്നേരം തനിക്ക് ഭക്ഷണം ലഭിച്ചവിധത്തെ കുറിച്ച് ഇദ്ദേഹം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവയ്ക്കുകയുണ്ടായി.

വീഡിയോ ദൃശ്യങ്ങളില്‍ ഇദ്ദേഹത്തിന്‍റെ മുറിയിലുള്ള ഫോണില്‍ ഒരു കോള്‍ വരികയാണ്. ഒരു റോബോട്ടിക് ശബ്ദമായിരുന്നു മറുതലയ്ക്കല്‍. അദ്ദേഹം ഉടനടി വാതില്‍ തുറന്നു. വാതിലില്‍ കെന്നിനുള്ള ആഹാരവുമായി ഒരു ചെറിയ റോബോട്ട് കാത്തുനില്‍ക്കുന്നു.

അദ്ദേഹത്തോട് തന്‍റെ സ്വിച്ചില്‍ അമര്‍ത്താന്‍ റോബോട്ട് ആവശ്യപ്പെടുന്നു.കെന്‍ അത്തരത്തില്‍ ചെയ്യുകയും ഉടനടി തുറന്ന വാതിലില്‍ നിന്നും ആഹാരം എടുക്കുകയും ചെയ്യുന്നു. ശേഷം കെന്‍ അതേ സ്വിച്ചില്‍ അമര്‍ത്തുമ്പോള്‍ വാതില്‍ അടയുന്നു. നന്ദിയും പറഞ്ഞ് റോബാട്ട് മടങ്ങുന്നു.

ഈ സാങ്കേതിക വിദ്യയില്‍ കെന്‍ വളരെ ആകൃഷ്ടനായി. അദ്ദേഹം ആ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നു. നിരവധി പേര്‍ വീഡിയോയില്‍ പ്രതികരിച്ചു. "2050-കളിലെ ജീവിതം ഇങ്ങനെയായിരിക്കുമെന്ന് തോന്നുന്നു. ചൈന പല കാര്യങ്ങളിലും വളരെ മുന്നിലാണ്. കെന്നിനെപ്പോലുള്ള ആളുകള്‍ അവിടെ യാത്ര ചെയ്യുകയും അത് എങ്ങനെയാണെന്ന് കാണിക്കുകയും ചെയ്തില്ലെങ്കില്‍ നമ്മള്‍ അത് അറിയുകയില്ല. നന്ദി കെന്‍!'' എന്നാണൊരാള്‍ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.