അക്കരെ കടക്കുന്നതിനിടെ പാലം തകർന്ന് കുടുംബം വെള്ളത്തിലേക്ക്; ഞെട്ടിക്കുന്ന വീഡിയോ
Sunday, August 20, 2017 1:09 AM IST
ശക്തമായ വെള്ളപ്പൊക്കത്തിൽ പാലം തകർന്ന് വീണ് ദമ്പതികളും കുട്ടിയും ഒഴുകിപ്പോകുന്നതിന്‍റെ ദൃശ്യങ്ങൾ വൈറലാകുന്നു. ബിഹാറിലെ പാറ്റ്നയിലാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ അരങ്ങേറിയത്. കുത്തിയൊലിച്ചു വരുന്ന വെള്ളത്തിന്‍റെ ശക്തിയിൽ ആദ്യം പാലത്തിന്‍റെ പകുതി ഭാഗം തകർന്നിരുന്നു. ഇതുവഴി നിരവധിയാളുകൾ കടന്നു പോകുന്നതും ദൃശ്യങ്ങളിൽ കാണാം. പിന്നാലെ ഒരു സ്ത്രീയും പുരുഷനും ഒരു കുട്ടിയും പാലം കടക്കാൻ ശ്രമിക്കുന്നതിനിടയിൽ പാലം തകർന്നു വീഴുകയായിരുന്നു.

മറുവശത്ത് എത്താൻ ഏതാനും നിമിഷങ്ങൾ മാത്രമുണ്ടിയിരുന്നപ്പോഴാണ് ഇവർക്ക് ഈ ദുർഗതി സംഭവിച്ചത്. വെള്ളത്തിൽ വീണ പുരുഷൻ പിടിച്ചുകയറിയെങ്കിലും ഭാര്യയും കുഞ്ഞും വെള്ളത്തിലൊഴുകിപ്പോയി. നിസഹരായി നോക്കി നിൽക്കാനേ സമീപം നിന്നവർക്ക് കഴിഞ്ഞിരുന്നുള്ളു. സമീപം നിന്നവർ തന്നെയാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ ബിഹാറിൽ 153 പേരാണ് മരിച്ചത്. അരാരിയ ജില്ലയിൽ മാത്രമായി 30 പേർ മരിച്ചു. കരസേനയുടെയും ദുരന്തനിവാരണസേനയുടെയും സഹായം ദുരിതബാധിത മേഖലകളിൽ എത്തിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 17 ജില്ലകളിലായി 1.8 കോടി ജനങ്ങളാണ് പ്രളയത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.