കാട്ടില്‍ നിന്നും ഊട്ടി കാണാനെത്തിയവര്‍; നാട്ടുകാരെ ഞെട്ടിച്ച് പുലിയും കരടിയും
Monday, April 8, 2024 12:54 PM IST
വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് നിത്യ സംഭവമായിരിക്കുകയാണല്ലൊ. ഇവ നിമിത്തം ജീവന്‍ നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. ചിലര്‍ ഭാഗ്യമൊന്നുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാര്യക്ഷമമായി ഇടപെടണമെന്ന് നിരവധി കോണില്‍ നിന്നും ആവശ്യം ഉയരുന്നുണ്ട്.

ഇപ്പോഴിതാ ഊട്ടിയിലെ ആള്‍പാര്‍പ്പുള്ള ഒരു പ്രദേശത്ത് വന്യമൃഗങ്ങള്‍ എത്തിയ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ പര്‍വീണ്‍ കസ്വാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പങ്കിട്ട വീഡിയോയ ആണ് ഇക്കാര്യം വെളിവാക്കുന്നത്.

ദൃശ്യങ്ങളില്‍ ഊട്ടിയിലെ യെല്ലനഹള്ളിയിലെ ഒരു റെസിഡന്‍ഷ്യല്‍ പരിസരമാണ് കാണാനാവുക. ഈ മാസം അഞ്ചിന് സിസിടിവില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ ഒരു പുള്ളിപ്പുലിയേയും കരടിയേയുമാണ് കാണാന്‍ കഴിയുക.

ഒരു വീടിന് സമീപത്തായി ആദ്യം പുലി എത്തുന്നു. അത് ചുറ്റിത്തിരിഞ്ഞ ശേഷം മറയുന്നു. പിന്നീട് ഒരു കരടി അവിടേയ്ക്ക് എത്തുന്നു. അല്‍പം കറങ്ങിത്തിരിഞ്ഞ ശേഷം കരടിയും സ്ഥലം കാലിയാക്കുന്നു.

"ആ വീട്ടില്‍ എന്തോ രഹസ്യയോഗം നടക്കുന്നുണ്ടെന്ന് തോന്നുന്നു. ഒരു പുള്ളിപ്പുലിയും കരടിയും ഒരുമിച്ച് ഊട്ടിക്കടുത്തുള്ള ഒരു വീട് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു' എന്നാണ് കസ്വാന്‍ ഇതിന് അടിക്കുറിപ്പേകിയത്.

വീഡിയോ നിരവധി പ്രതികരണങ്ങള്‍ക്ക് കാരണമായി. യെല്ലനഹള്ളിയിലെ ഗ്രാമവാസികള്‍ വനപാലകരോട് മൃഗങ്ങളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടു. ചിലര്‍ രസകരമായും പ്രതികരിച്ചു. "ബലൂവും ബഗീരയും ഒരുപക്ഷേ മൗഗ്ലിയെ സന്ദര്‍ശിച്ചതാകാം' എന്നാണൊരാള്‍ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.