ജയിലിനുള്ളിൽ വച്ച് തന്‍റെ ജീവൻ രക്ഷിച്ച തടവുപുള്ളികൾക്ക് നന്ദിപറഞ്ഞ് പോലീസുദ്യോഗസ്ഥൻ
Thursday, February 22, 2018 10:01 AM IST
ജയിലിനുള്ളിൽ വച്ച് ഹൃദയസ്തംഭനം വന്ന തന്നെ രക്ഷിച്ച തടവുപുള്ളികളോട് നന്ദിയർപ്പിച്ച് പോലീസുദ്യോഗസ്ഥൻ. ഒരു വർഷം മുന്പാണ് ജയിലിനുള്ളിൽ വച്ച് ഹൃദയസ്തംഭനം വന്ന പോലീസുദ്യോഗസ്ഥനെ കൈവിലങ്ങണിഞ്ഞ തടവുപുള്ളികൾ വാതിൽ തകർത്ത് അടുത്തെത്തി രക്ഷിച്ചത്.

അമേരിക്കയിലെ ടെക്സസിലായിരുന്നു സംഭവം. ഒന്നിലധികം തടവുപുള്ളികൾ ഒരു മുറിക്കുള്ളിൽ നിൽക്കുന്പോൾ ആണ് സമീപത്തെ മുറിയിലെ കസേരയിൽ ഇരുന്ന പോലീസ് ഉദ്യോഗസ്ഥൻ കസേരയിൽ കുഴഞ്ഞു വീണത്. സംഭവത്തിന്‍റെ ഗൗരവം മനസിലാക്കിയ കൈവിലങ്ങ് അണിഞ്ഞ തടവുപുള്ളികൾ തങ്ങൾ നിന്ന മുറിയിലെ വാതിൽ തകർത്ത് അദ്ദേഹത്തിന്‍റെ സമീപമെത്തി മറ്റുള്ള പോലീസ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.



ഇവിടെ എത്തിയ പോലീസ് ഉദ്യോഗസ്ഥർ തടവുപുള്ളികളെ മറ്റൊരു മുറിയിലേക്ക് മാറ്റിയതിനു ശേഷം കുഴഞ്ഞുവീണയാൾക്ക് പ്രഥമശുശ്രൂഷ നൽകുകയും പിന്നീട് ആശുപത്രിയിലേക്കു കൊണ്ടുപോകുകയുമായിരുന്നു.

സമൂഹം കുറ്റവാളികളെന്ന് മുദ്രകുത്തിയ ഈ തടവുപുള്ളികൾ ഇല്ലായിരുന്നുവെങ്കിൽ ഞാൻ രക്ഷപെടില്ലായിരുന്നു. എന്‍റെ കൈയിലുണ്ടായിരുന്ന തോക്ക് കൈവശപ്പെടുത്തി അവർക്ക് രക്ഷപെടാമായിരുന്നു. എന്നാൽ അവർ അതിനു ശ്രമിക്കാതെ എന്നെ രക്ഷിക്കുകയായിരുന്നുവെന്നും അവർക്ക് ഞാൻ നന്ദി പറയുന്നുവെന്നും ഈ പോലീസുദ്യോഗസ്ഥൻ അറിയിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.