ഹോട്ടൽ ബില്ലടയ്ക്കാതെ കേബിളിൽ തൂങ്ങി രക്ഷപെടാൻ ശ്രമം; ഒടുവിൽ
Thursday, October 5, 2017 3:03 AM IST
ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചശേഷം ബിൽ അടയ്ക്കാതിരിക്കാൻ ഫോണ്‍ കേബിളിൽ തൂങ്ങിയാടി ഒരു ചൈനക്കാരൻ. ബില്ലടയ്ക്കാതെ രക്ഷപ്പെടാൻ ഹോട്ടലിന്‍റെ ജനലിലൂടെ പുറത്തുചാടിയതായിരുന്നു ഇയാൾ. അപ്പോഴാണ് ജനലിന്‍റെ പുറത്ത് മറ്റൊരു കെട്ടിടവുമായി ബന്ധിപ്പിക്കുന്ന ടെലിഫോണ്‍ കേബിളുകൾ കണ്ടത്. നമ്മുടെ നാട്ടിലേതുപോലെയല്ല, നല്ല ബലമുള്ളതാണ് ഈ കേബിളുകൾ. ഇഷ്ടൻ ആ കേബിളുകളിൽ പിടിച്ച് മുകളിലേക്കു കയറാൻ തുടങ്ങി.

കയറിക്കയറി ഏതാണ്ട് 19 നിലകളുടെ അത്ര ഉയരത്തിൽ എത്തിക്കാണും, അപ്പോഴേക്കും ഇയാളുടെ ആകാശനടത്തം കാണാൻ ആളുകൾ താഴെക്കൂടിയിരുന്നു. യാത്രയ്ക്കിടെ മറ്റൊരു കേബിളിൽ കുടുങ്ങി ആൾ ആകാശത്ത് തൂങ്ങിക്കിടന്നു. ഇതു കണ്ടപ്പോൾ താഴെ നിന്ന ആളുകൾക്ക് കാര്യം അത്ര പന്തിയല്ലെന്ന് മനസിലായി. ഉടൻതന്നെ ഫയർ ഫോഴ്സിനെ വിവരമറിയിച്ചു. ഫയർഫോഴ്സ് എത്തിയാണ് കേബിളുകൾക്കിടയിൽ കുടുങ്ങിക്കിടന്ന അയാളെ രക്ഷപ്പെടുത്തിയത്. ഏതായാലും ഇയാൾ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.