മധ്യപ്രദേശിൽ വോട്ടെണ്ണൽ പൂർത്തിയായി: കോണ്‍ഗ്രസ് അധികാരത്തിലേക്ക്; പിന്തുണയ
ഭോപ്പാൽ: മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പൂർത്തിയായി. നീണ്ട 24 മണിക്കൂറുകൾക്കുശേഷം തെരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ ഫലം പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് 114 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി.

ഭരണകക്ഷിയായിരുന്ന ബിജെപിക്ക് 109 സീറ്റുകൾ മാത്രമേ നേടാനായുള്ളു. മായാവതിയുടെ ബിഎസ്പി രണ്ട് സീറ്റും അഖിലേഷ് യാദവിന്‍റെ സമാജ്വാദി പാർട്ടിക്ക് ഒരു സീറ്റും നേടാനായി. നാലിടത്താണ് സ്വതന്ത്രർ വിജയിച്ചിരിക്കുന്നത്.

ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിന് ബിഎസ്പിയും എസ്പിയും പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ കേവലഭൂരിപക്ഷമായ 116 എന്ന മന്ത്രിക സംഖ്യ മറികടക്കാൻ കോണ്‍ഗ്രസിനാകും. ഒരു ദിവസം നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് കോണ്‍ഗ്രസ് വിജയം ഉറപ്പിച്ചത്.

വോട്ടെണ്ണലിന്‍റെ പലഘട്ടങ്ങളിലും ലീഡ്നില മാറിമറിഞ്ഞിരുന്നു. കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് മധ്യപ്രദേശ് സാക്ഷ്യം വഹിച്ചത്. മധ്യപ്രദേശിൽ സർക്കാർ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് ഇതിനോടകം തന്നെ വ്യക്തമാക്കിയിരുന്നു.

പിസിസി അധ്യക്ഷൻ കമൽനാഥ് മധ്യപ്രദേശിൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് ഗവർണർക്ക് കത്ത് നൽകിയിരുന്നു. വോട്ടെണ്ണൽ അവസാനിക്കുന്നതിനു മുൻപാണ് കമൽനാഥ് കത്ത് നൽകിയത്.