ഛത്തീസ്ഗഡിൽ അന്തിമ ഫലം പ്രഖ്യാപിച്ചു; കോൺഗ്രസിന് 68 സീറ്റ്
റായ്പുർ: ഛത്തീസ്ഗഡിലെ അന്തിമ ഫലം തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. 90 അംഗ നിയമസഭയിൽ 68 സീറ്റകൾ നേടി കോൺഗ്രസ് ഭരണം പിടിച്ചു. ഭരണകക്ഷിയായിരുന്നു ബിജെപിക്ക് 15 സീറ്റുകൾ മാത്രമാണ് നേടാൻ സാധിച്ചത്. ഇതോടെ ബിജെപിയുടെ 15 വർഷത്തെ ഭരണത്തിനാണ് ഛത്തീസ്ഗഡിൽ അന്ത്യമായത്.

പ്രവചനങ്ങളെയെല്ലാം മറികടന്ന പ്രകടനമാണു കോൺഗ്രസ് നടത്തിയത്. മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടിയാണ് കോൺഗ്രസിന്‍റെ വിജയം. ബിജെപി 49 സീറ്റിൽനിന്ന് 15 ലേക്കു താണു.

അജിത് ജോഗിയുടെ ജെസിസി(ജെ)ക്ക് അഞ്ച് സീറ്റുകൾ മാത്രമാണ് നേടാൻ സാധിച്ചത്. മായവതിയുടെ ബിഎസ്പി രണ്ട് സീറ്റും നേടി. മാവോയിസ്റ്റ് സ്വാധീന മേഖലകളിൽ കോൺഗ്രസാണു വിജയിച്ചത്.