മധ്യപ്രദേശിൽ സർക്കാരുണ്ടാക്കാൻ കോണ്‍ഗ്രസ്; ഗവർണർക്ക് കത്ത് കൈമാറി
ഭോപ്പാൽ: മധ്യപ്രദേശിൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് പിസിസി അധ്യക്ഷൻ കമൽനാഥിന്‍റെ നേതൃത്വത്തിൽ കോണ്‍ഗ്രസ് ഗവർണർ ആനന്ദീബെൻ പട്ടേലിന് കത്ത് നൽകി. ബുധനാഴ്ച ഉച്ചയോടെ രാജ്ഭവനിൽ എത്തിയാണ് കമൽനാഥ് കത്ത് കൈമാറിയത്.

സർക്കാർ രൂപീകരിക്കാനായി സ്വതന്ത്രർ ഉൾപ്പെടെയുള്ളവരുടെ പിന്തുണയുണ്ടെന്നും കമൽനാഥ് അവകാശപ്പെട്ടു. 121 എംഎൽഎമാരുടെ പിന്തുണ തങ്ങൾക്ക് ഉണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് നരേന്ദ്ര സലൂജ പറഞ്ഞു. സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചുവെന്നും ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സലൂജ വ്യക്തമാക്കി.

230 അംഗ നിയമസഭയിൽ 114 സീറ്റുകൾ നേടിയ കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയാണ്. കോണ്‍ഗ്രസിന് സ്വതന്ത്ര എംഎൽഎമാരും ബിഎസ്പിയും എസ്പിയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതോടെ കേവലഭൂരിപക്ഷത്തിനുവേണ്ട 116 എന്ന മാന്ത്രിക സംഖ്യ മറികടക്കാൻ കോണ്‍ഗ്രസിനാകും.