Letters
പ്രകൃതിദുരന്തം: ഉത്തരവാദിത്വം ആരും ഏറ്റെടുക്കുന്നില്ല
Monday, September 10, 2018 10:09 PM IST
കേരളം കണ്ട ഏറ്റവും വലിയ പ്രളയ ദുരന്തത്തിന്‍റെ പ്രത്യാഘാതങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്പോഴും അതിന്‍റെ പൂർണ ഉത്തരവാദിത്വം ആരും ഏറ്റെടുക്കാൻ തയാറല്ല. മഴയെ കുറ്റം പറഞ്ഞു മുതലക്കണ്ണീർ ഒഴുക്കുകയും കിട്ടുന്ന ദുരിതാശ്വാസ സഹായങ്ങൾ സ്വീകരിക്കുകയുമാണ്. സംസ്ഥാനത്തു കാര്യമായ ജാഗ്രതയില്ലാതെ തുറന്നുവിട്ട ജലസംഭരണികൾ തന്നെയാണ് ഈ ദുരന്തത്തിന് ഒരു കാരണം എന്നു വ്യക്തമാണ്.

സാധാരണ മനുഷ്യർ അവരുടെ ഭവനങ്ങളിൽ കിടന്നുറങ്ങിയപ്പോൾ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. വളർത്തുമൃഗങ്ങളും വീട്ടുസാധനങ്ങളും പ്രധാനപ്പെട്ട റിക്കാർഡുകളും നഷ്ടമായി. സാധാരണക്കാരനും ധനികരും ഒരുപോലെ ഭക്ഷണത്തിനും വസ്ത്രത്തിനും കൈനീട്ടേണ്ടിവന്നു. ഭരണകർത്താക്കൾ വിമാനങ്ങളിലും ഹെലികോപ്‌ടറുകളിലും ഇരുന്നു കണ്ടതിനപ്പുറമാണു ജനങ്ങളുടെ കാഴ്ചപ്പാടുകൾ.

ജലസംഭരണികൾ പരീക്ഷണാടിസ്ഥാനത്തിൽ തുറന്നുവിടുകയും ജലപ്രളയം ഏതെല്ലാം പ്രദേശങ്ങളെ മോശമായി ബാധിക്കുമെന്നു വിലയിരുത്തുകയും ചെയ്യേണ്ടിയിരുന്നു. കാര്യക്ഷമതയും ഉത്തരവാദിത്വവും പൂർണമായി വിനിയോഗിക്കേണ്ട ഒരു സാഹചര്യത്തിൽ നിസംഗ മനോഭാവത്തോടെ സ്ഥിതിഗതികളെ നോക്കിക്കാണുകയും ശരിയായ പഠനവും നിരീക്ഷണവും ഇല്ലാതിരിക്കുകയും ചെയ്തപ്പോൾ പ്രശ്നം ഗുരുതരമായി.

എല്ലാറ്റിന്‍റെയും ഭാരം സാധാരണക്കാരന്‍റെ ചുമലിൽ കെട്ടിവയ്ക്കുന്നത് ഉചിതമല്ല. ഒരു മാസത്തെ ശന്പളം നൽകണമെന്ന് ആവശ്യപ്പെടുന്പോൾ സാധാരണക്കാരന്‍റെ പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്നതിനു തുല്യമാണ്. വ്യക്തികൾക്ക് ഇഷ്ടപ്രകാരം സംഭാവന നല്കാൻ ആവശ്യപ്പെട്ടാൽ അത് എല്ലാവർക്കും സ്വീകാര്യമാകും. ലഭിക്കുന്ന സംഭാവനകൾ എത്രമാത്രം ഗുണഭോക്താവിന്‍റെ കരങ്ങളിൽ എത്തുമെന്ന് ഉറപ്പില്ല. വായ്പകൾ നൽകിയാൽ അത് തിരിച്ചടയ്ക്കാൻ എവിടെ നിന്നു പണം കണ്ടെത്തും എന്നും ആലോചിക്കണം. ഇതിനുള്ള ഉത്തരങ്ങൾ ഭരണതലത്തിൽ നിന്നുണ്ടാകണം. അല്ലാതെ മഴയെ കുറ്റം പറഞ്ഞു തടിതപ്പാൻ നോക്കരുത്.

ഡി. ജോയിക്കുട്ടി, തിരുവനന്തപുരം