Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
രൂപയുടെ മൂല്യം ഇടിയുന്പോൾ
Sunday, October 14, 2018 12:24 AM IST
രൂപയുടെ മൂല്യം ഏറ്റവും കുറഞ്ഞ കാലഘട്ടത്തിലൂടെയാണു നാം കടന്നുപോകുന്നത്. ഈ വർഷം ആരംഭം മുതൽ ഇതുവരെ ഡോളറിനെതിരേ രൂപയുടെ മൂല്യത്തിൽ ഏകദേശം പന്ത്രണ്ടു ശതമാനത്തിന്റെ കുറവുണ്ടായി. രൂപയുടെ മൂല്യം ഇത്രമേൽ തകർന്ന മറ്റൊരു കാലഘട്ടം ഉണ്ടായിട്ടില്ല. ഇന്ന് ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന കറൻസിയായി ഇന്ത്യൻ രൂപ മാറിയിരിക്കുന്നു.
ഇത് ഇന്ത്യയുടെ സാന്പത്തിക മേഖലയിൽ ഗുരുതരമായ സ്ഥിതിവിശേഷമാണു സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ, ഇന്ത്യൻ രൂപയ്ക്കു മാത്രമല്ല പ്രതിസന്ധി. ഏതാണ്ട് എല്ലാ എമേർജിംഗ് സന്പദ്വ്യവസ്ഥകളും സമാനമായ അവസ്ഥയിലൂടെയാണു കടന്നുപോകുന്നത്.
രൂപയുടെ മൂല്യശോഷണത്തിനു പിന്നിൽ ഒട്ടനവധി ഘടകങ്ങളുണ്ട്. ക്രൂഡ് ഓയിൽ വില ഉയരുന്നത് തീർച്ചയായും ഒരു കാരണമാണ്. അതിനുമപ്പുറം അമേരിക്കയും മറ്റു രാജ്യങ്ങളും തമ്മിൽ, പ്രത്യേകിച്ച് ചൈനയുമായി, നിലനിൽക്കുന്ന വ്യാപാരയുദ്ധവും ആഗോള തലത്തിൽ ഡോളറിന്റെ ആവശ്യം വർധിക്കാൻ കാരണമായിട്ടുണ്ട്. അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് കൂട്ടിയത് ഇന്ത്യൻ വിപണിയിൽ നിന്നു നിക്ഷേപകരെ അമേരിക്കൻ നിക്ഷേപങ്ങളിലേക്ക് ചുവടുമാറ്റാൻ പ്രേരിപ്പിച്ചു. അത് ആഗോള തലത്തിൽ രൂപയുടെ ആവശ്യം വലിയ തോതിൽ കുറച്ചു. ഫെഡറൽ റിസർവ് അടുത്തവർഷം കൂടുതൽ തവണ പലിശനിരക്ക് കൂട്ടാനിടയുണ്ടെന്നാണു വിദഗ്ധരുടെ അഭിപ്രായം. അത് ഇന്ത്യൻ രൂപയെ സംബന്ധിച്ചിടത്തോളം ശുഭവാർത്തയല്ല.
ഇറക്കുമതിച്ചെലവ് വർധിക്കും എന്നതാണ് രൂപയുടെ മൂല്യശോഷണത്തിന്റെ ഒരു പ്രത്യാഘാതം. ഇത് ക്രൂഡ് ഓയിൽ അടക്കമുള്ള ഇറക്കുമതി വസ്തുക്കളുടെ വിലയിൽ പ്രതിഫലിക്കും. അതു പെട്രോളിന്റെയും ഡീസലിന്റെയും നിത്യോപയോഗ സാധനങ്ങളുടെയും വിലവർധനവിനു കാരണമാകും. ഒടുവിൽ വലിയ പണപ്പെരുപ്പത്തിനും പലിശ വർധനവിനും ഇത് ഇടവരുത്തിയേക്കാം. ഭാവിയിൽ ഇതു രാജ്യത്തിന്റെ ധനക്കമ്മിയുടെ വർധനവിനുപോലും വഴിവച്ചേക്കാം. ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി വർധിക്കുന്നതിനും രൂപയുടെ മൂല്യശോഷണം കാരണമായിട്ടുണ്ട്.
വികസ്വര രാജ്യങ്ങളെയാണ് കറൻസിയുടെ മൂല്യശോഷണം കൂടുതലായി ബാധിക്കുന്നത്. വിദേശകറൻസിയിൽ ബാധ്യതകൾ നിൽക്കുന്ന രാജ്യങ്ങൾക്കും ഇതു പരീക്ഷണകാലഘട്ടമാണ്. വിദേശപഠനവും വിദേശയാത്രയും ഇനി ചിലവേറിയതായി മാറും. ടൂറിസത്തെ സംബന്ധിച്ചിടത്തോളം ഹ്രസ്വകാലത്തേക്ക് അനുകൂലാവസ്ഥ ഉണ്ടാകുമെങ്കിലും അത് എത്ര നാൾ നീണ്ടു നിൽക്കുമെന്നു പറയാൻ കഴിയില്ല.
കയറ്റുമതി മേഖലയാണ് ഈ പ്രതിസന്ധി അവസരങ്ങൾ സൃഷ്ടിച്ചിരിക്കുന്ന മറ്റൊരു മേഖല. കയറ്റുമതിചെയ്യുന്പോൾ ലഭിക്കുന്ന ഡോളർ രൂപയിലേക്ക് മാറ്റിയെടുക്കുന്പോൾ ഉണ്ടാകുന്ന നേട്ടമാണിതിനു കാരണം. ഇതും താത്കാലിക ലാഭമേ ഉണ്ടാക്കുകയുള്ളൂ. ഈ മേഖലയിൽ കുറച്ചുകാലത്തേക്കെങ്കിലും തൊഴിലവസരങ്ങൾ വർധിച്ചേക്കാം. വിദേശഇന്ത്യക്കാർ രാജ്യത്തേക്കയയ്ക്കുന്ന പണം രൂപയിലേക്ക് മാറ്റുന്പോൾ ലാഭമുണ്ടാകുന്ന അവസ്ഥയാണുള്ളത്.
രൂപയുടെ മൂല്യം ഉയർത്താനുള്ള നടപടികളിലേക്കു സർക്കാരും റിസർവ് ബാങ്കും കടന്നുകഴിഞ്ഞിട്ടുണ്ട്. രാജ്യത്തു വിദേശമൂലധനത്തിന്റെ ലഭ്യത കൂട്ടുക എന്നതിനാണ് സർക്കാർ പ്രാമുഖ്യം കൊടുത്തിരിക്കുന്നത്. ഇത് കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കുമെന്നാണ് പ്രതീക്ഷ. ആഗോള നിക്ഷേപകർക്ക് ഇന്ത്യൻ രൂപയിൽ നിക്ഷേപിക്കാൻ അവസരമൊരുക്കുന്ന മസാല ബോണ്ടുകളുടെ നികുതി എടുത്തുകളഞ്ഞതും ഫോറിൻ പോർട്ട്ഫോളിയോ നിക്ഷേപകർക്ക് പുതിയ ഇളവുകൾ പ്രഖ്യാപിച്ചതും രൂപയുടെ മൂല്യത്തിൽ അനുകൂല തരംഗം ഉണ്ടാക്കിയേക്കും.
അടിയന്തരപ്രാധാന്യമില്ലാത്ത ഇറക്കുമതികൾക്കു കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാനും സർക്കാർ തീരുമാനമെടുത്തിട്ടുണ്ട് ഉത്പാദനമേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് അന്പതു ദശലക്ഷം ഡോളർ വരെയുള്ള ഒരുവർഷം കാലാവധിയുള്ള വാണിജ്യവായ്പകൾ എടുക്കാൻ അനുമതി നൽകിയിരിക്കുകയാണ് സർക്കാർ. മുമ്പ് ഇത്തരം വായ്പകൾ കുറഞ്ഞത് മൂന്നു വർഷ കാലവധിയിലേക്ക് മാത്രമേ എടുക്കാൻ കഴിയുമായിരുന്നുള്ളൂ. റിസർവ് ബാങ്ക് ആകട്ടെ കൈവശമുള്ള ഡോളർ ശേഖരം വിറ്റഴിച്ചുരൂപയുടെ മൂല്യമുയർത്താനാണ് ശ്രമിക്കുന്നത്.
എന്നാൽ, ഇത്തരംനടപടികളെല്ലാം താത്കാലിക പരിഹാര മാർഗങ്ങളാണ്. അതിനപ്പുറത്തുള്ള ദീർഘകാല നടപടികളിലേക്ക് കടക്കേണ്ടിയിരിക്കുന്നു. ഇറക്കുമതി കുറയ്ക്കുകയും കൂടുതൽ വിദേശ നിക്ഷേപങ്ങൾ സ്ഥിരമായി ആകർഷിക്കുകയും ചെയ്യുക എന്നുള്ളതാണ് ശാശ്വത പരിഹാരം. അതോടൊപ്പം തന്നെ കയറ്റുമതി മേഖല നേരിടുന്ന ഗൗരവതരമായ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുകയും വേണം.
അരുണ് ജോർജ് മാന്പറ ,അസിസ്റ്റന്റ് പ്രഫസർ, ഭാരതമാതാ കോളജ് തൃക്കാക്കര
മൊബൈൽ ഫോൺ ദുരുപയോഗവും നിരോധനവും
നെതർലൻഡിലെ ക്ലാസ് മുറികളിൽ മൊബൈൽ ഫോൺ നിരോധിക്കുന്നു. അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരും. കുട്ടികളുടെ പഠനത്തെ മൊ
എണ്ണയിൽ ഓടുന്ന സർക്കാർ
202324 വർഷത്തിൽ എണ്ണക്കന്പനികൾ ഉണ്ടാക്കിയ ലാഭം 90,000 കോടി രൂപ. എണ്ണക്കന്പനികളുടെ മേലാളന്മാർ ക
ബസുകളിലെ ഡോറുകൾ
ഏതെങ്കിലും അപകടമോ ദുരന്തമോ ഉണ്ടാകുന്പോൾ ഉടൻ അതുമായി ബന്ധപ്പെട്ട വകുപ്പുകൾ ഉണരുകയും വ്യാപക പരിശോധന നടത്തുകയും ച
കുഴികൾ എന്നു മൂടും?
ജൽജീവൻ പദ്ധതിയുടെ ഭാഗമായി പലേടത്തും റോഡുകൾ വെട്ടിപ്പൊളിച്ചത് മൂടാതെ കിടക്കുകയാണ്. ഇതുമൂലം പല റോഡുകളും കുണ്ടും കു
വക്കീൽമാർ മാത്രം കോട്ടൂരിയാൽ മതിയോ?
കനത്ത വേനൽച്ചൂടിനെത്തുടർന്ന് അഭിഭാഷകർക്ക് മേയ് 31 വരെ കോട്ട് ഒഴിവാക്കാൻ ഹൈക്കോടതി അനുവാദം നൽകിയ വാർത്ത വായിച്ചു. ഉ
മുഖപ്രസംഗം കാലോചിതം
ഉദ്യോഗസ്ഥരുടെയും മറ്റും അനാസ്ഥ മൂലം റോഡിലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചു ദീപിക കഴിഞ്ഞ ദിവസം എഴുതിയ മുഖപ്രസംഗം എന്ത
വിദ്യാർഥികൾക്കും തപാൽ വോട്ട് വേണം
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളുള്ള എല്ലാ ഉദ്യോഗസ്ഥർക്കും പോലീസുകാർക്കും തപാൽ വോട്ടിന് സൗകര്യമുണ്ട്. കൂടാ
ആരോഗ്യ വകുപ്പിന്റെ നിലപാട് അപലപനീയം
ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ കോഴിക്കോട് മെഡിക്കൽ കോളജിലെ സീനിയർ നഴ്സിംഗ് ഓഫീസറെ കോഴിക്കോട് തന്നെ നിലനിർത്താൻ ഹ
‘വൈദ്യുതശ്രീ’ എന്നൊരു അവാർഡിലൂടെ ജനത്തെ കൂടെ നിർത്തുക...
ക്രമാതീതമായി വൈദ്യുതി ഉപയോഗം കൂടുന്നതിന്റെ ആശങ്കയിലാണ് ഇലക്ട്രിസിറ്റി ബോർഡ്. വൈദ്യുതി ചാർജ് വർധനയുടെ നീരാളിപ
ഏതു വാതിലിലാണ് ഇനി മുട്ടേണ്ടത്?
റോഡരികിൽ ഫ്ലക്സ് ബോർഡുകൾ അനുവദിക്കരുതെന്നും നിലവിലുള്ളവ പിഴ ഈടാക്കി നീക്കണമെന്നും ഹൈക്കോടതി 2018ലും 2021ലും ഉത്തര
അധ്യാപകരുടെ ഇരട്ടഡ്യൂട്ടി ഒഴിവാക്കണം
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളുടെ മൂല്യനിർണയം വിവിധ കേന്ദ്രങ്ങളിൽ അടുത്ത ദിവസം ആരംഭിക്കുകയാണ്. ചുമതല നിർവഹിക്കാൻ
പാചകവാതക സിലിണ്ടറിന്റെ വില കുറച്ചത് തെരഞ്ഞെടുപ്പു തന്ത്രമല്ലേ?
ലോകവനിതാദിനത്തിൽ ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില നൂറുരൂപ കുറച്ചായി കേന്ദ്രസർക്കാർ പ്രഖ്യാപിച
റെയിൽവേ ടിക്കറ്റ് നിരക്കിളവ് പുനഃസ്ഥാപിക്കണം
പ്രതിവർഷം ഇരുപതിനായിരം കോടി രൂപ ലാഭമുള്ള ലോകത്തിലെ നാലാമത്തെ റെയിൽവേ സംവിധാനമാണ് ഇന്ത്യയുടേത്. ലാഭമുണ്ടായിട്ടു
എത്ര കൃഷിക്കാർ ദീപിക വരുത്തി ആ പത്രത്തെ തിരിച്ചു സപ്പോർട്ടു ചെയ്യുന്നുണ്ട് ?
ഈയിടെ ഫേസ്ബുക്കിൽ കണ്ട ഒരു തലക്കെട്ടാണ് മുകളിൽ കൊടുത്തത്. ഇതു വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. കാർഷിക മേഖലയുമായി ബ
പടയപ്പ എന്ന വിഐപി
ശല്യക്കാരനായ വ്യവഹാരിക്കു നിരോധനവും സ്ഥിരം ഗുണ്ടകൾക്കു നാടുകടത
കലാലയ രാഷ്ട്രീയം നിരോധിക്കണം
കലാലയ രാഷ്ട്രീയത്തിന്റെ മാന്യത ഇല്ലാത്ത പ്രവർത്തനം ഏറെ നാളായി കേരളത്തിലെ കലാലയങ്ങളിൽ കണ്ടുവരുന്നുണ്ട്.
എ
സാംസ്കാരികനായകന്മാർ ഉറങ്ങുകയാണോ അതോ ഉറക്കം നടിക്കുകയാണോ?
വടക്കേ ഇന്ത്യയിൽ ആൽക്കൂട്ട വിചാരണ നടത്തി പാവം മനുഷ്യരെ മൃഗീയമായി കൊലപ്പെടുത്തുമ്പോൾ അതിനെതിരേ പ്രതികരിക്കുന്നവരാ
ഒരു സ്ഥാനാർഥി, ഒരു മണ്ഡലം
തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥി രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്ന രീതിക്കൊരു മാറ്റം ഈ തെരഞ്ഞെടുപ്പിൽ മുന്നണികൾ ആലോചിക്
ഈ ശിക്ഷായാത്രകൾ ഇനിയെങ്കിലും നിർത്തരുതോ?
ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ പതിവുപോലെ ഇവിടത്തെ രാഷ്ട്രീയ കക്ഷികൾ യാത്രകൾ നടത്തിക്കൊണ്ടിരിക്കുകയാണല്ല
ബിപിഎൽ കാർഡുകാർക്ക് സബ്സിഡി പൂർണമായും നൽകണം
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സിവിൽ സപ്ലൈസ് കോർപറേഷൻ നടത്തുന്ന സപ്ലൈകോ മാവേലി സ്റ്റോറുകൾ മുഖേന ബ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.