Letters
ഒരുമയാണു പെരുമ
Thursday, October 25, 2018 10:54 PM IST
നമ്മുടെ നാട് പ്രളയദുരന്തത്തിൽ മുങ്ങിത്താണപ്പോൾ ഒത്തൊരുമയോടെ നമ്മുടെ സർക്കാർ ചെയ്ത സേവനങ്ങൾ ഒരിക്കലും മറക്കാവുന്നതല്ല. ഭരണപക്ഷവും പ്രതിപക്ഷവും ഏകമനസോടെ ദുരന്തത്തെ നേരിട്ടു. ജാതിമത ഭേദമെന്യേ ഒത്തൊരുമിച്ചു പ്രതിസന്ധികളെ തരണം ചെയ്യാൻ സന്നദ്ധത കാട്ടി. ഭാരതമൊട്ടാകെ എല്ലാ സംസ്ഥാനങ്ങളിൽനിന്നും സഹായസഹകരണങ്ങൾ വാഗ്ദാനംചെയ്തു. അതിൽ പങ്കാളികളായി.

മത്സ്യത്തൊഴിലാളികൾ അവരുടെ ജീവൻപണയംവച്ച് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത് ഏവരുടെയും കരളലിയിക്കുന്ന കാഴ്ചയായിരുന്നു. ജയ്സൽ എന്ന യുവാവ് തന്‍റെ മുതുകു ചവിട്ടുപടിയാക്കി മറ്റുള്ളവരെ രക്ഷിക്കുന്ന കാഴ്ചകണ്ടാൽ ഏതു യുവാക്കളും ആ മഹാമനസ്കനെ ആദരിക്കേണ്ടിയിരിക്കുന്നു.

ലീലാമ്മ വർഗീസ്, അതിരന്പുഴ