Letters
ഓർമകൾ ഉണ്ടായിരിക്കണം
Saturday, October 27, 2018 12:57 AM IST
ഒക്‌ടോബർ ഒമ്പതിനു നന്പി നാരായണൻ മുഖ്യമന്ത്രിയിൽനിന്ന് 50 ലക്ഷം രൂപ ഏറ്റുവാങ്ങി. ഏഴു മന്ത്രിമാർ, എംഎൽഎ, ചീഫ് സെക്രട്ടറി, പോലീസ് ഉപദേശകൻ, നവകേരള മിഷൻ കോഓർഡിനേറ്റർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. സെക്രട്ടേറിയറ്റിലെ ഡർബാർ ഹാളിലാണ് ചടങ്ങ് നടന്നത്. അതിനുശേഷം നന്പി നാരായണൻ സർക്കാർ വാഹനത്തിൽ വീട്ടിലേക്ക് യാത്രയായി. അങ്ങനെ ചാരക്കേസിനു സുഖപര്യവസാനവുമായി!

ഇതിനു സമാനമായ ഒരു ചാരക്കേസ് ഇതിന്‍റെ തലേന്നാൾ (ഒക്‌ടോബർ 8) അരങ്ങേറി. ഡിആർഡിഒ ശാസ്ത്രജ്ഞൻ നിഷാന്ത് അഗർവാൾ അറസ്റ്റിലായി. യുപി, മഹാരാഷ്‌ട്ര ഭീകരവിരുദ്ധ സ്ക്വാഡും മിലിട്ടറി ഇന്‍റലിജൻസ് ഉദ്യോഗസ്ഥരുമാണ് ഇയാളെ അറസ്റ്റുചെയ്തത്. ഹണി ട്രാപ്പിൽ വീണ് ഐഎസ്ഐക്ക് ബ്രഹ്‌മോസ് മിസൈൽ പ്രോജക്‌ട് രഹസ്യങ്ങൾ നൽകുന്നു എന്ന രാജ്യദ്രോഹ കുറ്റത്തിനാണ് അറസ്റ്റ്.

അറസ്റ്റ് മതിയായ കാരണമില്ലാതെയോ പൂർണ തെളിവുകളുടെ അഭാവത്തിലോ ആണെന്ന് കോടതിക്ക് ഒരിക്കൽ ബോധ്യംവന്നാൽ ഇയാളെയും വെറുതേ വിട്ടേക്കാം. അപ്പോൾ അറസ്റ്റുചെയ്ത ഉദ്യോഗസ്ഥർ കേരള പോലീസിലെ ഉദ്യോഗസ്ഥരെപ്പോലെ പുലിവാല് പിടിക്കുമെന്നു തീർച്ച. ഐഎസ്ആർഒ കേസിൽ സുപ്രീംകോടതിവിധിയുടെ പിൻബലമുണ്ട്. നഷ്‌ടപരിഹാരമായി വൻതുക ജനങ്ങളുടെ നികുതിപ്പണത്തിൽനിന്ന് കൊടുക്കേണ്ടതായിവരും. അറസ്റ്റ് എന്നത് പോലീസുദ്യോഗസ്ഥർക്ക് ഒരിടിത്തീയാവും. മനുഷ്യാവകാശക്കാരുടെയും മാധ്യമങ്ങളുടെയും മുറവിളി ഉയരും. ഉദ്യോഗസ്ഥൻ ജനങ്ങളുടെ മുൻപിലെ ക്രൂരവില്ലനും ആകും. 

അപ്പോൾ ജനങ്ങളുടെ ജീവനും സ്വത്തിനും രാജ്യസുരക്ഷയും സംരക്ഷിക്കേണ്ട ഭരണഘടനാബാധ്യത ഭരണകൂടത്തിന് എങ്ങനെ നിർവഹിക്കാൻ സാധിക്കും? ഐഎസ്ആർഒ കേസിൽ സുപ്രീംകോടതിവിധി വന്നെങ്കിലും ഇനിയും തത്പരകക്ഷികൾക്ക് നിഷേധിക്കപ്പെട്ട നീതിക്കായി കോടതിയെ സമീപിക്കാവുന്നതാണ്. രാഷ്‌ട്രീയ മുതലെടുപ്പ് ലക്ഷ്യംവച്ചുള്ള ഇത്തരം നടപടികൾ ഒരു പ്രവണതയായേക്കാം ഇത്.

ഇ.കെ. നായനാർമന്ത്രിസഭ ചാരക്കേസ് പുനരന്വേഷിക്കണമെന്നു തീരുമാനിച്ചുകൊണ്ട് 1996 ജൂൺ 27ന് ഉത്തരവിറക്കി. 1996ൽ എൽഡിഎഫ് സർക്കാർ സിബിഐ അന്വേഷണത്തിൽ നിറയെ പഴുതുകൾ ഉണ്ടെന്ന നിഗമനത്തിലെത്തുകയും ആയതിനാൽ പുനരന്വേഷണം സംസ്ഥാന പോലീസ് നടത്തണമെന്നത് ആവശ്യമാണെന്ന തീരുമാനത്തിലുമെത്തി. 22 വർഷം കഴിഞ്ഞപ്പോൾ മറ്റൊരു എൽഡിഎഫ് സർക്കാർ ചാരപ്രവർത്തിയിൽ കഴന്പില്ലെന്നുകണ്ട് കുറ്റാരോപിതന് നഷ്ടപരിഹാരം നൽകി ആദരിക്കുന്നു. എന്തൊരു മാറ്റം. സിബിഐ റിപ്പോർട്ട് സ്വീകാര്യമല്ലെന്നും ചാരവൃത്തി നടന്നു എന്ന് ബോധ്യംവന്നതുകൊണ്ടാണല്ലോ പുനരന്വേഷണത്തിന് ഉത്തരവിറക്കിയത്.

മുൻഎൽഡിഎഫ് സർക്കാരിൽനിന്നു വ്യത്യസ്തമായി മുഖ്യമന്ത്രി ഇപ്പോൾ പറയുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെയും മാധ്യമങ്ങളുടെയും ജാഗ്രതക്കുറവുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന്. അങ്ങനെയെങ്കിൽ ഇ.കെ. നായനാർ ഗവൺമെന്‍റിന്‍റെ തീരുമാനം തെറ്റായിരുന്നുവെന്നല്ലേ അർഥമാക്കേണ്ടത്.

മറ്റൊരർഥത്തിൽ ബലിയാടായത് കേരളപോലീസിലെ മൂന്ന് ഉദ്യോഗസ്ഥരാണ്. അവർക്കുവേണ്ടി വാദിക്കാൻ മനുഷ്യാവകാശക്കാരില്ല, മാധ്യമങ്ങളില്ല, രാഷ്‌ട്രീയക്കാർ ഇല്ല, സാംസ്കാരികനായകന്മാർ ആരുമില്ല. ജനസമക്ഷത്തിൽ അവർ അപഹാസ്യരായി. രാജ്യസുരക്ഷയുമായി ബന്ധമുള്ള ഒരു കേസിൽ പോലീസ് ഉദ്യോഗസ്ഥർക്ക് ഇതു മുൻകൂട്ടി കാണാൻ സാധിക്കുമോ?
തുടക്കത്തിൽ കേസന്വേഷണത്തിന്‍റെ മുഖ്യചുതമല വഹിച്ച സിബി മാത്യൂസ് ഐപിഎസിനെ വി.എസ്.അച്യുതാനന്ദൻ നേതൃത്വം നൽകിയ എൽഡിഎഫ് സർക്കാർ 2011ൽ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറാക്കിയിരുന്നു. 1997ലും 2007ലും എൽഡിഎഫ് ഭരിക്കുന്ന കാലത്ത് രണ്ടുതവണ രാഷ്‌ട്രപതിയിൽനിന്ന് പോലീസ് മെഡലും ഈ ഓഫീസർക്ക് നൽകി രാഷ്‌ട്രം ആദരിക്കുകയുണ്ടായി. ഇത് കാണിക്കുന്നത് അദ്ദേഹത്തിന്‍റെ കഴിവിൽ എൽഡിഎഫ്, യുഡിഎഫ് സർക്കാരുകൾക്കുണ്ടായിരുന്ന വിശ്വാസവും ബോധ്യവുമല്ലേ?

പോലീസിന്‍റെ ഭാഗത്ത് വീഴ്ച വന്നാൽ ഡിപ്പാർട്ട്മെന്‍റ് തലത്തിൽ നടപടിയെടുക്കാമല്ലോ. ഇതുവരെ അന്വേഷണോദ്യോഗസ്ഥർ ക്രിമിനൽ ഗൂഢാലോചനയിൽപ്പെട്ടതായി തെളിവില്ല. ഇതുപോലെ ഹീറോ ആയി കുറ്റവിമുക്തൻ മാറുന്പോൾ എല്ലാ നിയമപാലകരും ന്യായാധിപരിൽനിന്നു വ്യത്യസ്തമായി ഈ പ്രശ്നം നേരിടുന്നു. കീഴ്ക്കോടതിവിധി മേൽക്കോടതി റദ്ദാക്കിയാൽപോലും ന്യായാധിപർക്ക് നഷ്‌ടപരിഹാരക്കേസോ അച്ചടക്കനടപടിയോ അനുഭവിക്കേണ്ടിവരുന്നില്ല.

ഏതെങ്കിലും രാഷ്‌ട്രീയപാർട്ടിയെയോ മുഖ്യമന്ത്രിയെയോ അല്ല സ്റ്റേറ്റിനെ ആണ് ഉദ്യോഗസ്ഥർ പ്രതിനിധീകരിക്കുന്നത്. സർക്കാരുകൾ മാറിയാലും പോലീസ് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വം ജനങ്ങളോടാണ്. ഏതായാലും ജസ്റ്റീസ് ജെയിൻ കമ്മിറ്റിയിൽ ഇനി അവർക്ക് വിശ്വാസമർപ്പിക്കാം. സത്യമെന്തെന്ന് കാണാൻ ഇനിയും കാത്തിരിക്കേണ്ടതുണ്ട്. ഭരണനിർവഹണത്തിനും നിയമപാലനത്തിനും ശക്തിപകരേണ്ട പോലീസ്‌സംവിധാനം ബലഹീനമാക്കപ്പെടുന്പോൾ അതു ജനാധിപത്യത്തിനും സമൂഹനന്മയ്ക്കുമാകും ക്ഷീണമുണ്ടാക്കുക.

സി.എം.സേവ്യർ, ചൂരക്കുറ്റിൽ, കോട്ടമുറി