Letters
റഫാൽ കള്ളക്കളി പുറത്തായി
Sunday, November 4, 2018 2:07 AM IST
റഫാൽ വിമാന ഇടപാടിലെ അഴിമതിയുടെയും തട്ടിപ്പിന്‍റെയും "കള്ളി' ഇപ്പോളിതാ വ്യക്തമായി വെളിവായിക്കഴിഞ്ഞിരിക്കുകയാണ്. ഇത്രനാളും മോദിയുടെ കേന്ദ്രസർക്കാർ പറഞ്ഞിരുന്നത് റിലയൻസ് കന്പനിയെ ഈ ഇടപാടിൽ ഉൾപ്പെടുത്താൻ കേന്ദ്രം ഒരു സമ്മർദവും റഫാൽ നിർമാതാക്കളായ ദസോ ഏവിയേഷന്‍റെ മേൽ ചുമത്തിയിരുന്നില്ല എന്നായിരുന്നു. അതു പച്ചക്കള്ളമാണെന്ന് ഇപ്പോൾ വെളിവായിരിക്കുകയാണ്. ഫ്രഞ്ച് മാധ്യമം "മീഡിയ പാർട്ട്'പുറത്തുവിട്ട വിവരമനുസരിച്ച് കേന്ദ്രസർക്കാർ വ്യക്തമായ സമ്മർദം ചെലുത്തിയിരുന്നു. റിലയൻസിനെ കരാറിലുൾപ്പെടുത്തിയാൽ മാത്രമേ കരാർ നടപ്പാവൂ എന്നുവരെ ഭീഷണി മുഴക്കി.

ഇങ്ങനെ അനർഹരെ ഉൾപ്പെടുത്താൻ സമ്മർദം ചെലുത്തിയതും ആ സത്യം മറച്ചുവച്ചതും ഗുരുതരമായ കുറ്റമാണ്. അങ്ങനെയുള്ള സർക്കാരിന് ഇനി ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അർഹതയില്ല.

ജോൺ ജോർജ്, തൃശൂർ