Letters
നവമാധ്യമങ്ങളിലെ വിഭാഗീയ പ്രവണതകൾ തിരിച്ചറിയണം
Monday, November 5, 2018 11:27 PM IST
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സംഭവങ്ങളേക്കുറിച്ചും അവയിലുൾപ്പെട്ട വ്യക്തികളേക്കുറിച്ചും പൊതുസമൂഹം അഭിപ്രായ രൂപീകരണം നടത്തുന്നത് മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വാർത്തകളിലൂടെയാണ്. എന്നാൽ, മാധ്യമങ്ങളിലൂടെ ഇന്നു ലഭിക്കുന്ന വാർത്തകളിൽ പലതും ആളുകളിൽ ആകാംക്ഷയും സംഭ്രമവും ഉണ്ടാക്കി ജനശ്രദ്ധ നേടാനും അതുവഴി റേറ്റിംഗ് വർധിപ്പിക്കാനുമായി കെട്ടിച്ചമയ്ക്കുന്നവയാണ്. അതുകൊണ്ടുതന്നെ വാർത്ത എന്നാൽ സത്യം എന്ന അർഥം ഇപ്പോളില്ല.

കച്ചവട താല്പര്യങ്ങൾക്കു മാത്രമാണ് ഇന്നു പല മാധ്യമങ്ങളും പ്രഥമ പരിഗണന നല്കുന്നത്. ഏകപക്ഷീയമായ നിലപാടുകൾ സ്വീകരിക്കുന്ന മാധ്യമങ്ങളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ സത്യസന്ധമായ വാർത്തകൾ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമാണു നിലവിലുള്ളത്. ഇതു ഗുരുതരമായ സാമൂഹ്യ വിപത്തുകൾക്കിടയാക്കും.

എത്ര കെട്ടുറപ്പുള്ള കുടുംബമാണെങ്കിലും പരസ്പര വിശ്വാസം നഷ്ടമായാൽ അത് എത്ര വലിയ പ്രസ്ഥാനമാണെങ്കിലും ദുർബലപ്പെടും. പൊതുസമൂഹത്തിൽ നിലനില്ക്കുന്ന അതീവ ഗൗരവതരമായ നിരവധി സാമൂഹ്യപ്രശ്നങ്ങളെ അവഗണിച്ചുകൊണ്ട് കത്തോലിക്കാസഭയിൽ എന്തെങ്കിലും വീഴ്ച സംഭവിച്ചാൽ അതേപ്പറ്റി നിരന്തരം ചർച്ചകൾ സംഘടിപ്പിക്കുന്നു. കുഞ്ഞുങ്ങളെയും യുവജനങ്ങളെയും വിശ്വാസത്തിൽ നിന്ന് അകറ്റുന്ന തരത്തിലുള്ള പ്രചാരണങ്ങളും വിശ്വാസിസമൂഹത്തെ ദുർബലപ്പെടുത്താനുള്ള പരിശ്രമങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്.

സകല മനുഷ്യരുടേയും ആത്മരക്ഷയ്ക്കുവേണ്ടി പ്രവർത്തിക്കാൻ കടപ്പെട്ട സഭയ്ക്കു ഭൗതിക ശിക്ഷകൾക്കും ജയിലുകൾക്കും പകരം കുന്പസാരക്കൂടുകളാണുള്ളത്. അനീതികളെ ആത്മവിശുദ്ധിയോടെ നേരിട്ടില്ലെങ്കിൽ നമ്മുടെ പോരാട്ടങ്ങൾ വെറും കലഹങ്ങൾ മാത്രമായി അവശേഷിക്കും എന്നുകൂടി നാം മനസ്സിലാക്കേണ്ടതുണ്ട്.

ഒരു രാജ്യത്തെ നിയമങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരേ നിയമനടപടികൾ സ്വീകരിച്ച് കുറ്റകൃത്യങ്ങൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കേണ്ടത് സർക്കാരും നിയമവ്യവസ്ഥയും കോടതികളുമാണ്. കുറ്റകൃത്യങ്ങൾ ഏതുവ്യക്തിയിൽ ആരോപിക്കപ്പെട്ടാലും ഇരയുടേയോ പ്രതിയുടേയോ പക്ഷം ചേരാതെ, നിഷ്പക്ഷമായ ഒരു നിലപാട് മാധ്യമങ്ങൾ സ്വീകരിക്കണം. കോടതിവിധികളെ സ്വാധീനിക്കാൻ സാധ്യതയുള്ള തരത്തിൽ ചാനൽ ചർച്ചകൾ നടത്തി നിരപരാധികൾക്ക് നീതി നിഷേധിക്കരുത്. ജീർണതകൾ വിറ്റ് കാശാക്കുന്നവരായി മാധ്യമങ്ങൾ ഇന്ന് മാറിക്കൊണ്ടിരിക്കുന്നു. തിന്മകളെക്കുറിച്ച് ചർച്ചകൾ നടത്തിയതുകൊണ്ടു തിന്മകൾ സമൂഹത്തിൽ നിന്ന് ഇല്ലാതാകുന്നില്ല. അതുകൊണ്ട് നന്മകൾ ചെയ്യുന്ന വ്യക്തികളേയും സമൂഹങ്ങളേയും പൊതുസമൂഹത്തിന് പരിചയപ്പെടുത്തിക്കൊടുക്കുക എന്ന ദൗത്യം കൂടി മാധ്യമങ്ങൾ ഏറ്റെടുക്കാൻ തയാറാകണം.

പത്രം, റേഡിയോ, ടെലിവിഷൻ തുടങ്ങിയ പരന്പരാഗത മാധ്യമങ്ങളേക്കാൾ വാട്സ് ആപ്പ്, ഫെയ്സ് ബുക്ക് തുടങ്ങിയ നവമാധ്യമങ്ങൾ കരുത്താർജിച്ചുകൊണ്ടിരിക്കുന്നു. പത്രദൃശ്യമാധ്യമങ്ങൾ തങ്ങളുടെ കച്ചവട താല്പര്യങ്ങൾ സംരക്ഷിക്കുവാനായി പ്രസിദ്ധീകരിക്കാത്ത വാർത്തകൾ പലതും പൊതുസമൂഹം അറിയുന്നത് സോഷ്യൽ മീഡിയകളിലൂടെയാണ്. എന്നാൽ വിഭാഗീയത, വർഗീയത, മതനിന്ദ തുടങ്ങിയ സാമൂഹ്യ തിന്മകൾ വളർത്തുവാൻ നവമാധ്യമങ്ങൾ ഇടയാക്കുന്നുവെന്നത് അതീവ ഗൗരവതരമായ ഒരു പ്രശ്നമാണ്. അഭിപ്രായരൂപീകരണത്തിൽ, പുരോഗമനപരവും അതേസമയം നശീകരണപരവുമായി ഇടപെടാൻ കഴിയുന്ന നവമാധ്യമങ്ങൾക്കെതിരേ ജാഗരൂകരായിരിക്കണം.

അജോ വട്ടുകുന്നേൽ, ട്രഷറർ, കത്തോലിക്ക കോണ്‍ഗ്രസ്, പാലക്കാട് രൂപത