Letters
രാജ്യത്തു ശക്തമായ നീതിന്യായ സംവിധാനം ഇല്ലായിരുന്നെങ്കിൽ
Thursday, November 8, 2018 12:03 AM IST
പ്രളയാനന്തര കേരള പുനർനിർമിതിക്കായി കേരള ജനത കൈയും മെയ്യും മറന്ന് ഒരുമിച്ചത് വിദേശ രാഷ്‌ട്രങ്ങൾ പോലും പ്രകീർത്തിച്ചിരുന്നു. ജനങ്ങളും സർക്കാരും കൈകോർത്തു നീങ്ങിയ നാളുകളായിരുന്നു അവ. പക്ഷേ അതിനുശേഷം സർക്കാർ ഒരു അതിബുദ്ധി കാട്ടി. ഉദ്യോഗസ്ഥർ ഒരുമാസത്തെ ശന്പളം ‌മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കു സംഭാവന ചെയ്യണമെന്നും പറ്റാത്തവർ വിസമ്മതപത്രം എഴുതി നൽകണമെന്നും ഉത്തരവിറക്കി.

വിസമ്മതപത്രം എഴുതിക്കൊടുത്ത പലർക്കും ഒരു ശിക്ഷാ നടപടിപോലെ അന്യായമായ സ്ഥലംമാറ്റവും മറ്റും നേരിടേണ്ടിയും വന്നു. അന്നേ പലർക്കും തോന്നിയതാണ് ഇതു മനുഷ്യാവകാശ ലംഘനമാണെന്ന്. വിഷയം കോടതിയിലെത്തിയപ്പോൾ ഹൈക്കോടതി വിധിച്ചു ഇതു പിടിച്ചുപറിയാണെന്ന്. കേസ് സുപ്രീംകോടതിയിലെത്തിയപ്പോൾ അവിടെയും വിധിയുണ്ടായി വിസമ്മതപത്രം എഴുതി വാങ്ങി പരസ്യപ്പെടുത്തുന്നത് അന്യായമാണെന്നും മനുഷ്യന്‍റെ വ്യക്തിത്വത്തെ അപമാനിക്കുന്നതാണെന്നും.

ഇതെഴുതുന്ന ആളിനുണ്ടായ ഒരനുഭവം കുറിക്കട്ടെ. ഇടത്തോട്ട് സാമാന്യം നല്ല ചായ്‌വുള്ള ഒരു സംഘടനയുടെ നേതാക്കൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനയ്ക്കായി എന്നെ സമീപിച്ചു. ഞാൻ നേരത്തേ തന്നെ ഇടവകപ്പള്ളി വഴിയും കൊടുക്കുന്ന തുക എത്തേണ്ടിടത്ത് എത്തുമെന്നുറപ്പുള്ള മറ്റു മാർഗങ്ങളിലൂടെയും സംഭാവന നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഇനി കൊടുക്കാൻ ബുദ്ധിമുട്ടാണെന്നും അവരെ അറിയിച്ചു. കാരണങ്ങളും ഞാൻ വിശദീകരിച്ചു.

ഒന്ന് പ്രളയ ദുരിതാശ്വാസം എന്ന പേരിൽ ഒരു പ്രത്യേക ഫണ്ട് വേണമെന്നുള്ള ആവശ്യം സർക്കാർ അംഗീകരിച്ചില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി എന്നു പറഞ്ഞാൽ രാഷ്‌ട്രീയ കൊലപാതകങ്ങൾ നടത്തി ജയിലിൽ കഴിയുന്ന ദുരിതക്കാർ ഉൾപ്പെടെ ആർക്കും യഥേഷ്‌ടം സംഭാവന നൽകാം.

രണ്ട് ഓഖി ദുരിതാശ്വാസത്തിനു പിരിച്ച കാശിന് എങ്ങനെ ചോർച്ചയുണ്ടായി എന്നു വിശദീകരിക്കാൻ സർക്കാർ തയാറായിട്ടില്ല. പിരിവിനു വന്ന സംഘടനക്കാർ എന്നെ രൂക്ഷമായി വിമർശിച്ച് ഇറങ്ങിപ്പോയി.

വിസമ്മതപത്രം എഴുതി വാങ്ങുന്നത് വ്യക്തികളുടെ ആത്മാഭിമാനത്തെ ബാധിക്കുന്ന കാര്യമാണെന്നു കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി. മാത്രമല്ല, അതിന്‍റെ പേരിൽ പലർക്കും പരോക്ഷമായി നേരിടേണ്ടിവന്ന ശിക്ഷണ നടപടികളും കോടതിക്ക് ബോധ്യമായി.

കോടതിയെ വലിയ ബഹുമാനമുള്ള പാർട്ടികളാണല്ലോ കേരളം ഭരിക്കുന്നത്. ജനത്തിന്‍റെ ജീവനും മാനത്തിനും സംരക്ഷണം ഉറപ്പാക്കാൻ രാജ്യത്തു ശക്തമായ ഒരു നീതിന്യായ സംവിധാനം ഇല്ലായിരുന്നെങ്കിലത്തെ അവസ്ഥ എന്താകുമായിരുന്നെന്നു ചിന്തിക്കേണ്ടതു തന്നെയാണ്.

ജോ മുറികല്ലേൽ, പാലാ.