Letters
ഉച്ചനീചത്വം ഒൗദ്യോഗികമായി സൃഷ്ടിക്കപ്പെടുന്നത്
Friday, December 7, 2018 10:55 PM IST
അഗതി പെൻഷനുകൾ പ്രതിമാസം 5000 രൂപയെങ്കിലുമാക്കണം. അത് എല്ലാമാസവും ഉദ്യോഗസ്ഥർക്ക് ശന്പളം കൊടുക്കുന്നതുപോലെ നല്കണം.

ഞാൻ ക്ഷേമ പെൻഷൻ പദ്ധതി പ്രകാരം മാസം 1100 രൂപ വാങ്ങുന്നയാളാണ്. 2015 മുതൽ ആദ്യം മാസം 600 ആയിരുന്നു പെൻഷൻ. എന്നാൽ വർഷം മൂന്ന് തവണ മാത്രം അതായത് വിഷുവിനോടനുബന്ധിച്ച് ഏപ്രിൽ മാസത്തിലും ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ്/സെപ്റ്റംബർ മാസത്തിലും പിന്നെ ക്രിസ്മസിനോടനുബന്ധിച്ച് ഡിസംബറിലും മൂന്നുമാസത്തെ വീതം തുക തരുന്നു. അപ്പോൾ 12 മാസത്തിന് പകരം ഒമ്പതു മാസത്തേ പെൻഷൻമാത്രം. ഞാൻ പല പ്രാവശ്യം ഇതു ഓഫീസിൽ പറഞ്ഞിട്ടുണ്ട്. ഉദ്യോഗസ്ഥർ കൈമലർത്തും. സർക്കാർ തുക അനുവദിക്കുന്പോളല്ലാതെ തങ്ങൾ എങ്ങിനെ തരും എന്നാണ് അവർ ചോദിക്കുന്നത്. ബാക്കിവരുന്ന കുടിശിക തുക എന്ന് തരും എന്ന ചോദ്യത്തിനും ശരിയായ മറുപടി ഇല്ല.

ഞാൻ ക്ഷേമനിധിയിൽ അംശാദായമടച്ച വ്യക്തിയാണ്. ഈ പെൻഷൻ സർക്കാരിന്‍റെ സൗജന്യമല്ല. പങ്കാളിത്ത പെൻഷനെക്കുറിച്ച് വാചകമടിക്കുന്ന സർക്കാർ ഞങ്ങളെപ്പോലെ യൗവനം മുഴുവൻ ജോലി ചെയ്തതിന് ശേഷം ഇപ്പോൾ 65 വയസ് കഴിഞ്ഞ് വാർധക്യസഹജമായ രോഗങ്ങൾ അനുഭവിക്കുന്നവർക്ക് ഒരു വർഷം മൂന്ന് തവണയായി 9900 രൂപ തന്നാൽ എങ്ങനെ ജീവിക്കും?

സാലറിചലഞ്ചിനെ എതിർക്കുന്നവരോടൊരു ചോദ്യം. പ്രതിമാസം 50, 60, 70, 80, 90 ആയിരവും ഒരു ലക്ഷവുമൊക്കെ ശന്പളം വാങ്ങി 13ാം മാസം ലീവ് സറണ്ടർ എന്ന പേരിൽ വെറുതേ ഒരു മാസത്തേ ശന്പളം കൂടി കൈപ്പറ്റുന്നവർ പ്രളയത്തിൽ വീടും സ്ഥലവും തൊഴിലും നഷ്ടമായ സഹജീവകളെ സഹായിക്കാൻ ഒരു മാസത്തെ ശന്പളം പത്തുതവണയായി കൊടുക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടപ്പോൾ നൽകിക്കൂടേ?

നികുതി പിരിക്കുന്ന സർക്കാരിന് എല്ലാ പൗരന്മാരുടെയും ക്ഷേമം ഉറപ്പാക്കാനുള്ള ബാധ്യതയുണ്ട്. പിരിച്ചെടുക്കുന്ന നികുതിപ്പണം മുഴുവൻ ഉദ്യോഗസ്ഥരുടെയും ഭരണാധികാരികളുടെയും സുഖഭോഗങ്ങൾക്കായി ഉള്ളതാണെന്ന ധാരണയിലാണ് ഇത്തരം നിലപാടുകൾ. അതു തിരുത്തണം. ഇന്ത്യയിലെ ശന്പള വ്യവസ്ഥ ഈ രാജ്യത്തേ ആളോഹരി വരുമാനത്തിന്‍റെ 300 മടങ്ങിലധികമാണ്. ശന്പളം സർക്കാർ 25% വെട്ടിക്കുറച്ചിട്ട് അഗതികൾക്കുള്ള പെൻഷൻ തുക കൂട്ടണം. ഒൗദ്യോഗികമായ സൃഷ്ടിക്കുന്ന ഉച്ചനീചത്വം അവസാനിപ്പിക്കണം.

കെ.എ. സെബാസ്റ്റ്യൻ കൊല്ലിത്തടത്തിൽ, കാമാക്ഷി