Letters
റോഡ് നവീകരണം നടത്തേണ്ടിയിരുന്നത് ഇങ്ങനെയോ?
Friday, January 11, 2019 10:50 PM IST
നവീകരിച്ച മൂവാറ്റുപുഴ ചെങ്ങന്നൂർ എംസി റോഡിന്‍റെ ഉദ്ഘാടനം പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. യാത്ര സുഗമമാക്കാനും സമയവും ഇന്ധനവും ലാഭിക്കാനും ഈ നിർമാണപ്രവർത്തനം കൊണ്ട് ഒരു പരിധി വരെ സാധിച്ചു.

ഏറെനാൾകൂടിയാണ് കഴിഞ്ഞ ദിവസം എംസി റോഡ് വഴി മൂവാറ്റുപുഴയിൽ നിന്നു കോട്ടയത്തിനു യാത്ര ചെയ്തത്. അപ്പോൾ മനസിൽ തോന്നിയ ഒരു സംശയം ഈ വിധമാണോ നവീകരണം നടത്തേണ്ടിയിരുന്നത് എന്നാണ്. വളവുകളിൽ പലതും അതേവിധം, കയറ്റവും ഏതാണ്ടതുപോലെതന്നെ നിലനിർത്തിയിരിക്കുന്നു. ഒരു കയ്യാലയോ മതിലോ അരിഞ്ഞാൽ പോലും തീരുന്ന വളവുകൾ ഇപ്പോഴും ധാരാളം. നേരെയാക്കേണ്ട "റ' ആകൃതിയിലുള്ള വളവുകളും ഏറെ. സംസ്ഥാനത്തെ പ്രഥമ പാത നവീകരിക്കുമ്പോൾ കുറേക്കൂടി ദീർഘവീക്ഷണവും ആസൂത്രണവും ആവശ്യമായിരുന്നില്ലേ എന്നു സംശയിച്ചു പോകുന്നു. നെടുമ്പാശേരി എയർപോർട്ട് യാത്രയ്ക്കും കേരളത്തിന് പുറത്തേക്കുള്ള യാത്രയ്ക്കും ഏറെ ഉപയോഗപ്പെടുത്തുന്ന ഈ റോഡിന് മുടക്കിയ തുകയ്ക്കുള്ള പ്രയോജനം യാത്രക്കാർക്ക് ലഭിക്കുന്നുണ്ടോ? ആലോചിക്കണം. രണ്ടാം ഘട്ട നവീകരണം ആസൂത്രണം ചെയ്യുമ്പോൾ ഇത്തരം വീഴ്ചകൾ ഒഴിവാക്കേണ്ടതു തന്നെ.

ഡോ റൂബിൾ രാജ്, പ്ലാംതോട്ടത്തിൽ ഇത്തിത്താനം