Letters
വർഗീയ ധ്രുവീകരണ ലക്ഷ്യമോ‍?
Friday, January 11, 2019 10:50 PM IST
രാജ്യത്തിന്‍റെ നന്മയ്ക്കും ജനങ്ങളുടെ ക്ഷേമത്തിനും ഉപകരിക്കുന്ന പദ്ധതികൾ കേന്ദ്ര ഭരണകൂടത്തിനു ജനങ്ങളുടെ മുമ്പിൽ നിരത്തിവയ്ക്കാൻ കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ ഇല്ലാത്തതിന്‍റെ പേരിൽ രാഷ്‌ട്രത്തെ വർഗീയവത്കരിച്ചു ഭരണത്തുടർച്ച നേടാനുള്ള ചെപ്പടിവിദ്യയാണ് മുസ്‌ലിംകളെ മാത്രം വേർതിരിച്ചു നിർത്തുന്ന ദേശീയ പൗരത്വ നിയമ ഭേദഗതി ബിൽ ലോക് സഭയിൽ പാസാക്കിയതിലൂടെ ലക്ഷ്യമിടുന്നത്. വർഗീയ ധ്രുവീകരണത്തിന്‍റെ പുതിയ ഉദാഹരണമാണ് ഈ ബിൽ.

ആസാമിലെ ജനങ്ങളുടെ പൗരത്വം സ്ഥിരീകരിക്കുന്നതിനായി ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ അന്തിമ കരട് കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ചപ്പോൾ നാല്പത് ലക്ഷത്തി ഏഴായിരം പേരാണ് പട്ടികയിൽ നിന്നു പുറത്തായത്. ഇതിൽ 28 പേർ ഹിന്ദുക്കളും പത്തുലക്ഷം പേർ മുസ്‌ലിംകളും ബാക്കിയുള്ളവർ മറ്റു മതവിഭാഗക്കാരുമായിരുന്നു. ഇപ്പോഴത്തെ നിയമ ഭേദഗതിയനുസരിച്ചു അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, ബുദ്ധ, ജൈന, പാഴ്സി, സിക്ക്, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് രാജ്യത്ത് പൗരത്വം നൽകും. പട്ടികയിൽ മുസ്‌ലികളെക്കുറിച്ചു പരാമർശം ഇല്ലാത്തതിനാൽ ആസാമിലെ പത്തുലക്ഷം മുസ്‌ലിംകളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലാവുക. ഇതു നീതിനിഷേധമാണ്.

ഇന്ത്യ മതേതര രാഷ്‌ട്രമാണ്. എല്ലാ മതങ്ങൾക്കും തുല്യമായ പരിഗണനയാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. മതം, ജാതി, ഭാഷ, ദേശം, ലിംഗം എന്നിവയ്ക്ക് അതീതമാണ് രാജ്യത്തെ പൗരത്വവും എന്നിരിക്കെ രാഷ്‌ട്രം നൽകുന്ന ഏതൊരാനുകൂല്യവും ഒരുമതത്തിന് മാത്രമായി നിഷേധിക്കപ്പെടുക എന്നത് ഒരു മതനിരപേക്ഷ രാഷ്‌ട്രത്തിൽ ഉണ്ടാവാൻ പാടില്ലാത്തതാണ്.

പാറൽ അബ്ദുസ്സലാം സഖാഫി, തൂത, മലപ്പുറം