Letters
ഹർത്താൽ ഇല്ലാത്ത കേരളം!
Sunday, January 20, 2019 11:06 PM IST
ബന്ദ് ജനജീവിതം ദുരിതത്തിലാക്കിയപ്പോൾ ബന്ദ് നിരോധിച്ചു. ബന്ദിനു പകരം കണ്ടുപിടിച്ചതാണ് ഹർത്താൽ. ഫലത്തിൽ രണ്ടും ഒന്നുതന്നെ. സാധാരണ പൗരന്‍റെ വ്യക്തിസ്വാതന്ത്ര്യവും അവകാശങ്ങളുമൊക്കെ നിഷേധിക്കപ്പെടുകയല്ലേ?

വിലക്കയറ്റം, പെട്രോൾ ഡീസൽ ഗ്യാസ് വിലവർധന, ശബരിമല വിഷയം അങ്ങനെ ഓരോരോ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇവിടെ എത്രയെത്ര ഹർത്താലുകൾ അരങ്ങേറി. ഈ ഹർത്താലുകൾ കൊണ്ട് ഇപ്പറഞ്ഞ കാര്യങ്ങൾക്ക് എന്തെങ്കിലും പരിഹാരമുണ്ടായോ? പിന്നെയെന്തിനു സാധാരണ ജനത്തെ കഷ്ടപ്പെടുത്തി? വിദേശത്തുനിന്നുവന്ന എത്രയോ വിനോദ സഞ്ചാരികൾ ഹർത്താൽ പ്രഖ്യാപിച്ചവരെ മനംനൊന്തു ശപിച്ചിട്ടുണ്ടാകും?

ഹർത്താൽ പ്രഖ്യാപിക്കുന്ന കാര്യത്തിൽ എല്ലാ രാഷ്‌ട്രീയപാർട്ടികളും മത്സരിക്കുകയാണ്. തങ്ങൾ ഹർത്താലിന് എതിരാണെന്ന് പറഞ്ഞ‍യാൾ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായപ്പോൾ ഹർത്താൽ പ്രഖ്യാപിച്ച നാടാണിത്. ഒരു ചെറിയ വാട്സാപ് ഗ്രൂപ്പ് ഹർത്താൽ പ്രഖ്യാപിച്ച് ജനങ്ങളെ വിഡ്ഢികളാക്കിയ സംസ്ഥാനം വേറെയുണ്ടോ? പിറ്റേന്നത്തെ പരിപാടികൾ ആസൂത്രണം ചെയ്തു ഉറങ്ങാൻ കിടക്കുന്ന ജനം എഴുന്നേൽക്കുമ്പോൾ അറിയുന്ന വാർത്ത അന്നു ഹർത്താലാണ് എന്നാണ്. പാവം ജനത്തിന്‍റെ ഒരു വിധി!

ഈമാസം 8,9 തീയതികളിൽ നടന്ന പണിമുടക്ക് ശരിക്കും ഹർത്താൽ ആയി മാറിയില്ലേ? എത്ര കടകൾ തകർത്തു? എത്ര ഓഫീസുകൾ തകർത്തു? എത്രയെത്ര വാഹനങ്ങൾ തകർത്തു? ഇതിനൊക്കെ മുൻകൈ എടുത്തത് സർക്കാർ ജീവനക്കാരാണെന്ന് പറയുന്പോൾ ലജ്ജ തോന്നുന്നു.
ഇവിടത്തെ സാധാരണക്കാരന്‍റെ പണമാണ് ഹർത്താലിൽ നശിപ്പിക്കുന്നത് എന്ന് ഇവർ ഓർക്കുന്നതു നന്നായിരിക്കും. പണിമുടക്കിയ ജീവനക്കാർക്ക് രണ്ടു ദിവസത്തെ ശന്പളം അവരുടെ അക്കൗണ്ടിൽ വരും. ഒരു സാധാരണ കച്ചവടക്കാരന്‍റെയും ഓട്ടോറിക്ഷക്കാരന്‍റെയും ടാക്സിക്കാരന്‍റെയൊക്കെ നഷ്ടപ്പെട്ട വരുമാനം നഷ്ടപ്പെട്ടതു തന്നെ. ഓരോ ഹർത്താലും പണിമുടക്കും മൂലം എത്ര കോടി രൂപയുടെ വരുമാനനഷ്ടമാണ് ഉണ്ടാകുന്നത് എന്ന് ഹർത്താൽ പ്രഖ്യാപനക്കാർ ചിന്തിക്കുന്നത് നന്നായിരിക്കും. ഇനി നിർബന്ധമാണെങ്കിൽ ഹർത്താൽ നടത്തിക്കോ, സാധാരണ ജനത്തെ ദുരിതത്തിലാഴ്ത്തരുത്.

ഹർത്താലുകാരെ നിലയ്ക്കുനിർത്താൻ ഒരു മാർഗമേയുള്ളൂ. കേരളത്തിൽ ആയിരക്കണക്കിനു റെസിഡന്‍റ്സ് അസോസിയേഷനുകൾ, ഫ്ളാറ്റുകൾ, വില്ല സമുച്ചയങ്ങൾ, ചെറിയ സംഘടനകൾ ഇവയെല്ലാമുണ്ട്. ഇവർക്കൊക്കെ ഹർത്താലിനെതിരേ പ്രതികരിക്കാൻ മാർഗമുണ്ട്. ഇനി ഹർത്താൽ പ്രഖ്യാപിക്കുന്ന ഒരു പാർട്ടിക്കും തങ്ങൾ വോട്ടു ചെയ്യുകയില്ലെന്നു സാധാരണ പൗരന്മാർ ഉറച്ച തീരുമാനമെടുത്താൽ ഹർത്താൽ പ്രഖ്യാപിക്കാൻ പലരും മടിക്കും.

ജോർജ് തോമസ്, മൂന്നുകണ്ടം, ആർപ്പൂക്കര