Letters
ജനകീയ സർക്കാരുകളുടെ രാജവാഴ്ച രീതികൾ
Thursday, March 21, 2019 11:37 PM IST
മഹാത്മാഗാന്ധിയും മറ്റും ചേർന്നു നടത്തിയ സമാധാന സമരം വഴി വിദേശ അടിമത്വത്തിൽനിന്നു ഭാരതം സ്വാതന്ത്ര്യം നേടിയിട്ട് ഇപ്പോൾ ഏഴു പതിറ്റാണ്ടോളമായി. പിന്നീടുണ്ടായ കേന്ദ്രസംസ്ഥാന ഭരണക്രമ രീതികളെ പൊതുവായി അവലോകനം ചെയ്യുന്പോൾ, ഭാരതീയർ സ്വാതന്ത്ര്യസമര കാലത്ത് പ്രതീക്ഷിച്ച യഥാർഥ ജനകീയ ജനാധിപത്യ ഭരണം സ്വായത്തമാക്കാൻ ഇനിയും നമുക്കായില്ലെന്നു തോന്നുന്നു.

തെരഞ്ഞെടുപ്പുവഴി അധികാരത്തിലേറുന്നവർ കാലാകാലങ്ങളോളം തുടർച്ചയായി ഭരണം കൈയാളാൻ ശ്രമിക്കുന്നു. സ്വന്തം പിൻമുറക്കാർക്കും ബന്ധുക്കൾക്കും അവർ അധികാരം കൈമാറുന്നു. ഒരാൾ ഒരേസമയം ഒന്നിലധികം മണ്ഡലങ്ങളിൽ മത്സരിക്കുന്ന പതിവുമുണ്ട്. വിദ്യാഭ്യാസമോ പ്രായപരിധിയോ പരിഗണിക്കാതെ തെരഞ്ഞെടുക്കപ്പെടുന്നവർ പണ്ടത്തെ രാജകീയശൈലിതന്നെ തുടർന്നുവരുന്നു. സർക്കാർ വേതനം കൈപ്പറ്റുന്ന ജീവനക്കാർക്കു പ്രായപരിധിയുള്ളതുപോലെ സർക്കാരിൽനിന്നു മാസാമാസം ശന്പളവും അലവൻസുകളും വാങ്ങുന്ന ജനപ്രതിനിധികൾക്കും വിരമിക്കൽ പ്രായപരിധി വേണ്ടേ‍?

ഭരണത്തിൽ മന്ത്രിമാരെ സഹായിക്കാൻ സ്പെഷൽ അസിസ്റ്റന്‍റുമാരായി നൂറുകണക്കിനു പാർട്ടി പ്രവർത്തകരെ നിയമിച്ചു ശന്പളവും മറ്റാനുകൂല്യങ്ങളും നൽകുന്നു. ഈരണ്ടു കൊല്ലം കൂടുന്പോൾ അവരെ മാറ്റി പുതിയവരെ നിയമിച്ച്, പിരിഞ്ഞവർക്കു ജീവിതകാലം മുഴുവനും പെൻഷനും മരണശേഷം അവരുടെ ഭാര്യക്ക് കുടുംബപെൻഷനും പൊതു ഖജനാവിൽനിന്നു നൽകുന്നു. പെൻഷൻ നിശ്ചയിക്കുന്നതു ചെയ്ത സർവീസിന് ആനുപാതികമായിരിക്കണം. യഥാർഥ ജനകീയ ജനാധിപത്യ ഭരണരീതി നടപ്പിലാവാൻ പൊതുജനങ്ങൾ ഇനിയും എത്രകാലം കാത്തിരിക്കണം?

ഇ.കെ. വർഗീസ് ഒരുമനയൂർ