Letters
സുഗമമായ ജനാധിപത്യവത്കരണത്തിന്
Friday, April 5, 2019 11:09 PM IST
ഇന്ത്യയുടെ ഭരണഘടനാശില്പികൾ ലോകത്തിലെ പ്രമുഖ ജനായത്ത സംവിധാനങ്ങളെ കൂലങ്കഷമായി പരിശോധിച്ചു പോരായ്മകളില്ലാത്ത ഒരു ഭരണഘടനയാണു നമുക്കു പ്രദാനം ചെയ്തിരിക്കുന്നത്. എന്നാൽ, ഇതുവരെയുള്ള തെരഞ്ഞെടുപ്പുകൾ പരിശോധിക്കുന്പോൾ ഒരു ചോദ്യമുയരുന്നു അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നുണ്ടോ?

ഇല്ലെന്നേ മറുപടി പറയാനാവൂ. രണ്ടിലേറെ സ്ഥാനാർഥികൾ മത്സരിക്കുന്നിടത്ത് പോൾ ചെയ്ത വോട്ടിന്‍റെ 50 ശതമാനത്തിൽ കുറവുള്ള സ്ഥാനാർഥിയാണു പലയിടത്തും ജയിച്ചുവരുന്നത്. ഒരു തെരഞ്ഞെടുപ്പിന് 45,000 കോടി രൂപ ചെലവാക്കുന്ന ലോകത്തിലെ വലിയ ജനായത്ത വ്യവസ്ഥയിൽ വീണ്ടും വീണ്ടും തെറ്റ് ആവർത്തിക്കുന്നതു ഭൂഷണമല്ലല്ലോ.

ഇന്ത്യയിൽ 2075 രാഷ്‌ട്രീയ പാർട്ടികളുണ്ട്. ഇതു രണ്ടോ മൂന്നോ ഗ്രൂപ്പുകളായി ചുരുക്കേണ്ടിവരും. പാർട്ടികൾ തങ്ങളുടെ ആശയങ്ങൾ ബലികഴിക്കണമെന്നു പറയുകയല്ല. പൊതുവേ നോക്കിയാൽ സാന്പത്തികാസൂത്രണത്തിൽ ഒരേ പോലെയാണ് കോൺഗ്രസും ബിജെപിയും. ആദ്യത്തേത് മതേതരമാണ് എന്ന വ്യത്യാസമേയുള്ളൂ.

പ്രാദേശിക പാർട്ടികൾ അവരുടെ വീക്ഷണമനുസരിച്ച് ഇവയിലൊന്നിനോടു ചേരട്ടെ. നമ്മുടെ ജനാധിപത്യത്തിന്‍റെ മേൽഗതിക്ക് ഇതല്ലാതെ വേറെ മാർഗമില്ല.

കെ.വി. ജോസ്, ബംഗളൂരു