Letters
പോളിംഗ് ഓഫീസർമാർക്കെതിരേയും കർശന നടപടി വേണം
Saturday, May 4, 2019 1:02 AM IST
കാസർഗോഡ് പിലാത്തറയിൽ കള്ളവോട്ട് നടന്നുവെന്നുള്ള മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെളിപ്പെടുത്തൽ വളരെ ഗൗരവമേറിയതാണ്. കള്ളവോട്ട് ചെയ്തില്ല എന്നുള്ള രാഷ്‌ട്രീയ നേതാക്കളുടെ പ്രസ്താവനകൾ കപടവും നാട്ടിലെ ജനങ്ങളെ കബളിപ്പിക്കുന്നതുമായിരുന്നു എന്നാണ് ഇതിൽനിന്നു മനസിലാവുന്നത്. കള്ളവോട്ട് ചെയ്തവർക്കെതിരേ ക്രിമിനൽ കേസ് നടപടികൾ സ്വീകരിക്കുമെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പ്രസ്താവന സ്വാഗതാർഹമാണ്.

അതോടൊപ്പം കള്ളവോട്ട് നടന്ന ബൂത്തിലെ പോളിംഗ് ഓഫീസർമാർക്കെതിരേ കർശനമായ നടപടികളും ആവശ്യമാണ്. പോളിംഗ് ഓഫീസർമാരുടെ അറിവില്ലാതെ ഇത്തരം സംഭവങ്ങൾ നടക്കുക അസാധ്യമാണ്. ജനാധിപത്യത്തിന് കളങ്കമേൽപ്പിക്കുന്ന കള്ളവോട്ട് തടയാതിരുന്ന പോളിംഗ് ഓഫീസർമാരെ മാതൃകാപരമായി ശിക്ഷിക്കണം. എന്നാലെ ഭാവിയിൽ പോളിംഗ് ഓഫീസർമാർ സത്യസന്ധമായി ജോലി ചെയ്യുകയുള്ളു.

എ.കെ. അനിൽകുമാർ, നെയ്യാറ്റിൻകര