Letters
പോളിംഗ് ഉദ്യോഗസ്ഥരെ ബലിയാടുകളാക്കരുത്
Sunday, May 5, 2019 12:42 AM IST
സർവീസിലുണ്ടായിരുന്ന കാലത്ത് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ വിവിധ ഇലക‌്ഷനുകളിൽ പ്രിസൈഡിംഗ് ഓഫീസറായി ജോലിചെയ്തിട്ടുള്ള വ്യക്തിയാണ് ഞാൻ. ഈ ജില്ലകളിലെ ചില പാർട്ടികളുടെ ശക്തികേന്ദ്രങ്ങളിലെ ബൂത്തുകളിൽ വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുണ്ട് എന്നത് ഒരു നഗ്നസത്യമാണ്. ഇവിടങ്ങളിൽ പോലീസുകാർ വെറും കാഴ്ചക്കാരും പോളിംഗ് ഉദ്യോഗസ്ഥർ നിസഹായരുമാണ്.

ഏതെങ്കിലുമൊരു പോളിംഗ് ഉദ്യോഗസ്ഥൻ കള്ളവോട്ടു തടയാൻ മുതിർന്നാൽ രാഷ്‌ട്രീയ ഗുണ്ടകളുടെ ക്രൂരമായ ആക്രമണത്തിനിരയാകേണ്ടിവരും എന്നത് ഒരു യഥാർഥ്യമാണ്. മാത്രമല്ല അക്രമികൾ ആരും ശിക്ഷിക്കപ്പെടാറില്ല എന്നതും എല്ലാവർക്കുമറിയാം.

ഏതാനും വർഷം മുന്പു നടന്ന ഒരു തെരഞ്ഞെടുപ്പിൽ കള്ളവോട്ട് തടഞ്ഞ ഒരു വനിതാ പ്രിസൈഡിംഗ് ഓഫീസറുടെ കരണത്തടിക്കുകയും നിലത്തിട്ട് ചവിട്ടുകളും അപമാനിക്കൻ ശ്രമിക്കുകയും ചെയ്തു.

എന്നാൽ, ഈ ഹീനമായ പ്രവൃത്തി ചെയ്ത രാഷ്‌ട്രീയ ഗുണ്ടകളാരും ശിക്ഷിക്കപ്പെട്ടില്ല.
ഇത്തരം സാഹചര്യം നിലനിൽക്കുന്ന സംസ്ഥാനത്ത് പോളിംഗ് ഉദ്യോഗസ്ഥർ കള്ളവോട്ടു തടയണം എന്നു പറയുന്നതിൽ ന്യായമുണ്ട് എന്നു തോന്നുന്നില്ല.

നൂതനമായ സാങ്കേതികവിദ്യകളുപയോഗിച്ച് കള്ളവോട്ട് ചെയ്യാൻ പറ്റാത്ത സാഹചര്യം സൃഷ്ടിക്കുന്നതിനെക്കുറിച്ചാണ് ഇനി നാം ചിന്തിക്കേണ്ടത്.

ബെന്നി സെബാസ്റ്റ്യൻ, കുന്നത്തൂർ, ചിറ്റാരിക്കൽ