Letters
ഫ്ളെക്സുകൾ നിയന്ത്രിക്കണം
Sunday, June 2, 2019 10:43 PM IST
ഇന്ന് കേരളത്തിലെ എല്ലാ നഗര, ഗ്രാമീണ വീഥികളിലെല്ലാം പത്താംക്ലാസും പ്ലസ്ടുവും വിജയിച്ച എ പ്ലസ് വിജയികളുടെ ഫ്ളെക്സ് പൂരമാണ്. ഇതു നിയന്ത്രിച്ചേ പറ്റൂ. എസ്എസ്എൽസിക്ക് റാങ്ക് സിസ്റ്റം ഒഴിവാക്കിയത് കുട്ടികളിലെ മത്സരബോധം ഇല്ലാതാക്കുന്നതിനുവേണ്ടിയായിരുന്നു. എന്നാൽ, ഇന്നു വിദ്യാലയങ്ങളും ക്ലബ്ബുകളും ദേശങ്ങളും സ്ഥാപനങ്ങളും ഒരു തരം ഭ്രാന്തമായ ആവേശത്താൽ നമ്മുടെ പ്രകൃതിയെ നശിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയതു പോലെ തോന്നുന്നു. ഫ്ളെക്സ് തോരണങ്ങൾ കണ്ടാൽ.

വിദ്യാഭ്യാസ വകുപ്പ് ഒരു ഓർഡർ ഇട്ടാൽ വിദ്യാലയങ്ങൾ തമ്മിലുള്ള ഫ്ളെക്സ് മത്സരങ്ങളും പിടിഎ ഫ്ളെക് സുകളും നിയന്ത്രിക്കാൻ പറ്റും. നഗര ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർ, ഉള്ള നിയമം നടപ്പിലാക്കാൻ ഒന്നു പരിശ്രമിച്ചാൽ ഫ്ളെക്സുകൾ നിയന്ത്രിക്കാനാകും.

എപ്ലസ് വിജയം ചെറുതാക്കി കാണിക്കുകയല്ല മറിച്ച് ജീവിതമാകുന്ന പഠന വീഥിയിലെ പ്രാഥമിക വിജയമാണ് എസ്എസ്എൽസി, പ്ലസ്ടു എപ്ലസുകൾ. ഇനിയും വിദ്യാർഥികളെ മുന്നോട്ട് നയിക്കുന്ന പഠന കോഴ്സുകളെ സംബന്ധിക്കുന്ന വിവരങ്ങളാണ് അവർക്ക് നൽകേണ്ടത്. അതിനുള്ള ഹെൽപ് ഡെസ്കുകൾ സ്ഥാപിക്കുന്നതിനു നേതൃത്വം കൊടുക്കാൻ ഇവർ മുന്നിട്ടറങ്ങട്ടെ എന്നാശിക്കുന്നു.

പി.ജെ. സ്റ്റൈജു, തൃശൂർ