Letters
ജനപ്രതിനിധികളുടെ കൂറുമാറ്റം
Thursday, June 13, 2019 12:25 AM IST
ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടവരുടെ കൂറുമാറ്റം തികച്ചും അപലപനീയമാണ്. തങ്ങളെ സ്ഥാനാർഥിയാക്കിയ പാർട്ടിയെയും വോട്ടുചെയ്തു ജയിപ്പിച്ച ജനങ്ങളെയും അവർ വഞ്ചിക്കുകയാണു ചെയ്യുന്നത്. അങ്ങനെ പാർട്ടി വിടുന്നവർ തത്‌സ്ഥാനം രാജിവച്ച് വീണ്ടും ഒരു തെരഞ്ഞെടുപ്പിനു സന്നദ്ധരാകണം. അല്ലാത്തപക്ഷം തങ്ങളെ സ്ഥാനാർഥിയാക്കിയ പാർട്ടിയോടും തങ്ങളെ ജയിപ്പിച്ച് അയച്ച ജനങ്ങളോടും അവർ വഞ്ചനയും കൃതഘ്നതയും കാണിക്കുകയാണ്.

പാർട്ടിയും ജനങ്ങളും തങ്ങളെ വിശ്വസിച്ച് സ്ഥാനാർഥിയാക്കി വോട്ടുചെയ്തു ജയിപ്പിച്ചു. ഇപ്പോൾ കൂറുമാറുകയോ! നന്ദികേട് എന്ന നാലക്ഷരത്തിൽ ഒതുക്കാമോ അത്. വഞ്ചന എന്നു പറയേണ്ട. തങ്ങൾക്കുവേണ്ടി പാർട്ടിയും പ്രവർത്തകരും വോട്ടർമാരും ചെയ്തിട്ടുള്ള അധ്വാനത്തെയും ചെലവാക്കിയ പണത്തെയും സമയത്തെയും തിരികെ നൽകാൻ അവർക്കാകുമോ? കൂറുമാറ്റം കൊടിയ വഞ്ചനയും അപരാധവുമാണ്! അത് അങ്ങേയറ്റം അപലപനീയവും!

ജോസഫ് പാന്പയ്ക്കൽ, എറണാകുളം