Letters
ആരും തടയാനില്ലേ‍?
Monday, June 17, 2019 11:05 PM IST
കുട്ടികളുടെ ആരോഗ്യത്തിന് ഏറ്റവും ആവശ്യമായതാണു പഴങ്ങൾ. പഴങ്ങൾ പാചകം ചെയ്യാതെ കഴിക്കുന്നതാണ് അതിലെ വിറ്റാമിനുകളും ലവണങ്ങളും മുഴുവൻ ശരീരത്തിനും ലഭിക്കാൻ ഏറ്റവും നല്ലത്. ഒരു ടെലിവിഷൻ ചാനലിൽ വരുന്ന പരസ്യത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും എല്ലാ പ്രായക്കാർക്കും അവരുടെ ആരോഗ്യത്തിന് ഏറ്റവും ആവശ്യമായ വിവിധയിനം പഴങ്ങളെ കുട്ടികൾ വെറുപ്പോടെ മാറ്റിക്കളയുന്നതാണു ചിത്രീകരിച്ചിരിക്കുന്നത്. പകരം പഴങ്ങൾ സംസ്കരിച്ച് ബിസ്കറ്റാക്കി രാവിലത്തെ ഭക്ഷണമായി കഴിക്കുന്നതും സന്തോഷിക്കുന്നതും കാണിക്കുന്നു.

ബിസ്കറ്റ് യാതൊരുതരത്തിലും പഴങ്ങൾക്കു പകരമാവില്ല ഗുണനിലവാരത്തിൽ. ദൃശ്യമാധ്യമങ്ങൾ കുട്ടികളെ വളരെയേറെ സ്വാധീനിക്കുന്നതാകയാൽ ഇത്തരം തെറ്റായ അറിവുകൾ കുട്ടികളിലേക്കു കൊടുക്കുന്ന പരസ്യങ്ങൾ തടയാൻ ആരോഗ്യവകുപ്പ് തയാറാകണം. വരുംതലമുറ ആരോഗ്യമുള്ളവരാകണമെങ്കിൽ ഇത്തരം പരസ്യങ്ങൾ ഒഴിവാക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം.

പ്രഫ. ത്രേസ്യാമ്മ പോൾ, തെള്ളകം, കോട്ടയം