Letters
കേരള പോലീസ് തൊട്ടാവാടിയാകരുത്
Tuesday, June 18, 2019 11:29 PM IST
കാര്യക്ഷമതയ്ക്കും അച്ചടക്കത്തിനും മറ്റു സംസ്ഥാനത്തുള്ളവരെ അപേക്ഷിച്ചു പേരുകേട്ടവരാണ് കേരള പോലീസ്. എന്നാൽ, ചില വ്യക്തികളുടെ പ്രവൃത്തികൾ പോലീസ് സേനയ്ക്ക് മൊത്തത്തിൽ കളങ്കമുണ്ടാക്കുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ ശ്രദ്ധപിടിച്ച സർക്കിൾ ഇൻസ്പെക്‌ടറുടെ തിരോധാനം ഇത്തരത്തിലുള്ള ഒരു സംഭവമാണ്. മേലുദ്യോഗസ്ഥൻ അദ്ദേഹത്തെ മാനസികമായി പീഡിപ്പിച്ചു എന്നാണു ഭാര്യ നൽകിയ പരാതിയിൽ പറയുന്നത്. അതെന്തായാലും ഉത്തരവാദപ്പെട്ട ഒരു ഉദ്യോഗസ്ഥൻ ആരോടും ഒന്നും പറയാതെ രായ്ക്കുരാമാനം നാടുവിട്ടതു ശരിയായോ?

ഏതു പ്രതിസന്ധി ഘട്ടത്തേയും ചങ്കുറപ്പോടെ നേരിടേണ്ട ഉത്തരവാദപ്പെട്ട പദവിയിലുള്ളവർ അതിനുതക്ക ഉത്തരവാദിത്വ ബോ ധം പ്രകടിപ്പിക്കണം. ഇരുപതോളം പോലീസുകാർ പല സംഘങ്ങളായി തിരിഞ്ഞ് സംസ്ഥാനത്തിനകത്തും പുറത്തും തെരഞ്ഞിട്ടാണ് ഒടുവിൽ സർക്കിൾ ഇൻസ്പെക്‌ടറെ കണ്ടെത്തിയത്. ഇതിനു ഖജനാവിൽനിന്നു ചെലവഴിച്ച തുക നിരപരാധികളായ നികുതിദായകരുടെ തലയിൽ കെട്ടിവയ്ക്കുന്നതു ശരിയല്ല. സർക്കാരിന്‍റെയും മറ്റ് ഉത്തരവാദപ്പെട്ടവരുടെയും ശക്തമായ നടപടികൾ ഉണ്ടാകണം.

എ.വി. തോമസ്, മാള