Letters
ജയിപ്പിച്ചവരെ മറക്കരുത്
Sunday, July 7, 2019 11:08 PM IST
ജനം ഒരാളെ തങ്ങളുടെ നിയമസഭാംഗമോ ലോക്സഭാംഗമോ ആക്കുന്നത് അയാളുടെ സൗന്ദര്യമോ മിടുക്കോ വ്യക്തിബന്ധങ്ങളോ മാത്രം കണ്ടിട്ടല്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഒരു പരിധി വരെ അങ്ങനെയാകാം. എന്നാൽ, ശക്തമായ രാഷ്‌ട്രീയ മത്സരം നടക്കുന്ന നിയമസഭാ / ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ അയാളുടെ രാഷ്‌ട്രീയ കക്ഷിയുടെ ശക്തിയാണ് പ്രധാന വിജയഘടകം. അംഗത്വത്തിന്‍റെ മുഴുവൻ കാലാവധിയിലും തന്‍റെ പാർട്ടിയോടും വോട്ട് നൽകിയ ജനത്തോടും കൂറുള്ളവരാകണം.

എന്നാൽ, പണക്കെട്ടുകളുടെ പ്രഭയിൽ, താൻ കയറിയ പടിക്കെട്ടുകൾ മറക്കുന്ന കാഴ്ചയാണ് പലേടത്തും കാണുന്നത്. വസ്ത്രവും വാഹനവും മാറുന്ന ലാഘവത്തോടെ പാർട്ടി മാറാൻ മടിക്കാത്തവർ. അത്തരക്കാരായ ഒട്ടേറെപ്പേരാണ് ഗുജറാത്തിലും കർണാടകത്തിലും എംഎൽഎ സ്ഥാനം രാജിവച്ച് മറുകണ്ടം ചാടുന്നത്. രാജിവച്ചില്ലെങ്കിൽ കൂറുമാറ്റ നിയമപ്രകാരം അയോഗ്യരാവുന്നതും തെരഞ്ഞെടുപ്പുകളിൽ മത്സര വിലക്ക് വരുന്നതും ഒഴിവാക്കാനാണ് ഈ തന്ത്രം. എതിർപാളയത്തിൽ ചെന്ന് മത്സരിച്ച് ജയിച്ച് ജനത്തെയും ജനാധിപത്യത്തെയും സ്വന്തം പൈതൃകത്തെയും അവഹേളിക്കുകയാണ് അവർ ചെയ്യുന്നത്.

ജോഷി ബി. ജോണ്‍ മണപ്പള്ളി, കൊല്ലം