Letters
സഹകരണവകുപ്പ് ശാസ്ത്രീയമായി പുനഃസംഘടിപ്പിക്കണം
Tuesday, July 9, 2019 10:59 PM IST
1958ലാണ് സഹകരണ വകുപ്പ് രൂപീകൃതമാകുന്നത്. 1968ൽ സഹകരണ വകുപ്പിനെ ആദ്യമായി പുനഃസംഘടിപ്പിച്ചു. ഈ പുനഃസംഘടനയിലാണ് സഹകരണവകുപ്പിന്‍റെ താലൂക്ക് ജില്ല സംസ്ഥാനതല ഓഫീസുകൾ ഉൾപ്പെടെ നിലവിലുള്ള ഘടന രൂപീകൃതമാകുന്നത്. ഈ പുനഃസംഘടനയെ തുടർന്നുള്ള ആദ്യ 10 വർഷത്തെ പ്രവർത്തനം സഹകരണ പ്രസ്ഥാനത്തെ പുരോഗതിയിലേക്കു നയിച്ചുവെന്നു ചരിത്രം പരിശോധിക്കുന്ന ആർക്കും ബോധ്യമാകും.

സഹകരണ സ്ഥാപനങ്ങളുടെ എണ്ണത്തിലുണ്ടായ വർധനയും പ്രവർത്തനത്തിലുള്ള വൈപുല്യവും കണക്കിലെടുത്തു വകുപ്പിനെ ശാസ്ത്രീയമായി പുനഃസംഘടിപ്പിക്കണമെന്നു സഹകാരികളും ജീവനക്കാരുടെ സംഘടനകളും നിരന്തരം ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ 1981ൽ സംഘങ്ങളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിൽ ഭരണവിഭാഗം മാത്രം പുനഃസംഘടിപ്പിച്ചു. ഓഡിറ്റ് വിഭാഗവും ശാസ്ത്രീയമായി പുനഃസംഘടിപ്പിക്കണമെന്നു തത്വത്തിൽ അംഗീകരിച്ചിരുന്നുവെങ്കിലും അതിതുവരെ നടപ്പായിട്ടില്ല.

സംസ്ഥാനത്തു നിലവിലുള്ള സംവിധാനം അനുസരിച്ചു സഹകരണ സ്ഥാപനങ്ങൾ വിവിധ സർക്കാർ വകുപ്പുകളുടെ ഭരണനിയന്ത്രണത്തിലാണ് പ്രവർത്തിച്ചുവരുന്നത്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും എല്ലാ സഹകരണ സ്ഥാപനങ്ങളും ഒരു വകുപ്പിന്‍റെയും ഒരു രജിസ്ട്രാറുടെയും കീഴിലാണ്. കേരളത്തിലും ഇപ്രകാരം വേണമെന്ന് 1978 ലെ നിയമസഭാ എസ്റ്റിമേറ്റ് കമ്മിറ്റിയും 1983 ലെ സഹകരണ കോണ്‍ഗ്രസും പ്രമുഖ സഹകാരികളും ആവശ്യപ്പെട്ടിട്ടുള്ളതുമാണ്. സഹകരണരംഗത്ത് ഒരു ഏകീകൃത നയം ആവിഷ്കരിച്ചു നടപ്പാക്കാനും പ്രസ്ഥാനത്തിന്‍റെ സർവതോമുഖമായ വികസനത്തിനും എല്ലാത്തരം സഹകരണസംഘങ്ങളും സഹകരണ വകുപ്പിന്‍റെ കീഴിൽ കൊണ്ടുവരേണ്ടത് അനിവാര്യമാണ്.

സഹകരണ വകുപ്പിന്‍റെ പ്രധാന പ്രവർത്തനങ്ങളായ പരിശോധനയും ഓഡിറ്റും ഗുണമേന്മയുള്ളതാക്കുകയും അതു ഫലപ്രദമായി നടത്തുകയും ചെയ്യുകയും ചെയ്താൽ മാത്രമേ വകുപ്പിന് പ്രസക്തിയുണ്ടാവൂ. സഹകരണവകുപ്പിന്‍റെ ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനും സഹകരണ വകുപ്പിലെ ജനറൽ വിഭാഗത്തിന്‍റെയും ഓഡിറ്റ് വിഭാഗത്തിന്‍റെയും ശാസ്ത്രീയ പുനഃസംഘടന അനിവാര്യമാണ്.

ജനറൽ വിഭാഗത്തിന്‍റെ ഘടന പ്രധാനമായും താഴേത്തട്ടിൽ അസി. രജിസ്ട്രാർ ഓഫീസുകളും ജില്ലാതലത്തിൽ ജോയിന്‍റ് രജിസ്ട്രാർ ഓഫീസുകളും സംസ്ഥാനതലത്തിൽ രജിസ്ട്രാർ ഓഫീസുമാണ്. രജിസ്ട്രാർ ഓഫീസ് നയരൂപീകരണത്തിന് കൂടുതൽ പ്രാധാന്യമുള്ള ഓഫീസ് ആണെങ്കിൽ അസിസ്റ്റന്‍റ് രജിസ്ട്രാർ ഓഫീസുകൾ നയനിർവഹണത്തിന് പ്രാധാന്യമുള്ള ഓഫീസാണ്. ജോയിന്‍റ് രജിസ്ട്രാർ ഓഫീസുകൾ നയരൂപീകരണത്തിനും നയനിർവഹണത്തിനും തുല്യപ്രാധാന്യമുള്ള ഓഫീസാണ്. സഹകരണ സംഘം രജിസ്ട്രാർ ഓഫീസിൽ നിർവഹിക്കുന്ന ജില്ലാതല സംഘങ്ങളുമായി ബന്ധപ്പെട്ട നയരൂപീകരണവും അല്ലാതെയുമുള്ള ചുമതലകളിൽ ഒരു ഭാഗം ജോയിന്‍റ് രജിസ്ട്രാർ ഓഫീസിലേക്കും ജോയിന്‍റ് രജിസ്ട്രാർ ഓഫീസുകളിൽ നിലവിൽ നിർവഹിച്ചുവരുന്ന താലൂക്കുതല സംഘങ്ങളുമായി ബന്ധപ്പെട്ട നയരൂപീകരണവും അല്ലാതെയുമുള്ള ചുമതലകളിൽ ഒരു ഭാഗം അസിസ്റ്റന്‍റ് രജിസ്ട്രാർ ഓഫീസുകളിലേക്കും കൈമാറുകയാണെങ്കിൽ സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന അപേക്ഷകളിൽ തീരുമാനം കൈക്കൊള്ളുന്നതിനും ഫയലുകളിൽ തീർപ്പുകൽപ്പിക്കുന്നതിനും ഇന്നു ചെലവഴിക്കുന്ന സമയം 50 ശതമാനം കുറയ്ക്കാനും മെച്ചപ്പെട്ട തീരുമാനം ചുരുങ്ങിയ കാലയളവിൽ ലഭ്യമാക്കാനും സാധിക്കും.

സംഘങ്ങളുടെ എണ്ണത്തിലും പ്രവർത്തനത്തിലും ഉണ്ടായിട്ടുള്ള വർധന കണക്കാക്കി യൂണിറ്റ് ഇൻസ്പെക്ടർമാരുടെ എണ്ണം വർധിപ്പിച്ചും താലൂക്ക് തലത്തിൽ ആർബിട്രേഷൻ/എക്സിക്യൂഷൻ/ലിക്വിഡേഷൻ ജോലികളുടെ പുരോഗതിക്കായി എഇഎൽ ഇൻസ്പെക്ടർ തസ്തിക അനുവദിച്ചും പ്രവർത്തനലാഭമുള്ള സംഘങ്ങൾക്കായി കെഎസ്ആർ 156 പ്രകാരം സ്പെഷൽ ഇൻസ്പെക്ടർ തസ്തിക അനുവദിച്ചും അത്തരം സംഘങ്ങളുടെ പരിശോധന ആർബിട്രേഷൻ എക്സിക്യൂഷൻ എന്നിവയുടെ ഉത്തരവാദിത്വം ആ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയും തീരുമാനിക്കാവുന്നതാണ്.താലൂക്ക് തലത്തിൽ കൂടുതൽ നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുവാനും അപേക്ഷകളിൽ തീർപ്പുകൽപ്പിക്കുന്നതിനും ഈ ഓഫീസുകളെ ഡെപ്യൂട്ടി രജിസ്ട്രാർ ഓഫീസുകളായി ഉയർത്തുന്നത് വകുപ്പിന്‍റെ മുഖച്ഛായതന്നെ മാറ്റുന്നതിനു സഹായകമാകും. താലൂക്കുതല ഓഫീസുകളിലെ നിലവിലുള്ള അസിസ്റ്റന്‍റ് രജിസ്ട്രാർ തസ്തികകൾക്ക് ഓഫീസിന്‍റെ മേൽനോട്ട ചുമതലയും സർക്കിൾ സഹകരണ യൂണിയൻ സെക്രട്ടറി ചുമതലയും നൽകിയാൽ ഡെപ്യൂട്ടി രജിസ്ട്രാർക്ക് സംഘം പ്രവർത്തനത്തിൽ മതിയായ ശ്രദ്ധ പതിപ്പിക്കാനും പരിശോധനയും സൂപ്പർവിഷനും ഫലപ്രദമാക്കാനും സാധിക്കുന്നതാണ്.

സഹകരണ സംഘങ്ങളുടെ ക്ലാസ്/ടൈപ്പിന്‍റെ അടിസ്ഥാനത്തിൽ ഓഡിറ്റർമാരുടെ കേഡർ നിശ്ചയിച്ച് ഓഡിറ്റ് കേഡറൈസേഷൻ നടപ്പാക്കണമെന്ന ആവശ്യം സഹകരണ നിയമഭേദഗതിയിലൂടെ ഇപ്പോൾ അംഗീകരിച്ചിട്ടുണ്ട്. അതോടൊപ്പം ടീം ഓഡിറ്റ് വേണം എന്നുള്ള ആവശ്യവും അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഓഡിറ്റ് കേഡറൈസേഷനും ടീം ഓഡിറ്റും സഹകരണ വകുപ്പിൽ നടപ്പാക്കാനുള്ള നടപടികൾ ഓഡിറ്റ് വിഭാഗത്തിന്‍റെ പുനഃസംഘടനയിൽ ഉണ്ടാകേണ്ടതുണ്ട്. അതിനനുസരിച്ചു തസ്തികകളും അനിവാര്യമാണ്.

സംഘത്തിന്‍റെ പ്രവർത്തനമൂലധനം കണക്കിലെടുത്ത് ഓഡിറ്റ് തസ്തികകൾ സ്റ്റാറ്റ്യൂട്ടറി ആക്കുന്നതിനുള്ള നിയമനിർമാണം നടത്തുന്നതിന് കഴിഞ്ഞെങ്കിലേ ഓഡിറ്റിംഗ് സുതാര്യമായി നടത്താൻ കഴിയൂ.

ബേബി തോമസ് എൽദോ

(കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്‍റ്)