Letters
ക്ഷാമബത്തയുടെ അർഥം നഷ്‌ടപ്പെടുത്തുന്ന കാലതാമസം
Thursday, January 16, 2020 11:23 PM IST
കേന്ദ്രസർക്കാർ ജീവനക്കാർക്ക് 2019 ജനുവരി മുതലും ജൂലൈ മുതലും അനുവദിച്ച മൂന്നു ശതമാനവും അഞ്ചുശതമാനവും ക്ഷാമബത്ത ഒരുവർഷമായിട്ടും കേരളത്തിലെ ജീവനക്കാർക്കും അധ്യാപകർക്കും അനുവദിച്ചുനൽകിയില്ല. കേരള സർക്കാരിന്‍റെ ഭാഗത്തുനിന്നുള്ള അക്ഷന്തവ്യമായ തെറ്റായി ഇതിനെ ജീവനക്കാർ കാണുന്നു.

ഇന്ത്യയിലെ മറ്റു സംസ്ഥാന സർക്കാരുകൾ തങ്ങളുടെ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും ഈ ക്ഷാമബത്ത അനുവദിച്ചുനൽകിയിട്ടും കേരളത്തിൽ മാത്രം 12 മാസമായി ഇതു നിഷേധിക്കുകയാണ്. വർധിച്ചുവരുന്ന വിലനിലവാരത്തിന്‍റെ അടിസ്ഥാനത്തിൽ അനുവദിക്കേണ്ട ക്ഷാമബത്ത എന്നെങ്കിലും ലഭിച്ചിട്ടു കാര്യമില്ല. 2019 ജനുവരി മുതലുള്ള ഡിഎ ഫെബ്രുവരിയിലും ജൂലൈ മുതലുള്ളത് ഓഗസ്റ്റിലും കേന്ദ്രജീവനക്കാരും അധ്യാപകരും പെൻഷൻകാരും വാങ്ങിക്കഴിഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെയും നിയമസഭാ ഉപതെരഞ്ഞെടുപ്പിന്‍റെയും പേരിൽ തെരഞ്ഞെടുപ്പു ചട്ടലംഘനമായിപ്പോകുമെന്ന ഭയമായിരുന്നെങ്കിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് മാസങ്ങളായി. എന്നിട്ടും സർക്കാർ ഡിഎ പ്രഖ്യാപിക്കുന്ന കാര്യത്തിൽ മൗനംപാലിക്കുന്നത് അനീതിയും ക്രൂരവുമാണ്.

ഡിഎയ്ക്ക് അർഹരായ നിരവധി പെൻഷൻകാർ അസുഖത്താലും പ്രായാധിക്യത്താലും വിഷമിക്കുന്നവരാണ്. ഏതെങ്കിലും തരത്തിലുള്ള രോഗചികിത്സയ്ക്കായി മരുന്നു കഴിക്കാത്ത പെൻഷൻകാർ വിരളമാണ്. ഇങ്ങനെയുള്ളവർ കാലയവനികയിൽ മറയുന്നതിനു മുന്പ് ഈ ഡിഎ കൈപ്പറ്റാൻ അധികാരികൾ കനിയുമോ?

രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാര വർധനയ്ക്കനുസരിച്ചാണ് നിലവിൽ ഓരോ ആറുമാസം കഴിയുന്പോഴും കേന്ദ്രസംസ്ഥാന സർക്കാരുകൾ ക്ഷാമബത്ത പ്രഖ്യാപിക്കുന്നത്.

എന്നാൽ, കേന്ദ്രസർക്കാർ പ്രഖ്യാപിച്ച് മാസങ്ങളായാലും സംസ്ഥാനത്തെ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും ഇതു നൽകാതിരിക്കുന്നതു മൂലം ക്ഷാമബത്തയുടെ അർഥംതന്നെ നഷ്‌ടപ്പെടുന്നു.

കേരളത്തിലെ സംസ്ഥാന ജീവനക്കാരും കേന്ദ്ര ജീവനക്കാരും നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നത് ഒരേ മാർക്കറ്റിൽനിന്നാണ്. കേന്ദ്രസർക്കാർ ജീവനക്കാർക്കും കേന്ദ്രസർക്കാർ അധ്യാപകർക്കും കേന്ദ്ര പെൻഷൻകാർക്കും അനുവദിച്ച ഡിഎ സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും അതേ നിരക്കിലും അതേ സമയത്തും രൊക്കം പണമായി അനുവദിച്ച് ഉത്തരവിറക്കാൻ അധികൃതർ തയാറാകണം.

പിരപ്പൻകോട് സുശീലൻ, തിരുവനന്തപുരം