Letters
ബസ് ജീവനക്കാർ മനുഷ്യത്വം പഠിക്കണം
Wednesday, January 22, 2020 11:55 PM IST
സ്വകാര്യ ബസ് ജീവനക്കാരിൽനിന്നുള്ള ദുരനുഭവങ്ങൾ വർധിച്ചുവരികയാണ്. വിദ്യാർഥികൾ കയറാതിരിക്കാൻ ബസ് നിർത്താതെ പോകുന്നതിനിടയിലുണ്ടായ അപകടങ്ങളും മറ്റും ചില ബസ് ജീവനക്കാരുടെ മനുഷ്യത്വമില്ലായ്മയെയാണ് സൂചിപ്പിക്കുന്നത്. വിദ്യാർഥികളോട് ഇവർ മോശമായി പെരുമാറുന്നത് സ്ഥിരം കാഴ്ചയാണ്. ബസ് സ്റ്റാൻഡിൽ നിന്ന് എല്ലാ യാത്രക്കാരും കയറിയാലേ വിദ്യാർഥികൾക്ക് കയറാൻ പറ്റൂ. ബസ് പുറപ്പെടുന്നതിന് അൽപം മുന്പ് മാത്രമേ കയറാൻ അനുമതിയുള്ളൂ. എല്ലാവരും കയറുന്നതിന് മുന്പുതന്നെ ബസ് എടുക്കുകയും ചെയ്യും.

സീറ്റ് ഒഴിവുണ്ടെങ്കിലും ഇരിക്കാൻ ചില കണ്ടക്ടർമാർ സമ്മതിക്കില്ല. വിദ്യാർഥികളോട് കാണിക്കുന്ന അനീതിക്കെതിരേ സർക്കാർ കാര്യക്ഷമമായി ഇടപെടണം.

റാശിഖ പർവീന, പുല്ലിപ്പറന്പ്