Letters
രാഷ്‌ട്രീയപ്രകടനം: അന്നും ഇന്നും
Friday, January 24, 2020 12:01 AM IST
ഒരു പ്രമുഖ രാഷ്‌ട്രീയപാർട്ടിയുടെ ശക്തിപ്രകടനം കഴിഞ്ഞദിവസം കാണുകയുണ്ടായി. പ്രകടനം കണ്ടുകൊണ്ടു നിന്നപ്പോൾ ഇതേ പാർട്ടി പണ്ടു നടത്തിയിരുന്ന പ്രകടനങ്ങളെപ്പറ്റി ഓർത്തുപോയി. അന്നെല്ലാം തോട്ടം തൊഴിലാളികളും കൂലിപ്പണിക്കാരും ചുമട്ടുതൊഴിലാളികളും ആയിരുന്നു പ്രകടനങ്ങളിൽ കൂടുതലായും പങ്കെടുത്തിരുന്നത്. ഇന്നാകട്ടെ, റിട്ടയർ ചെയ്ത സർക്കാർ ഉദ്യോഗസ്ഥരും അധ്യാപകരും ചെറുകിട മുതലാളിമാരുമാണ് പ്രകടനക്കാർ.

അന്നു തൊഴിലാളികൾ ആവേശപൂർവം മുഴക്കുന്ന മുദ്രാവാക്യങ്ങളാണ് പ്രകടനങ്ങളെ കൊഴുപ്പിച്ചിരുന്നതെങ്കിൽ ഇന്ന് ചെണ്ടമേളവും ഗരുഡൻ പറവയും ബാന്‍റുമേളവും മുത്തുക്കുടകളും ആണ് പ്രകടനത്തിന് കൊഴുപ്പേകുന്നത്. അന്പലത്തിലെ ഉത്സവ എഴുന്നള്ളിപ്പും പള്ളിയിലെ തിരുനാൾ പ്രദക്ഷിണവും സമന്വയിപ്പിച്ചതാകാം. മാറണം മാറ്റിമറിക്കണം നാറിപ്പുളിച്ചൊരീ നാടിൻ വ്യവസ്ഥയെ... എന്നാണല്ലോ തൊണ്ടപൊട്ടുമാറ് പണ്ടു വിളിച്ചിരുന്നത്. ആ മാറ്റമെവിടെ ഇപ്പോഴത്തെ മാറ്റമെവിടെ?

നിലവിലുള്ള മിക്കവാറും എല്ലാ രാഷ്‌ട്രീയപാർട്ടികളുടെയും പ്രവർത്തനശൈലി ഒന്നുതന്നെയാണ്. അതുകൊണ്ട് ആർക്കും ആരെയും കുറ്റപ്പെടുത്താൻ അർഹതയില്ല. ഭരണം തന്നെ ശരണം നമുക്കും കിട്ടണം പണം.

വി.എസ്. ബാലകൃഷ്ണപിള്ള, മണക്കാട്, തൊടുപുഴ