Letters
ഇരുചക്ര വാഹനങ്ങൾക്കു  പ്രത്യേക ട്രാക്കുകൾ നിർമിക്കണം
Saturday, January 25, 2020 1:43 AM IST
വാഹനങ്ങൾ വർധിച്ചതുകാരണം റോഡപകടങ്ങളും കൂടി. ഇക്കാര്യത്തിൽ കേരളം മുന്പിലാണെന്നു കണക്കുകൾ കാണിക്കുന്നു. ഇതിന് ഒരു പ്രധാന കാരണം ഓട്ടോറിക്ഷകളും ഇരുചക്ര വാഹനങ്ങളും ഇടതുഭാഗത്തുകൂടി ഓവർടേക്ക് ചെയ്യുന്നതാണെന്നു പറയേണ്ടിയിരിക്കുന്നു.

ഈ നിയമലംഘനം മറ്റൊരു നാട്ടിലും ഇല്ല. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ പോലീസും ബന്ധപ്പെട്ടവരും ഉടൻ നടപടിയെടുക്കണം. ഓവർടേക്കിംഗ് നിയമാനുസൃതം നടത്താത്തവരെ കഠിനമായി ശിക്ഷിക്കണം. ഈ തെറ്റുവഴി പൊലിയുന്നതു വിലപ്പെട്ട ജീവനുകളാണ്.

പ്രധാന നിരത്തുകളിൽ ഇരുവശവും 45 അടി വീതിയിൽ നടപ്പാതകൾക്കു സമാന്തരമായി ഇരുചക്രവാഹന ട്രാക്ക് നിർമിക്കുന്നത് അപകടങ്ങൾ കുറയ്ക്കാൻ സഹായിക്കും. ഇതിനായി നടപ്പാത മൂന്നടിയായി ചുരുക്കിയാലും കുഴപ്പമില്ല. രണ്ടു ഭാഗങ്ങളും കന്പിയഴിയിട്ട് തിരിക്കണം. ചൈനയിൽ സൈക്കിൾ യാത്രക്കാർക്കായി റോഡിന്‍റെ ഇരുവശങ്ങളിലും സൈക്കിൾ ട്രാക്കുകൾ തലസ്ഥാന നഗരമായ ബെയ്ജിംഗിൽ പോലുമുണ്ട്.

ഹെൽമെറ്റ് എപ്പോഴും രക്ഷാകവചമാകണമെന്നില്ല. അപകടങ്ങളിൽ ബസിനടിയിൽ പോകുന്ന ഇരുചക്രവാഹനക്കാർക്കു ഹെൽമെറ്റ് രക്ഷയാകണമെന്നില്ല. പ്രധാനപട്ടണങ്ങളിൽ റോഡുകൾ വീതികൂട്ടി ഇരുചക്രവാഹനങ്ങൾക്കു പ്രത്യേക പാതകൾ ഒരുക്കാൻ കേരളസർക്കാർ താത്പര്യമെടുക്കണം. ഇനിയും നിർമിക്കുന്ന റോഡുകൾക്ക് ആവശ്യത്തിനു വീതി കൂട്ടി നിർമിക്കണം. ഇരുചക്ര ട്രാക്കിൽ ഓവർടേക്കിംഗ് അനുവദിക്കരുത്.

ഡോ. കെ.ടി. അഗസ്റ്റിൻ കുന്നത്തേടം, തിരുവനന്തപുരം