Letters
നിർഭയ കേസ് നീട്ടിക്കൊണ്ടുപോകരുത്
Saturday, January 25, 2020 1:45 AM IST
ഏഴു വർഷം മുമ്പ് ഡൽഹിയിൽ ക്രൂരമായി മാനഭംഗപ്പെടുത്തി ‌കൊല ചെയ്യപ്പെട്ട "നിർഭയ’ പെൺകുട്ടിയുടെ കേസിൽ ശിക്ഷ നീട്ടിക്കൊണ്ടുപോകുന്നത് ഇത്തരം കുറ്റകൃത്യങ്ങളുടെ വർധനവിനു കാരണമാകും. ശിക്ഷ നടപ്പാക്കാത്തതിൽ രാജ്യത്തെ ജനങ്ങൾക്കിടയിൽ രോഷം നിലനില്ക്കുന്നുണ്ട്. ഹൈദരാബാദ് പോലീസ് സമാനമായ പ്രതികളെ വെടിവച്ച് കൊന്നപ്പോൾ ജനങ്ങൾ ആഘോഷിച്ചതു നാം കണ്ടതാണ്.

നിർഭയ കേസ് പ്രതികളായ നാലു പേർക്കെതിരെ ഡൽഹി കോടതി ഈ മാസം ഏഴിനു മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ മാസം 22 ന് തീരുമാനിച്ചിരുന്ന വധശിക്ഷ പ്രതികളിൽ ഒരാളായ മുകേഷ് സിംഗ് ദയാഹർജി നൽകിയതിനാൽ കോടതി നീട്ടിവച്ചു. നേരത്തെ ഇവർ സമർപ്പിച്ച ഹർജി തള്ളിയിരുന്നു. അതിക്രൂരമായി പെൺകുട്ടിയെ കൊലപ്പെടുത്തിയ പ്രതികൾ ദയ അർഹിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

നിർഭയയുടെ അമ്മയായ ആശാദേവിയുടെ ഏഴു വർഷത്തെ പോരാട്ടത്തിന്‍റെ ഫലമായിട്ടാണ് കേസ് ഇവിടെവരെ എത്തിയിട്ടുള്ളത്. രാജ്യം നടുങ്ങിയ ഈ സംഭവത്തിലെ പ്രതികൾക്ക് നൽകുന്ന അർഹമായ ശിക്ഷ ഇത്തരക്കാർക്കുള്ള കനത്ത സന്ദേശമാണ്. പല വിദേശ രാജ്യങ്ങളിലും സ്ത്രീകൾ സുരക്ഷിതമായി യാത്ര ചെയ്യുന്നത് അവിടെയുള്ള അതിശക്തമായ നിയമത്തിന്‍റെ സംരക്ഷണം കൊണ്ടാണ്

ഫാത്തിമ ഫർഹാന, പൊന്നാനി